ചിന്താക്രാന്തൻ

20 December 2015

ചെറുകഥ . ശിരോലിഖിതം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

അശ്വതി വിവാഹിതയായിട്ട്   ഏഴുവര്‍ഷം കഴിഞ്ഞിരിക്കുന്നു.ഭര്‍ത്താവ് സുജിത്തിന്    കഴിഞ്ഞമാസം  വരെ ഗ്രാമത്തില്‍  സ്വന്തമായി   പലചരക്കുകട ഉണ്ടായിരുന്നു  .സുജിത്തിന്‍റെ അച്ഛനായി  തുടങ്ങിയ   പലചരക്കുകടയിലെ  അച്ഛന്‍റെ  സഹായിയായിരുന്നു സുജിത് . അച്ഛന്‍റെ  മരണശേഷം    പലചരക്കുകട സുജിത് നടത്തിപ്പോന്നു .കഴിഞ്ഞ വര്‍ഷം  ഗ്രാമത്തിലൊരു  സൂപ്പര്‍മാര്‍ക്കറ്റ് തുറന്നപ്പോള്‍ സുജിത്തിന്‍റെ കടയിലെ വ്യാപാരം ഗണ്യമായി കുറഞ്ഞു .കടയുടെ  വാടക ക്കൊടുക്കുവാനുള്ള രൂപപ്പോലും ലാഭമായി  ലഭിക്കാതെയായപ്പോള്‍   പലചരക്കുകട വില്പന ചെയ്ത് അയാള്‍   ഗള്‍ഫിലേക്ക് പോയി .കഴിഞ്ഞ വര്‍ഷമാണ്‌ സുജിത് സ്വന്തമായി  നിര്‍മിച്ച  വീട്ടിലേക്ക്  അവര്‍  താമസം മാറിയത് .വീടിന്‍റെ പുറം പണികള്‍ ഇനിയും തീര്‍ക്കുവാനായിട്ടില്ല .സുജിത് ഗള്‍ഫിലേക്ക്  പോയതോടെ അശ്വതിയും രണ്ടുകുട്ടികളും  വീട്ടില്‍  തനിച്ചായി .കഴിഞ്ഞ വര്‍ഷംമുതല്‍ മകന്‍ വിദ്യാലയത്തില്‍ പോയിത്തുടങ്ങി രണ്ടാമത്തേത് മകളാണ് അവള്‍ക്ക്  മൂന്ന് വയസ്സ്  തികഞ്ഞിട്ടില്ല.

അശ്വതി എണ്ണയില്‍ വറുക്കുന്ന പലഹാരങ്ങളുണ്ടാക്കി  പട്ടണത്തിലെ ചില  കടകളില്‍  വിതരണംചെയ്യുന്നുണ്ട്.പലഹാരങ്ങള്‍ക്ക്  ആവശ്യക്കാര്‍ കൂടിയപ്പോള്‍ ഒരു സഹായിയെ കൂടി  കൂട്ടി വ്യാപാരം  വിപുലീകരിക്കണം എന്നവള്‍  ആഗ്രഹിച്ചു.സുജിത് എന്നും സന്ധ്യയ്ക്ക് വിളിക്കും .സുജിത്   വിളിച്ചപ്പോള്‍ വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ അശ്വതി പറഞ്ഞു.

,,സുജിത്തേട്ടാ ...പുതിയ രണ്ട് കടകളില്‍ നിന്നും   പലഹാരങ്ങള്‍  അവര്‍ക്കും വേണം  എന്ന്   പറഞ്ഞിട്ടുണ്ട് .വെളിച്ചെണ്ണയില്‍  വറുത്തെടുക്കുന്ന പലഹാരങ്ങള്‍  ആയതുകൊണ്ട് പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍  കൂടിയിട്ടുണ്ട്.ദിവസക്കൂലിക്ക് സഹായിയെ വച്ചാല്‍‌ ഏറ്റവുംകുറഞ്ഞത്‌  നാനൂറോളം രൂപ  ദിനേനെ   കൊടുക്കേണ്ടിവരും .തമിഴ്‌ നാട്ടില്‍നിന്നുമുള്ള  ഒരു പെണ്‍കുട്ടിയെ കിട്ടുകയാണെങ്കില്‍  മാസം അയ്യായിരം  രൂപ  കൊടുത്താല്‍മതിയാകും.പലഹാരങ്ങളുമായി ഞാന്‍  പട്ടണത്തിലേക്ക്  പോകുമ്പോള്‍  മോളെ നോക്കുവാന്‍  ഒരാളാവുകയും ചയ്യും ,,

അല്പനേരത്തെ മൌനത്തിന്  ശേഷം സുജിത് പറഞ്ഞു.

വീടിന്‍റെ  പൂര്‍ത്തീകരിക്കുവാനുള്ള  പണികള്‍  കൂടി  പൂര്‍ത്തീകരിച്ചാല്‍  അശ്വതി  ഈ  തൊഴില്‍  അവസാനിപ്പിക്കണം .തല്‍ക്കാലം   ആരെയെങ്കിലും   കിട്ടുമോന്ന്  അന്യേഷിക്കു .,,

താന്‍ തൊഴിലെടുക്കുന്നതിലുള്ള  നീരസം  സുജിത്തിന്‍റെ  വാക്കുകളില്‍ പ്രകടമായപ്പോള്‍  അശ്വതി പറഞ്ഞു.

,, ഇനി മോളും കൂടി പഠിക്കുവാന്‍ പോയിത്തുടങ്ങിയാല്‍ ഞാന്‍  വീട്ടില്‍  തനിച്ചാവില്ലേ .എനിക്ക്  ഇതൊന്നും  ഒരു  പ്രയാസമായി   തോന്നിയിട്ടില്ല.ഇങ്ങിനെയൊരു വരുമാനം ഉണ്ടാകുന്നത് എന്തിനാ  വേണ്ടെന്നു വെക്കുന്നു  ,,

ഗ്രാമത്തില്‍  എന്തിനും ഏതിനും ഔസേപ്പ്  എന്നൊരു    ബ്രോക്കറുണ്ട് അയാള്‍  കേരളത്തിന്‍റെ ഇതര സംസ്ഥാന   തൊഴിലാളികളെ  ആവശ്യക്കാര്‍ക്ക് എത്തിച്ചുക്കൊടുക്കാറുണ്ട് .അടുത്ത ദിവസ്സം പട്ടണത്തില്‍ പോയിവരുമ്പോള്‍  അശ്വതി ഔസേപ്പിന്‍റെ  വീട്ടില്‍ പോയി .അയാള്‍  പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയായിരുന്നു .വെള്ള മുണ്ടും കൈയുള്ള  ബനിയനുമാണ്  അയാളുടെ വേഷം .ഷര്‍ട്ട് അഴിച്ച് തിണ്ണയില്‍ വെച്ചിട്ടുണ്ട് .ആരോഗദൃഢഗാത്രനായ അയാളെ  കണ്ടാല്‍ അമ്പതു   വയസ്സ്   പ്രായം തോന്നും .കഷണ്ടി ബാധിക്കാത്ത അയാളുടെ തലമുടിയില്‍ ഇപ്പോഴും നര ബാധിച്ചിട്ടില്ല .ഭാര്യയും ,മക്കളുമായി പിണങ്ങിയ അയാള്‍  വാടകവീട്ടില്‍ തനിച്ചാണ്  താമസം .അയാള്‍     യാത്രകഴിഞ്ഞു വന്നതായിരിക്കുമെന്ന്  അശ്വതി ഊഹിച്ചു.അവള്‍ അയാളുടെ  അരികില്‍ എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു.

,, ഹായ്  എന്താ പതിവില്ലാത്തവര്‍  ഈ വഴിക്ക്,,

അശ്വതി കുഞ്ഞിനെ താഴെ ഇറക്കുന്നതിനോടൊപ്പം   കൈയിലെ സഞ്ചി  തിണ്ണയില്‍ വെച്ചുകൊണ്ട് പറഞ്ഞു.

,,ഞാന്‍  പലഹാരങ്ങളുണ്ടാക്കി   കടകളില്‍ വിതരണംചെയ്യുന്നുണ്ട് .ഇപ്പോള്‍ പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ധാരാളമുണ്ട് . സഹായത്തിന് ഒരു തമിഴ് പെണ്‍കുട്ടിയെ  കിട്ടിയാല്‍ ഉപകാരമായിരുന്നു ,,

ഔസേപ്പ് അല്പനേരം  ആലോചിച്ച് നിവര്‍ന്നിരുന്നുക്കൊണ്ട് പറഞ്ഞു.

,, കഴിഞ്ഞ ആഴ്ചയില്‍ ഒരു പെണ്‍കുട്ടി അവരുടെ നാട്ടിലേക്ക് പോയിട്ടുണ്ട് .ആ  പെണ്‍കുട്ടി തൊഴില്‍  ചെയ്തിരുന്ന വീട്ടില്‍ എന്തോ  പ്രശ്നം ഉണ്ടായതുക്കൊണ്ടാണ് പോയത് .ഞാന്‍ തന്നെയാണ്  ആ വീട്ടിലേക്ക്  ആ  പെണ്‍കുട്ടിയെ  എത്തിച്ചുക്കൊടുത്തത് .ഞാനൊന്ന് വിളിച്ചുനോക്കട്ടെ .ആ പെണ്‍കുട്ടിക്ക് വേറെ തൊഴില്‍ ലഭിച്ചില്ലെങ്കില്‍  ആ  പെണ്‍കുട്ടിയെ  ഞാന്‍ ഏര്‍പ്പാടാക്കിതരാം,,

ഔസേപ്പ് തിണ്ണയില്‍ കിടക്കുന്ന ഷര്‍ട്ടെടുത്ത്    കീശയിലെ   ഡയറിയില്‍  നോക്കി മൊബൈല്‍ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്തു .അയാള്‍ തമിഴ് ഭാഷയില്‍  സംസാരിച്ചുകൊണ്ട് മുറ്റത്തിറങ്ങി ഉലാത്തി .സംസാരത്തിനൊടുവില്‍ അയാള്‍ അശ്വതിയോട്‌ പറഞ്ഞു.

,, ആ പെണ്‍കുട്ടിക്ക്   തൊഴിലൊന്നും ശെരിയായിട്ടില്ല.അതിന് തന്തേം തള്ളേം ഇല്ല .ഇപ്പോള്‍ അമ്മാവന്‍റെ കൂടെയാണ് ഉള്ളത് അയാള്‍  രണ്ടുദിവസം  കഴിഞ്ഞാല്‍   അവളുമായി  ഇവിടെ വരും .ഇവിടെ എത്തിയാല്‍  ഉടനെതന്നെ ഞാന്‍  അശ്വതിയുടെ വീട്ടിലേക്ക്  എത്തിക്കാം ,,

അശ്വതി കുഞ്ഞിനെയെടുത്ത് സഞ്ചിയുമായി നടന്നപ്പോള്‍ ഔസേപ്പ് പറഞ്ഞു.

,, എന്താ  സുജിത്തിന്‍റെ വിശേഷങ്ങള്‍ അയാള്‍ക്ക്‌  തൊഴിലൊക്കെ ശെരിയായില്ലേ ? പിന്നെ അശ്വതിക്ക്  എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി എന്തായാലും  ഞാന്‍  നിറവേറ്റി  തരും ,,

അര്‍ത്ഥംവെച്ചുള്ള അയാളുടെ  വാക്കുകള്‍  അശ്വതിക്ക് ഇഷ്ടമായില്ല .അവള്‍ മറുപടി പറയാതെ നടന്നകന്നു.വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചിലരുടെ അര്‍ത്ഥംവെച്ചുള്ള നോട്ടവും സംസാരവും വല്ലാതെയങ്ങ് മനസിനെ വേദനിപ്പിക്കുന്നുണ്ട്‌ .ഭര്‍ത്താക്കന്മാര്‍ വിദേശങ്ങളിലുള്ള ഭാര്യമാരെ വശീകരിച്ച് കാര്യം നേടാന്‍ ശ്രമിക്കുന്ന പുരുഷവര്‍ഗ്ഗത്തോട് അശ്വതിക്ക് വെറുപ്പാണ് .  സ്ത്രീ സമൂഹത്തിന് ആകമാനം പേരുദോഷം വരുത്തുവാനായി ചൂണ്ടയില്‍ കൊത്തുന്ന ചില സ്ത്രീകളുണ്ടല്ലോ സമൂഹത്തില്‍ .സുജിത്തേട്ടന്‍ നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഇങ്ങനെയുള്ള വേവലാതികള്‍ അശേഷം  ഉണ്ടായിരുന്നില്ല.സുജിത്തേട്ടന്‍ വിദേശത്തേക്ക്  പോയതില്‍പ്പിന്നെ ഭയം മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.കുളിക്കുമ്പോള്‍ ബാത്രൂമിലെ ചെറിയ ജാലകത്തിലൂടെ കണ്ട  ആ  രണ്ട് കണ്ണുകളുടെ ഉടമസ്ഥനെ തിരിച്ചറിയുവാനായില്ല .വായുസഞ്ചാരത്തിനായി നിര്‍മിക്കപ്പെട്ട ആ ജാലകവാതില്‍ ആ  സംഭവത്തിനുശേഷം  ഇതുവരെ  തുറക്കപ്പെട്ടിട്ടില്ല.

മൂന്നാംപക്കം പട്ടണത്തില്‍ പോയിവന്നപ്പോള്‍ വീടിന്‍റെ  പൂമുഖത്ത് ആരൊക്കെയോ ഇരിക്കുന്നത് ദൂരെനിന്നും അശ്വതി കണ്ടു .വീടിന് അടുത്തെത്തിയപ്പോള്‍ ഒരാളെ വ്യക്തമായി .ഔസേപ്പ്, അടുത്തുതന്നെ കറുത്ത   ശരീരം മെലിഞ്ഞ  ഒരു കൊമ്പന്‍മീശക്കാരനും .പെണ്‍കുട്ടി കൃഷിയിടത്തില്‍ ചീരകൃഷിയിലെ  കള പറിക്കുകയായിരുന്നു.അശ്വതിയെ കണ്ടപ്പോള്‍ പെണ്‍കുട്ടി എഴുന്നേറ്റ്‌ നിന്നു.ദാവണിയാണ് അവളുടെ വേഷം സാരിയോടൊപ്പം ധരിക്കുന്നതരം ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും നിറം മങ്ങിയിട്ടുണ്ട് .ഒരറ്റം അരയിൽ മുൻവശത്ത് വലതുഭാഗത്ത് കുത്തിയശേഷം പിന്നിലൂടെ ചുറ്റി മുന്നിലേക്കെടുത്ത സാരി പുതിയതാണ്.നീണ്ടുമെലിഞ്ഞ വട്ടമുഖമുള്ള അവളുടെ മൂക്കിലെ മൂക്കുത്തിഇടാനായി ഉണ്ടാക്കിയ ദ്വാരം  അടഞ്ഞുപോകതെയിരിക്കുവാന്‍ ഈര്‍ക്കിലിതുണ്ട് വെച്ചിട്ടുണ്ട് .എണ്ണ പുരളാത്ത ചെമ്പന്‍ മുടി പാറിപറക്കുന്നു . കറുപ്പിന് ഏഴഴകാണെന്നു   പറയുന്നത്  ശെരിയാണെന്ന് അശ്വതിക്ക് ബോധ്യമായി.

ഔസേപ്പ് അശ്വതിയെ മാറ്റിനിര്‍ത്തി പറഞ്ഞു.

,,വിശ്വസിച്ച് വീട്ടില്‍ നിറുത്താന്‍ പറ്റാവുന്ന കൊച്ചാണ് .നന്നായി അദ്വാനിക്കുകയും ചെയ്യും.ഒരു മാസത്തെ ശമ്പളം കൂടെവന്നയാള്‍ക്ക്  ഇപ്പോള്‍ കൊടുക്കണം .പിന്നെ മാസാമാസം ശമ്പളം  അവളുടെ  പേരില്‍  ബാങ്കില്‍ നിക്ഷേപിച്ചാല്‍  മതിയാകും .ഒരു മാസത്തെ ശമ്പളത്തിന്‍റെ   പകുതി എനിക്ക്  കമ്മീഷന്‍ തരണം ,,

അശ്വതിക്ക് എതിര്‍  അഭിപ്രായം  ഉണ്ടായിരുന്നില്ല.അവള്‍ അലമാരയില്‍  നിന്നും പണമെടുത്ത് കൊടുത്തു.ഔസേപ്പും കൂടെവന്നയാളും പോയപ്പോള്‍ അശ്വതി ചോദിച്ചു .

,,  കുട്ടിയുടെ പേരെന്താണ് ?,,

,, ദുര്‍ഗ്ഗ ,,

,,വീട്ടില്‍ ആരൊക്കെയുണ്ട് ,,

ദുര്‍ഗ്ഗ അല്പനേരം മൌനിയായി നിന്നതിനു ശേഷം പറഞ്ഞു .

,, ഏന്‍ കൂടെ വന്ത ആള് മട്ടുംതാന്‍ ഇരിക്ക് .അവര് വന്ത് എന്നുടെ മച്ചാന്‍ .അപ്പാവെ നാന്‍  പാക്കവേ ഇല്ലെയ്.അമ്മാവെ എമ്മാത്തി  പുറന്ത പെണ്ണ്  താന്‍ നാന്‍ .നാന്‍ പുറന്തതുക്ക് അപ്പറം അമ്മ  ഓടിപ്പോയിട്ടാങ്കെ.പാട്ടി  ഇരുന്ത് പാട്ടി താന്‍  എന്നെയ് കാപ്പാത്തിയത്.നാന്‍ നാലാം ക്ലാസ് വരേക്കും പഠിച്ചിരുക്ക് അന്ത കാലത്ത് താന്‍ പാട്ടി  എരന്ത്‌ പോയത് ..

ദുര്‍ഗ്ഗ  പറയുന്ന മലയാളം കലര്‍ന്ന തമിഴ് ഭാഷ  ഏറെക്കുറെ
ഗ്രഹിച്ചുവെങ്കിലും എരന്ത്‌ പോയി എന്നവള്‍ പറഞ്ഞത് അശ്വതിക്ക് മനസിലായില്ല അശ്വതി ചോദിച്ചു .

,, എരന്തുപോയി  എന്ന് പറഞ്ഞാല്‍  എന്താ ?,,

,, അപ്പടി സൊന്നാല്‍ മരിച്ചുപോയി എന്നാ .പാട്ടി എരന്തതുക്ക്  അപ്പറം  നാന്‍ ഈ  കാലം വരെയ്ക്കും വെല പാത്തിട്ടേ ഇരുക്കത് ,,

ദുര്‍ഗ്ഗ തൊഴിലിനായി വന്നതില്‍ പിന്നെ അശ്വതിക്ക് തെല്ലൊന്നുമല്ല  ആശ്വാസമായത് .ചില പലഹാരങ്ങള്‍  ഉണ്ടാക്കുവാന്‍  അവള്‍ക്കും  അറിയാമായിരുന്നു.കുഞ്ഞിനെ കളിപ്പിക്കുകയും  സ്നേഹിക്കുകയും  ചെയ്യുന്നത്  കണ്ടപ്പോള്‍ കുഞ്ഞിനെ  അവളുടെ  കൈകളില്‍ ഏല്‍പ്പിച്ചു
പോകുവാന്‍ അശ്വതിക്ക് യാതൊരുവിധ സങ്കോചവും  ഉണ്ടായില്ല.ഏതാനും  മാസങ്ങള്‍  കഴിഞ്ഞപ്പോള്‍ ദുര്‍ഗ്ഗ ഒരു മൂക്കുത്തി വേണമെന്ന് ആവശ്യപ്പെട്ടു .അവളുടെ ശമ്പളത്തില്‍ നിന്നും  വാങ്ങിക്കൊടുക്കുവാന്‍  പറഞ്ഞെതെങ്കിലും .അശ്വതി ഒരു ഗ്രാമിന്‍റെ സ്വര്‍ണ്ണത്തിന്‍റെ മൂക്കുത്തി  സ്വന്തമായി  വാങ്ങി നല്‍കി .ദുര്‍ഗ്ഗ  ആ വീട്ടിലെ  ഒരംഗത്തെപോലെയായി.അശ്വതിയുടെ വ്യാപാരം  നാള്‍ക്കുനാള്‍  പുരോഗമിച്ചുകൊണ്ടിരുന്നു.പലഹാരങ്ങള്‍ നിര്‍മിക്കുവാനായി പുരയിടത്തില്‍  ഒരു മുറി വാര്‍ക്കകെട്ടിടം  പണിതീര്‍ത്തു .ഒരു ദിവസം അശ്വതി  ദുര്‍ഗ്ഗയെ കുറിച്ച്  കൂടുതല്‍ ചോദിച്ചറിഞ്ഞു.ദുര്‍ഗ്ഗയുടെ വാക്കുകള്‍ കേട്ട്  അശ്വതി അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചിരുന്നു.

പതിമൂന്നാം  വയസില്‍ ആദ്യമായി     ഋതുമതിയായപ്പോള്‍ കേരളത്തില്‍  തൊഴിലിന് നിന്നിരുന്ന  വീട്ടിളില്‍ നിന്നും മച്ചാനെ വിളിച്ചുവരുത്തി സ്വദേശത്തേക്ക് പറഞ്ഞയച്ചു.ഒരുമാസകാലം  മച്ചാന്‍റെ  വീട്ടില്‍  താമസിച്ചു.മച്ചാന്‍റെ  ഭാര്യ വേണ്ട  ശ്രുശൂഷകള്‍  അവള്‍ക്ക്  നല്കിയിരുന്നു.ഒരു ദിവസം മച്ചാന്‍  ഭാര്യയെയും കുഞ്ഞുങ്ങളേയും ഭാര്യ വീട്ടില്‍  കൊണ്ടാക്കി അന്ന് രാത്രി  ദുര്‍ഗ്ഗയും മച്ചാനും  മാത്രമായിരുന്നു  ആ വീട്ടില്‍ . സമയം രാത്രി ഒന്‍പതു  മണി കഴിഞ്ഞപ്പോള്‍ മച്ചാന്‍ കരുതി വെച്ചിരുന്ന മദ്യകുപ്പി  പുറത്തെടുത്ത് മദ്യപിക്കുവാന്‍  തുടങ്ങി.ദുര്‍ഗ്ഗയെ  അയാള്‍  നിര്‍ബന്ധിച്ചു മദ്യപിപ്പിച്ചു . വേണ്ട  എന്നവള്‍  ആണയിട്ടുപറഞ്ഞുവെങ്കിലും അയാള്‍ അവളുടെ  മുടിക്കുത്തിന്   പിടിച്ച്   മദ്യപിപ്പിച്ചു.രണ്ടു ഗ്ലാസ് മദ്യം അകത്തായപ്പോഴേക്കും  ദുര്‍ഗ്ഗ അര്‍ദ്ധ  ബോധാവസ്ഥയിലായിരുന്നു.അന്നവള്‍ക്ക് അവളുടെ   കന്യകാത്വം നഷ്ടമായി ബലിഷ്ടമായ അയാളുടെ  കരങ്ങളില്‍ പലവട്ടം അവര്‍ ഞെരിഞ്ഞമര്‍ന്നു. അയാള്‍ക്ക്‌ മതിയായപ്പോള്‍ അയാള്‍   അയാളുടെ  ഒരു  കൂട്ടുക്കാരനെ വിളിച്ചുവരുത്തി .അയാളുടെ  പരാക്രമത്തില്‍  ദുര്‍ഗ്ഗ അബോധാവസ്ഥയിലായി.

അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ ശരീരമാസകലം വേദനായാല്‍ അവള്‍  പുളഞ്ഞു.ഒരാഴ്ചയോളം അവള്‍  പലരുടേയും  പീഡനങ്ങള്‍ക്ക്  ഇരയായി.ഒരാഴ്ച കഴിഞ്ഞപ്പോള്‍  മച്ചാന്‍റെ  ഭാര്യയും കുട്ടികളും  തിരികെയെത്തി.ദുര്‍ഗ്ഗയെ  കണ്ട  മച്ചാന്‍റെ  ഭാര്യ അലമുറയിട്ട് കരഞ്ഞുക്കൊണ്ട് പറഞ്ഞു.

,,ഇന്ത  പെണ്ണ്  എപ്പടി  ഇപ്പടിയായി  പോയിട്ടേ .എന്നമ്മാ  ഇങ്കെ  നടന്തത് .എനക്ക്  ഒന്നുമേ  പുരിയില്ലയേ .സൊല്ലമ്മാ  നീ  എപ്പടി  ഇന്ത  കോലമായി  പോയിട്ടേ ?,,

ദുര്‍ഗ്ഗ  ഒന്നും  പറഞ്ഞില്ല .അവള്‍  മൌനിയായിരുന്നു  അവളുടെ  കണ്ണുനീര്‍  കരഞ്ഞു കരഞ്ഞ്‌ വറ്റിപോയിരുന്നു.മച്ചാന്‍റെ  ഭാര്യ കാര്യങ്ങള്‍  ഊഹിച്ചു അവരുടെ നിര്‍ബന്ധത്തിന്  വഴങ്ങി ദുര്‍ഗ്ഗ  കേരളത്തില്‍ നിന്നും പോയ വീട്ടിലേക്ക് തന്നെ  തിരികെയെത്തി. അവിടേയും  യജമാനന്‍റെ    ബലിഷ്ടമായ കരങ്ങളില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു.പിന്നീട് പല  വീടുകള്‍  പല  യജമാനന്മാര്‍ എത്രയെത്ര കരങ്ങളില്‍  അവള്‍  ബന്ധസ്തയാക്കപ്പെട്ടു എന്ന്  അവള്‍ക്കുതന്നെ ഓര്‍മയില്ലാതെയായി .ഇന്നവള്‍ക്ക്‌ ഗര്‍ഭധാരണം നടക്കാതെയിരിക്കുവാനുള്ള  വിദ്യ  അറിയാം യജമാനന്മാര്‍ അതിനവളെ  പ്രാപ്തയാക്കിയിരുന്നു.

അശ്വതി ദുര്‍ഗ്ഗയുടെ    വാക്കുകള്‍  വിശ്വാസിക്കുവാനാവാതെ  മിഴിച്ചിരുന്നു.ദുര്‍ഗ്ഗ അശ്വതിയുടെ കൈത്തലം നുകര്‍ന്ന്  കരഞ്ഞുക്കൊണ്ട് പറഞ്ഞു.

,, ഇങ്കെ  നാന്‍   നിമ്മിതിയായിരുക്ക് .അമ്മ എന്നെ  ഇങ്കെ നിന്നും അണപ്പാതെങ്കെ.ഉങ്കള്‍  എനക്ക്  കടവുള്‍  മാതിരി ,,

ദുര്‍ഗ്ഗ  കരയുകയായിരുന്നു.അശ്വതി  അവളുടെ  മുടിയിഴകളിലൂടെ  തലോടിക്കൊണ്ട് പറഞ്ഞു.

,, ഇല്ല  കുട്ടി  ഇനി  മോളെ ഞാന്‍  എവിടേക്കും  വിടില്ല ,,

അടുത്ത ദിവസം മുതല്‍  പട്ടണത്തിലേക്ക്  പോകുമ്പോള്‍ അശ്വതി ദുര്‍ഗ്ഗയേയും  കുഞ്ഞിനേയും  കൂടെ കൂട്ടി .ദുര്‍ഗ്ഗയേയും  കുഞ്ഞിനേയും  വീട്ടില്‍  തനിച്ചാക്കി  പോകുവാന്‍  എന്തോ ഒരു  ഭയം  അവള്‍ക്ക്  അനുഭവപ്പെട്ടു.ചുറ്റിലും  കാമവെറിയുള്ള കഴുകന്മാര്‍  ഇരയെ റാഞ്ചിക്കൊണ്ട്  പോകുവാന്‍ വട്ടമിട്ടു പറക്കുന്നുണ്ട്‌ .  ഒരു ദിവസം  ദുര്‍ഗ്ഗയുടെ മച്ചാന്‍ വന്നപ്പോള്‍ അശ്വതിയുടെ  കോപം പിടിച്ചുവെക്കാന്‍  അവള്‍ക്കായില്ല . അശ്വതി  ആക്രോശിച്ചു .

,, അമ്മേനേം  പെങ്ങളേം  തിരിച്ചറിയാത്ത കഴുവേറിയുടെ മോനെ ഇവിടെ നിന്നും  കടന്നുപോടാ   .പോയില്ലായെങ്കില്‍  ഞാന്‍  പോലീസിനെ  വിളിച്ചു  വരുത്തും .അവര്‍  വന്നാലുണ്ടല്ലോ  പിന്നെ നീ  പുറം ലോകം  കാണില്ല.ജീവിതാവസാനംവരെ ജയിലില്‍ കിടക്കേണ്ടിവരും  .നിന്നേയും പ്രതീക്ഷിച്ചുകൊണ്ട് നിന്‍റെ  കുടുംബം കാത്തിരിക്കുന്നതുക്കൊണ്ട് ഞാനത് ചെയ്യുന്നില്ല. ദുര്‍ഗ്ഗയെ  അന്വേഷിച്ചു ഇനി  ഇയാള്‍  ഇവിടേയ്ക്ക്  വരികയേ  വേണ്ട  ,,

അശ്വതിയുടെ  ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു .വെളിച്ചപ്പാടിനെ  പ്പോലെ ഉറഞ്ഞുതുള്ളുന്ന അശ്വതിയുടെ ഇങ്ങനെയുള്ള  പെരുമാറ്റം  അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.  അയാള്‍ ധൃതഗതിയില്‍ നടന്നകന്നു.കതകിനു മറവില്‍ നിന്നിരുന്ന ദുര്‍ഗ്ഗയുടെ  സര്‍വ  നിയന്ത്രണവും അവളില്‍ നിന്നും  കൈവിട്ടുപ്പോയി .അവള്‍ ഓടിച്ചെന്ന്  അശ്വതിയെ  വാരിപുണര്‍ന്നു . അശ്വതി സംരക്ഷണ കവചം അവള്‍ക്ക്  ചുറ്റിലും തീര്‍ത്തത്    പോലെ ദുര്‍ഗ്ഗയ്ക്ക്   അനുഭവപ്പെട്ടു .  ജീവിതത്തിലാദ്യമായി സുരക്ഷിതത്വം എന്താണെന്നവള്‍ തിരിച്ചറിഞ്ഞു.  മാസങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു.സുജിത് ഗള്‍ഫിലേക്ക് പോയിട്ട് രണ്ടുവര്‍ഷം തികഞ്ഞപ്പോള്‍ അയാള്‍  അവധിക്ക് വരുന്നു എന്ന് പറഞ്ഞു.അശ്വതി  മതിമറന്ന്   സന്തോഷിച്ചു.സുജിത്തിന്‍റെ   പിറന്ന മണ്ണിലേക്കുള്ള  വരവ് പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങളുടെ  തുടക്കം കുറിക്കലായിരുന്നു.
                                                               ശുഭം

rasheedthozhiyoor@gmail.com                             rasheedthozhiyoor.blogspot.qa









    

29 November 2015

ചെറുകഥ .അപസ്മൃതി

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

വിനയചന്ദ്രന്‍ വസ്ത്രം ഇസ്തിരിയിടുകയാണ്. അയാള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന പഴയകാല ക്ലോക്കിലേക്ക് നോക്കി നേരം എട്ടരയായിരിക്കുന്നു.ആ ക്ലോക്കില്‍ തലമുറകള്‍ സമയം നോക്കിയിട്ടുണ്ട് .അത്രയ്ക്ക് പഴക്കമുണ്ട് ആ ക്ലോക്കിന് .ക്ലോക്കില്‍ സമയം നോക്കുന്നവര്‍ക്ക് കാലക്രമേണ രൂപഭേദങ്ങള്‍ സംഭവിക്കുമ്പോള്‍ കൃത്യമായി നാഴികമണി മുഴക്കുന്ന ആ ക്ലോക്കിന് യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ല .ആ ക്ലോക്കിന് സംസാരിക്കുവാന്‍ ആവുമായിരുന്നെകില്‍ അനേകം തലമുറകളുടെ നേര്‍ക്കാഴ്ചകളെകുറിച്ച്  പറയുവാനുണ്ടാകുമായിരുന്നു.തന്‍റെ വസ്ത്രം ഇസ്തിരിയിട്ട് വൈദ്യുതി സ്വിച്ച് ഓഫാക്കി തിരിഞ്ഞപ്പോള്‍ അനിയത്തി വിജയലക്ഷ്മി അവളുടെ വസ്ത്രം അയാളുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു.

,,ഒന്‍പതുമണിയോടെ ഏട്ടന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും. അപ്പോള്‍ത്തന്നെ ഞാന്‍ വന്നു ബൈക്കിന്‍റെ പുറകില്‍ കയറിയിരുന്നില്ലെങ്കില്‍ എന്‍റെ ഏട്ടന് കോപം വരുമല്ലോ .നേരം വൈകിയാല്‍ ഏട്ടന്‍ എന്നെ വഴക്കുപറയുകയും ചെയ്യും.വഴക്ക് കേട്ട് കോളിജില്‍ പോയാല്‍ അന്നത്തെ എന്‍റെയൊരു ദിവസം  പോക്കാ ... എന്‍റെ പൊന്നു ഏട്ടനല്ലേ...... ഞാന്‍ കുളിച്ച് വരുമ്പോഴേക്കും എന്‍റെ ഈ വസ്ത്രം ഇസ്തിരിയിട്ട് വയ്ക്കു ,,

വിനയചന്ദ്രന്‍ സഹോദരിയുടെ ചെവിയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .

,,എടീ മടിച്ചി ....പെങ്ങമ്മാരുള്ള വിവാഹിതരാവാത്ത ആങ്ങളമാരുടെ വസ്ത്രം ഇസ്തിരിയിടെണ്ട ചുമതല പെങ്ങമ്മാര്‍ക്കുള്ളതാ .....എനിക്കുള്ള ഒരേയൊരു പെങ്ങള്‍ ഭൂലോക മടിച്ചിയായല്ലോ ഭഗവാനെ ,,

വിജയലക്ഷ്മി അല്പദൂരം പിന്നിട്ടപ്പോള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു.

,,ഏട്ടാ ...തിരക്കുകൂട്ടാതെ വസ്ത്രം നല്ല വൃത്തിയായി ഇസ്തിരിയിടണം .കോളേജില്‍ എനിക്ക് വിലസാനുള്ളതാ ,,

അവള്‍ പൊട്ടിച്ചിരിച്ചുക്കൊണ്ട് തിടുക്കത്തില്‍ അകത്തളത്തിലൂടെ നടന്നകന്നു.വിജയലക്ഷ്മി അങ്ങിനെയാണ് എപ്പോഴും വിനയചന്ദ്രനെ ദേഷ്യപ്പെടുത്തിക്കൊണ്ടിരിക്കും .അമ്മയുടെ സ്നേഹലാളനകള്‍ ലഭിക്കാതെ വളര്‍ന്ന സഹോദരിയുടെ കുസൃതികള്‍ അയാള്‍ക്ക്‌ ഇഷ്ടമാണ്.ഈയടുത്ത കാലം വരെ അവരുടെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് അലമാരയില്‍ മടക്കിവെച്ചിരുന്നത് അദ്ധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ച അവരുടെ അച്ഛന്‍ വാസുദേവനായിരുന്നു.അമ്മയുടെ കര്‍ത്തവ്യങ്ങള്‍ എല്ലാംതന്നെ മക്കള്‍ക്കായി അച്ഛന്‍ നിര്‍വഹിക്കുമായിരുന്നു.വിനയചന്ദ്രന്‍ ജനിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ചികിത്സയുടെ പരിണിതഫലമായി പിറവിയെടുത്തതാണ് വിജയലക്ഷ്മി .ഇനിയൊരു ഗര്‍ഭധാരണം ഉണ്ടായാല്‍ പ്രസവാനന്തരം ജീവനു തന്നെ ഭീഷണിയാണ് എന്ന ഡോക്ടറുടെ വാക്കുകള്‍ അമ്മ ചെവിക്കൊണ്ടില്ല .വൈദ്യശാസ്ത്രം പിഴച്ചില്ല .പ്രസവത്തില്‍ അമ്മയുടെ ജീവന്‍ പൊലിഞ്ഞു .അമ്മയുടെ വിയോഗത്തിന് ശേഷം അമ്മയുടെ മാതാവ് വാസുദേവന്‍റെ വീട്ടിലേക്ക് താമസമാക്കി .ആയിടെ പ്രസവിച്ച അകന്ന ബന്ധത്തിലുള്ള സ്ത്രീയുടെ അമ്മിഞ്ഞപ്പാല്‍ കുടിച്ചാണ് വിജയലക്ഷ്മി വളര്‍ന്നത്‌.പുനര്‍ വിവാഹത്തിന് വാസുദേവനെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചുവെങ്കിലും അയാള്‍ പുനര്‍ വിവാഹത്തിന് സമ്മതിച്ചില്ല .

വാസുദേവന്‍‌ അദ്ധ്യാപന വൃത്തി ചെയ്തിരുന്ന വിദ്യാലയത്തില്‍ തന്നെയാണ് മക്കളും പഠിച്ചിരുന്നത് .വാസുദേവന്‍‌ ആ ഗ്രാമത്തിലെ സഹതാപ കഥാപാത്രമായിരുന്നു. വിജയലക്ഷ്മിയുടെ പതിനൊന്നാം വയസ്സില്‍ അമ്മാമ്മ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ട് ഇഹലോകവാസം വെടിഞ്ഞതില്‍പ്പിന്നെ മക്കളുടെ എല്ലാമെല്ലാം അച്ഛനായിരുന്നു.വിനയചന്ദ്രനിപ്പോള്‍ അദ്ധ്യാപകനാണ്. സഹോദരിയെ കോളേജിലാക്കിയത്തിനു ശേഷമാണ് അയാള്‍ വിദ്യാലയത്തിലേക്ക് പോകുന്നത് .വിജയലക്ഷ്മിയുടെ പഠനം നേരത്തെ കഴിയുമെങ്കിലും അവള്‍ സഹോദരന്‍ വരുന്നത് വരെ കോളേജില്‍ തന്നെയിരിക്കും.ഈയിടെയായി അച്ഛന് മറവിയാണ് ഒന്നും ഓര്‍മ്മയില്‍‌ നില്‍ക്കില്ല .ഭക്ഷണം പാചകം ചെയ്തിരുന്നത് പോലും അച്ഛന്‍ മറന്നിരിക്കുന്നു.ഇപ്പോള്‍ അച്ഛന്‍ ചെയ്തിരുന്ന വീട്ടിലെ ജോലികളൊക്കെ വിനയചന്ദ്രനാണ് ചെയ്യുന്നത് .വിജയലക്ഷ്മി അയാളെ സഹായിക്കും .

വിജയലക്ഷ്മി കുളികഴിഞ്ഞ് വന്നപ്പോഴേക്കും വസ്ത്രം ഇസ്തിരിയിട്ട് പ്രഭാതഭക്ഷണം തീന്മേശയില്‍ വിനയചന്ദ്രന്‍ വിളമ്പി വെച്ചിരുന്നു.പ്രഭാതഭക്ഷണം മൂന്നുപേരും കൂടി കഴിച്ചതിനു ശേഷം വിനയചന്ദ്രന്‍ തിടുക്കത്തില്‍ വസ്ത്രം ധരിച്ച്‌ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോഴേക്കും വിജയലക്ഷ്മി ഓടിവന്ന് ബൈക്കിന്‍റെ പുറകില്‍ കയറിയിരുന്നു. പൂമുഖത്ത് ചാരുകസേരയില്‍ പത്രവുമായി ഇരുന്നിരുന്ന വാസുദേവന്‍‌ മകനോട്‌ ചോദിച്ചു .

,, എന്‍റെ കണ്ണട എവിടെയാണ്. ഈ പത്രം വായിക്കുവാനായിട്ട് ഞാന്‍ ആ കണ്ണട കുറേനേരമായി തിരയുന്നു,,

വിനയചന്ദ്രന്‍ അച്ഛനെ നോക്കിയപ്പോള്‍ അച്ഛന്‍റെ പോക്കറ്റില്‍ കണ്ണടയിരിക്കുന്നത് അയാള്‍ കണ്ടു .അയാള്‍ പറഞ്ഞു .

,, അച്ഛന്‍റെ പോക്കറ്റില്‍ തന്നെയുണ്ട്‌ അച്ഛന്‍ അന്യേഷിക്കുന്ന കണ്ണട .അച്ഛാ ....ഞങ്ങള്‍ തിരികെ വരുന്നത് വരെ പുറത്തേക്കൊന്നും പോയേക്കല്ലേ ,,

വാസുദേവന്‍‌ പോക്കറ്റില്‍ തപ്പിക്കൊണ്ട് അനുസരണയുള്ള കുഞ്ഞിനെപ്പോലെ തലയാട്ടിക്കൊണ്ട് കണ്ണട ധരിച്ച് പത്രവായനയില്‍ മുഴുകി.ദിനരാത്രങ്ങള്‍ വിടവാങ്ങുംതോറും വാസുദേവന്‍റെ മറവി കൂടിക്കൂടി വന്നു .വിനയചന്ദ്രന്‍ അച്ഛനെ ആശുപത്രിയില്‍ക്കൊണ്ടുപോയി ഡോക്ടറെ കാണിച്ചു .നീണ്ട പരിശോധനയ്ക്കൊടുവില്‍ ഡോക്ടര്‍ വിനയച്ചന്ദ്രനോട് പറഞ്ഞു.

അച്ഛനെ വരാന്തയിലെ ഇരിപ്പിടത്തില്‍ ഇരുത്തിയിട്ട് താങ്കള്‍ ഇങ്ങോട്ട് വരൂ .ഇയാളോട് മാത്രമായി എനിക്ക് അല്പം സംസാരിക്കുവാനുണ്ട് ,,

വിനയചന്ദ്രന് ആകപ്പാടെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു .ഹൃദയമിടിപ്പിന്‍റെ വേഗം കൂടുന്നത് പോലെ .തൊണ്ട വറ്റിവരണ്ടതുപോലെ .അയാള്‍ നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ തൂവാലയെടുത്ത് തുടച്ചുക്കൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെന്നു.ഡോക്ടര്‍ കൈ സോപ്പിട്ട് കഴുകിതുടച്ച് ഇരിപ്പിടത്തില്‍ ഇരിക്കുന്നതോട് കൂടി വിനയചന്ദ്രനോട് ഇരിക്കുവാനായി ആംഗ്യം കാട്ടി ഡോക്ടര്‍ പറഞ്ഞു .

,, താങ്കളുടെ അച്ഛന് ഓര്‍മയെ മായ്ച്ചു കളയുന്ന ‘അള്‍ഷിമേഴ്‌സ് രോഗത്തിന്‍റെ തുടക്കമാണ് .സ്ഥിരമായ മറവിയിലേക്ക് മനുഷ്യ തലച്ചോറിനെ കുട്ടി കൊണ്ട് പോകുന്ന അപൂർവ്വ രോഗങ്ങളിൽ ഒന്നാണ് അൾഷിമേഴ്സ് . ഓര്‍മ നഷ്ടപ്പെട്ട് മറവിക്കും മരണത്തിനുമിടയില്‍ കഴിയുന്നത് രണ്ടു ലക്ഷം കേരളീയരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറങ്ങിയ അള്‍ഷിമേഴ്‌സ് ഡീസീസ് ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ലോകത്ത് നാല്‍പ്പത്തിഏഴ് ദശലക്ഷം പേര്‍ക്കാണ് അള്‍ഷിമേഴ്‌സ് പിടിപെട്ടിരിക്കുന്നത്.ഞാന്‍ മരുന്നുകള്‍ കുറിച്ചുതരാം രോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തിനേടുവാനായുള്ള മരുന്നുകള്‍ വൈദ്യശാസ്ത്രത്തില്‍ കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം .അച്ഛന്‍റെ കൂടെ എപ്പോഴും ഒരാള്‍ ഉണ്ടാകണം .കാലക്രമേണ ഓര്‍മ്മ എന്നത് അദ്ദേഹത്തിന് അന്യമാകും ,,

 ഡോക്ടറുടെ ഉപദേശങ്ങള്‍  തുടര്‍ന്നുകൊണ്ടേയിരുന്നു .മരുന്നിനുള്ള കുറിപ്പ് ഡോക്ടര്‍ നല്കിയപ്പോള്‍ വിനയചന്ദ്രന്‍ പുറത്തിറങ്ങി അച്ഛനെ ഇരുത്തിയിരുന്ന ഇടത്തേക്ക് നോക്കിയപ്പോള്‍ ഇരിപ്പിടത്തില്‍ അച്ഛനെ കണ്ടില്ല.വരാന്തയിലുടനീളം അന്വേഷിച്ചുവെങ്കിലും അവിടെയെങ്ങും അച്ഛനെ കാണുവാനായില്ല .അച്ഛന്‍ എവിടെപ്പോയി എന്ന ആശങ്കയില്‍ അയാള്‍ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ വാഹനങ്ങളുടെ കൂട്ട ഹോണ്‍ മുഴക്കവും ,നടുറോഡില്‍ ആള്‍ക്കൂട്ടവും കണ്ടു . വിനയചന്ദ്രന്‍ ആള്‍ക്കൂട്ടത്തിലേക്ക് ധൃതിയില്‍ നടന്നു .അവിടെ അച്ഛന്‍ ഒരു ബസിനു മുമ്പില്‍ മാറാതെ നില്‍ക്കുന്നു.അച്ഛന്‍ ബസിനുള്ളിലേക്ക് നോക്കി ,, എന്‍റെ മോന്‍..... എന്‍റെ മോന്‍ ...,,എന്നുരുവിടുന്നുണ്ടായിരുന്നു .വാസുദേവന്‍‌ വിനയചന്ദ്രനെ കണ്ടപ്പോള്‍ അച്ഛന്‍റെ ഓര്‍മ്മകളില്‍ നിന്നും വിനയചന്ദ്രന്‍ അപ്രത്യക്ഷമായിട്ടുണ്ടായിരുന്നില്ല.വാസുദേവന്‍‌ മകനെ തിരിച്ചറിഞ്ഞു വാസുദേവന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു .വിനയചന്ദ്രന്‍ അച്ഛന്‍റെ കൈപിടിച്ചു റോഡിന്‍റെ ഓരത്തേക്ക് നടക്കുമ്പോള്‍ ബസ്സിലെ ഡ്രൈവര്‍ വിനയചന്ദ്രനോടായി പറഞ്ഞു .

,, തലയ്ക്ക് വെളിവില്ലത്തവരെ ഇങ്ങിനെ പുറത്തേക്ക് വിട്ടാലെങ്ങനയാ ശെരിയാവുക .മനുഷ്യരെ ബുദ്ധിമുട്ടിക്കുവാനായിട്ട് ഇറങ്ങിക്കോളും ഇങ്ങിനെയോരോന്ന്‍.നേരം വൈകി മരണപ്പാച്ചില്‍ പായുമ്പോള്‍ ഇങ്ങിനെയോരോ കുരിശുകള്‍ വന്ന് മുമ്പില്‍പ്പെടും ,,

ഡ്രൈവര്‍ പിറുപിറുത്ത് വാഹനമോടിച്ച്പ്പോയി .പുറകിലെ വാഹനത്തിലുള്ളവരുടെ മുഖങ്ങളില്‍ വഴിയിലെ തടസ്സം മാറിക്കിട്ടിയാതിന്‍റെ ആശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു .വിനയചന്ദ്രന് അച്ഛന്‍റെ അവസ്ഥയെക്കുറിച്ചോര്‍ത്തപ്പോള്‍ സങ്കടം അസഹനീയമായി തോന്നി.അടുത്തകാലം വരെ അച്ഛനെ ബൈക്കിന്‍റെ പുറകില്‍ ഇരുത്തിയാണ്‌ യാത്രകള്‍ ചെയ്തിരുന്നത് ഇപ്പോള്‍ വിനയചന്ദ്രന് അങ്ങിനെ യാത്രചെയ്യുവാന്‍ ധൈര്യം  ഇല്ലാതെയായി .ആശുപത്രിയുടെ മുന്‍വശത്തുള്ള ഓട്ടോറിക്ഷ സ്റ്റാണ്ടിലെ ഓട്ടോറിക്ഷയില്‍ കയറി അച്ഛനും മകനും വീട്ടിലേക്ക് യാത്രതിരിച്ചു.റോഡിന്‍റെ ഇരുവശങ്ങളിലുള്ള വൃക്ഷങ്ങളും ഓട്ടോറിക്ഷയ്ക്കൊപ്പം സഞ്ചരിക്കുന്നതുപോലെ വിനയചന്ദ്രന് തോന്നി.

ദിനരാത്രങ്ങള്‍ കൊഴിഞ്ഞുപോകുംതോറും വാസുദേവന്‍റെ ഓര്‍മ്മകള്‍ മാഞ്ഞുപോയിക്കൊണ്ടിരുന്നു .വാസുദേവന്‍റെ മനസ്സ് കുഞ്ഞുങ്ങളുടെതുപ്പോലെയായി .ഇപ്പോള്‍ കൊഴിഞ്ഞുപോയ  ജീവിതത്തെക്കുറിച്ച് യാതൊന്നും അയാളുടെ ഓര്‍മ്മകളില്‍ അവശേഷിക്കുന്നില്ല. സ്വന്തം മക്കളെ ക്കുറിച്ചുള്ള ഓര്‍മ്മകളും അയാളുടെ ഓര്‍മ്മച്ചെപ്പില്‍ നിന്നും അന്യമായിരിക്കുന്നു.വാസുദേവന്‍‌ മാഷ്‌ ഗ്രാമത്തിലെ മാതൃകാ പുരുഷനായിരുന്നുന്നു.യാതൊരു ദുശീലങ്ങളും അയാള്‍ക്കുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ വാസുദേവന്‍‌ മാഷിന്‍റെ ഇന്നേയുടെ അവസ്ഥയെക്കുറിച്ചോര്‍ത്ത് ഗ്രമാവാസികള്‍ ഒന്നടങ്കം സങ്കടപ്പെട്ടു.

വാസുദേവന്‍‌ മലമൂത്രവിസര്‍ജ്ജനം കുഞ്ഞുങ്ങളുേടത്പോലെയായി .വിനയചന്ദ്രന്‍ അദ്ധ്യാപനത്തില്‍ നീണ്ട അവധിയെടുത്ത് അച്ഛനെ ശുശ്രൂഷിക്കുവാന്‍ നിന്നപ്പോള്‍ .ബന്ധുക്കളുടെ നിര്‍ബന്ധം മൂലം അച്ഛനെ ശുശ്രൂഷിക്കാന്‍ ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കുവാന്‍ തീരുമാനിച്ചു .അതിനായി പട്ടണത്തിലെ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ അടുത്ത ദിവസ്സം ഹോം നഴ്സ് വീട്ടില്‍ എത്തുമെന്ന് അവര്‍ ഉറപ്പുനല്‍കി.

അടുത്തപ്രഭാതത്തില്‍ പതിവിലും നേരത്തെ വിനയചന്ദ്രന്‍ ഉറക്കമുണര്‍ന്നു.പുലര്‍ച്ചെ അരമണിക്കൂര്‍ ഓടാന്‍ പോകുന്ന പതിവയാള്‍ക്കുണ്ട്.ഡിസംബര്‍ മാസത്തെ ഇത്തവണത്തെ തണുപ്പിന് നല്ല കാഠിന്യം അയാള്‍ക്കനുഭവപ്പെട്ടു.റോഡില്‍ ക്ഷേത്രക്കുളത്തിലെ കുളിയും പ്രാര്‍ഥനയും കഴിഞ്ഞു മടങ്ങുന്ന അയ്യപ്പഭക്തരുടെ തിരക്കുണ്ടായിരുന്നു. വ്യായാമവും കുളിയും കഴിഞ്ഞ് അടുക്കളയില്‍ കയറി തിടുക്കത്തില്‍ വിജയലക്ഷ്മിക്ക് കൊണ്ടുപോകാനുള്ള ഭക്ഷണവും, പ്രാതലും ഒരുക്കുമ്പോള്‍ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു .പുലര്‍ച്ചെ തന്നെ ആരാണാവോ ? എന്ന ചിന്തയോടെ അയാള്‍ വിജയലക്ഷ്മിയോടായി പറഞ്ഞു .

,,ലക്ഷ്മി ആരോ കോളിംഗ് ബെല്ലടിക്കുന്നു . ആരാണെന്ന് നോക്കൂ ....ഇനിയും നീ ഉറക്കമുണര്‍ന്നില്ലേ ? ,,

കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടുക്കൊണ്ടാണ് വിജയലക്ഷ്മി ഉറക്കമുണര്‍ന്നത്‌.ഉറക്കച്ചടവിന്‍റെ ആലസ്യത്തോടെ വിജയലക്ഷ്മി പോയി പൂമുഖത്തെ കതക് തുറന്നു നോക്കി .ഒരു സ്ത്രീയും കൂടെ ഒരു കുഞ്ഞും വിജയലക്ഷ്മി അടുക്കളയിലേക്കോടി ഏട്ടനോട് പറഞ്ഞു .

,,അവിടെ ഒരു സ്ത്രീയും കുഞ്ഞും നിക്കുന്നു. ,,

വിനയചന്ദ്രന്‍ ഒന്ന് ആലോചിച്ചതിനു ശേഷം പറഞ്ഞു.

,, ഇന്ന് ഹോം നഴ്സ് വരും എന്ന് പറഞ്ഞിരുന്നു.വന്നിരിക്കുന്നത് ഹോം നാഴ്സായിരിക്കും,,

വിജയലക്ഷ്മി ശങ്കയോടെ പറഞ്ഞു.

,, അപ്പോള്‍ ആ സ്ത്രീയുടെ കൂടെയുള്ള കുഞ്ഞോ ?,,

വിനയചന്ദ്രന്‍ പുറത്തുപോയി നോക്കിയപ്പോള്‍ വെള്ള സാരിയും കറുപ്പ് ബ്ലൌസും ധരിച്ച ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും നാല് വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു പെണ്‍കുഞ്ഞും .ആരാണെന്ന് അറിയുവാനുള്ള ജിജ്ഞാസയോടെ നോക്കുന്ന വിനയചന്ദ്രനോട് സ്ത്രീ പറഞ്ഞു .

,,എന്‍റെ പേര് ആലീസ്. ഇവിടെ ഒരു ഹോം നഴ്സിനെ വേണമെന്ന് ഏജന്‍സിയില്‍ പറഞ്ഞിരുന്നില്ലേ ? ,,

വിനയചന്ദ്രന്‍ തലയാട്ടിക്കൊണ്ട് കുഞ്ഞിനെ നോക്കിയപ്പോള്‍ ആലീസ് തുടര്‍ന്നു

,, എന്‍റെ മോളാ.... ഇവളെ ഏല്പിച്ചു പോരാന്‍ എനിക്ക് ബന്ധുക്കള്‍ ആരുമില്ല .അച്ഛനെ ശുശ്രൂഷിക്കുവാനല്ലേ ഇവിടെ ഹോം നഴ്സിനെ ആവശ്യം .ഞാന്‍ ഈ വീട്ടിലെ എല്ലാ ജോലികളും ചെയ്തോളാം..... ദയവുചെയ്ത് എന്‍റെ മോളെക്കൂടി ഇവിടെ താമസിക്കുവാന്‍ അനുവദിക്കണം ,,

ദയനീയമായ അവളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ത്തുള്ളികള്‍ പൊടിയുന്നത് പോലെ വിനയചന്ദ്രന് തോന്നി .അലീസിനേയും കുഞ്ഞിനേയും അവര്‍ സ്വീകരിച്ചു .ആലീസ് നേരെ അച്ഛന്‍റെ കിടപ്പുമുറിയിലേക്കാണ്പോയത് .ആലീസ് അവളുടെ ബാഗ് അവിടെ വെച്ച് അല്പനേരം ഉറങ്ങിക്കിടക്കുന്ന വാസുദേവനെ നോക്കിനിന്നു .പിന്നെ തിടുക്കത്തില്‍ അടുക്കളയിലേക്ക് ചെന്ന് വിനയചന്ദ്രനോട് പറഞ്ഞു .

,, സര്‍ ഇന്നുമുതല്‍ വിദ്യാലയത്തിലേക്ക് പൊയ്ക്കോളൂ .ഇന്നത്തെ അദ്ധ്യാപനം മുടക്കേണ്ടാ എന്ന് കരുതിയാണ് ഞാന്‍ നേരത്തെ തന്നെ ഇവിടേയ്ക്ക് പോന്നത് ഏജന്‍സിയില്‍ നിന്നും ഇവിടത്തെ അവസ്ഥയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു.ഭക്ഷണം ഞാന്‍ പാചകം ചെയ്തോളാം. സര്‍ പോകുവാന്‍ തയ്യാറായിക്കോളൂ ,,

വിനയചന്ദ്രന്‍ അടുക്കളയില്‍ നിന്നും പുറത്തിറങ്ങി .അയാള്‍ അല്പനേരം പത്രം വായിച്ചിരുന്നു.പിന്നെ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചു വന്നപ്പോഴേക്കും തീന്മേശയില്‍ പ്രാതല്‍ തയ്യാറായിരുന്നു.അച്ഛന്‍റെ കിടപ്പുമുറിയില്‍ പോയി നോക്കിയപ്പോള്‍ ആലീസ് അച്ഛനെ ബാത്രൂമില്‍ പല്ല് തെയ്ക്കാന്‍ സഹായിക്കുകയാണ് .അയാള്‍ക്ക്‌ ആ രംഗം കണ്ടപ്പോള്‍ മനസ്സിന് വല്ലാതെ ആശ്വാസം തോന്നി .ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആലീസും കുഞ്ഞും ആ വീട്ടിലെ പ്രിയങ്കരികളായിമാറി .ഒരു അവധിദിനം എല്ലാവരും പൂമുഖത്തിരിക്കുമ്പോള്‍ വിജയലക്ഷ്മി അലീസിനിനോട് ചോദിച്ചു .

,, ചേച്ചി ഇത്ര ദിവസ്സമായിട്ടും ചേച്ചിയുടെ കുടുംബത്തെകുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞില്ല .മോളുടെ പപ്പ എവിടെയാണ് ?,,

ആലീസിന്‍റെ മുഖഭാവം പൊടുന്നനെ കാര്‍മേഘം ഇരുണ്ടാതുപോലെയായി .വിജയലക്ഷ്മിയുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുവാനുള്ള ആലീസിന്‍റെ ശ്രമം പരാജയപ്പെട്ടു .ആലീസ് അവളുടെ കഥ പറഞ്ഞു.

കോട്ടയം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ മത വിശ്വാസിയായ ചര്‍ച്ചിലെ കുശിനിക്കാരന്‍ ജോണ്‍സന്‍റെ മൂന്ന് പെണ്മക്കളില്‍ രണ്ടാമത്തവളായിരുന്നു ആലീസ് .ബംഗളൂരുവിലെ നഴ്സിംഗ് കോളേജിലെ പഠനത്തിനിടയ്ക്കാണ് കോളേജിലെ തന്നെ ഡ്രൈവറായ കാസര്‍ഗോഡ്‌ സ്വദേശി ബാബുവിനെ പരിചയപ്പെടുന്നത് .സുമുഖനായ അയാളുടെ നിരന്തരമായ പ്രാണായാഭ്യാര്‍ത്ഥനയില്‍ ആലീസിന്‍റെ മനസ്സലിഞ്ഞു . പ്രണയം അതുവരെ അറിയാത്ത മാസ്മരികമായ അനുഭൂതിയിലെക്കവളെ കൂട്ടിക്കൊണ്ടുപോയി .പ്രണയിച്ച പുരുഷനാല്‍ തന്‍റെ ന്യകാത്വം നഷ്ടമായപ്പോള്‍ അവള്‍ വിഷമിച്ചില്ല .ആത്മാര്‍ഥമായി തന്നെ പ്രണയിക്കുന്ന തന്‍റെ പ്രിയതമന്‍ ജീവിതാവസാനം വരെ തന്നോടൊപ്പമുണ്ടാകുമെന്ന കണക്കുക്കൂട്ടല്‍ പിഴച്ചത് താന്‍ പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്‍റെ പ്രിയതമന്‍ വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണെന്നറിഞ്ഞ ആ നിമിഷത്തിലായിരുന്നു.ഒരു ദിവസ്സം ആദ്യഭാര്യയും മക്കളും നേരില്‍ വന്നു വിളിച്ചപ്പോള്‍ ഒരു ഭീരുവിനെപ്പോലെ യാത്രപോലും പറയാതെ അയാള്‍ അവരുടെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ ഉദരത്തില്‍ ജീവന്‍റെ പുതിയ നാമ്പ് തളിരിടുന്നതവള്‍ അറിഞ്ഞിരുന്നില്ല.അവിഹിത ബന്ധത്തില്‍ ഗര്‍ഭംധരിച്ച പെണ്‍കുട്ടിയെ കോളേജില്‍ നിന്നും പുറത്താക്കി .അഭയംതേടി സ്വന്തം വീട്ടിലേക്ക് കയറിച്ചെന്ന അവളുടെ അപ്പന് കുടുംബത്തിന്‍റെ മാനംകെടുത്തിയ പിഴച്ച മകളെ സ്വീകരിക്കുവാനുള്ള സന്മനസ്സുണ്ടായില്ല.ജീവിതം എന്നേക്കുമായി അവസാനിപ്പിക്കുവാന്‍ തുനിഞ്ഞ അവളുടെ മനസ്സിനെ ജീവിക്കുവാന്‍ പ്രേരണ നല്കിയത് ഉദരത്തില്‍ നാമ്പിട്ട പുതുജീവനായിരുന്നു. പെരുവഴിയില്‍ തനിച്ചായ ആലീസിന് സ്ത്രീ അഭയകേന്ദ്രം സഹായഹസ്തം നീട്ടി .പിന്നീടുള്ള ആലീസിന്‍റെ ജീവിതം ഉദരത്തില്‍ നാമ്പിട്ട പുതുജീവന് വേണ്ടിയായിരുന്നു.

ആലീസ് തന്‍റെ കഥ പറയുമ്പോള്‍ അവളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.വാസുദേവനെ ആലീസ് തന്‍റെ പിതാവിനെപ്പോലെ ശുശ്രൂഷിച്ചു.അഞ്ചുമാസം കഴിഞ്ഞപ്പോള്‍ ആലീസിന്‍റെ മകളെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ വിനയചന്ദ്രന്‍ ചേര്‍ത്തു.വിനയചന്ദ്രന്‍ കുഞ്ഞിനോട്  വളരെയധികം അടുത്തു.വിദ്യാലയത്തില്‍ നിന്നും വന്നാല്‍ വിനയചന്ദ്രന്‍ കുഞ്ഞിനെ പഠിപ്പിക്കുകയും അവളുമായി കളിക്കുകയും ചെയ്യും . അവരുടെ ജീവിതത്തില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി .വിജയലക്ഷ്മി വിവാഹിതയായി ഭര്‍ത്താവിന്‍റെ കൂടെ വിദേശത്തേക്ക്പോയി .അടുത്തവര്‍ഷം വാസുദേവന്‍‌ മാഷ്‌ ഓര്‍മ്മയായി .വിദേശത്ത്‌ നിന്നും വിജയലക്ഷ്മിയും ഭര്‍ത്താവും എത്തിയപ്പോള്‍ വാസുദേവന്‍ മാഷിന്‍റെ ശവദാഹം നടന്നു. വാസുദേവന്‍‌ മാഷിന്‍റെ പതിനാറടിയന്തിരം കഴിഞ്ഞതിന്‍റെ അടുത്ത ദിവസ്സം ഒരു ഞായറാഴ്ചയായിരുന്നു .വിനയചന്ദ്രന്‍ കണ്ണാടിയില്‍ തന്‍റെ രൂപം ആകമാനം വീക്ഷിച്ചു .തലമുടിയില്‍ ഒന്നുരണ്ടു മുടി നരച്ചിരിക്കുന്നത് അയാളുടെ കണ്ണില്‍പ്പെട്ടു .ജീവിതത്തില്‍ തനിച്ചായത്‌പ്പോലെയുള്ള തോന്നല്‍ അയാളുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് .വിജയലക്ഷ്മിയും ഭര്‍ത്താവും രാവിലെ തന്നെ വിദേശത്തേക്ക്പോയി . ഊണ് കഴിഞ്ഞ് വിനയചന്ദ്രന്‍ അച്ഛന്‍റെ ചാരുകസേരയില്‍ കിടന്നപ്പോള്‍ അറിയാതെ ഒന്ന് മയങ്ങിപ്പോയി .,,സര്‍ ,,എന്ന വിളി കേട്ടപ്പോള്‍ അയാള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു.ആലീസ് വരുമ്പോള്‍ കൊണ്ടുവന്ന ബാഗ്‌ തോളിലിട്ട്‌ മകളുടെ കൈ പിടിച്ചു നില്‍ക്കുന്നു.അയാള്‍ ആശ്ചര്യത്തോടെ ചോദിച്ചു .

,, ഇതെന്താ ബാഗും തോളിലിട്ട്‌ നിക്കുന്നത്.മോള് പുതിയ വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ .,,

ആലീസ് അയാളുടെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി പറഞ്ഞു .

,, ഞങ്ങള്‍ യാത്രയാവുകയാണ് ഇനി ഞങ്ങള്‍ ഇവിടെ താമസിക്കുന്നതില്‍ അര്‍ത്ഥമില്ല .ശുശ്രൂഷിക്കുവാന്‍ വന്നയാള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ലല്ലോ,,

വിനയചന്ദ്രന്‍ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല .അയാള്‍ക്ക്‌ പൊടുന്നനെ വന്ന ദേഷ്യം ഉള്ളിലൊതുക്കിക്കൊണ്ട് പറഞ്ഞു .

,, ആരാ ഇപ്പോള്‍ ഇവിടെ നിന്നും പോകുവാന്‍ പറഞ്ഞത് .ശമ്പളം കൃത്യമായി എല്ലാ മാസം ഒന്നാംതിയ്യതി തന്നെ ആലീസിന്‍റെ പേരില്‍ ഞാന്‍ ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ടല്ലോ .മോള്‍ക്ക്‌ വേണ്ടിയല്ലെ ആലീസ് ഇപ്പോള്‍ ജീവിക്കുന്നത്. അവളുടെ വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണോ .അല്ലെങ്കില്‍ത്തന്നെ എവിടേക്കാണ്‌ ഈ പോകുന്നത് ,,

വിനയചന്ദ്രന്‍ ഇരു കൈത്തലങ്ങളും കൂട്ടി തിരുമ്മിക്കൊണ്ടിരുന്നു.ഭയത്തോടെ ആലീസ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു .

,, ഏജന്‍സിയില്‍ പോയാല്‍ അവര്‍ പുതിയ ഒരിടത്തേക്ക് അയക്കും .ഞങ്ങള്‍ ഇവിടെ ഇനിയും താമസ്സമാക്കിയാല്‍ സറിനാണ് ചീത്തപ്പേര് കേള്‍ക്കേണ്ടി വരിക .സമൂഹത്തെ ഭയക്കണം . എത്രയുംവേഗം സര്‍ വിവാഹിതനാവണം ഭാര്യയുമായി സന്തോഷത്തോടെ ജീവിക്കണം .ഞങ്ങള്‍ക്ക് പോകണം മറിച്ചൊന്നും പറയരുത്,,

അയാളുടെ കോപത്തെ അയാള്‍ക്ക്‌ നിയന്ത്രിക്കുവാനായില്ല .അയാള്‍ ആക്രോശിച്ചു .

,, അകത്തേക്ക് കയറിപ്പോ ..സമൂഹത്തെ ഭയക്കണം പോലും.എന്നെ ഇവിടെ തനിച്ചാക്കി പോവുകയാണത്രേ ....ഇങ്ങിനെ പറയുവാന്‍ എങ്ങിനെ കഴിയുന്നു. കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചിട്ട് ഇപ്പൊ ഞാന്‍ ആരും അല്ലാണ്ടായി. ഈ കുഞ്ഞിനെ പിരിഞ്ഞിരിക്കുവാന്‍ എന്നെക്കൊണ്ടാവില്ല .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നലില്‍ നിന്നും എന്നെ വിമുക്തനാക്കുന്നത് ഈ മോളാണ് എന്‍റെ ഈ പൊന്നുമോള് ,,

അപ്പോള്‍ വിനയചന്ദ്രന്‍റെ സ്വരം ഇടറിയിരുന്നു . ആലീസിന്‍റെ കുഞ്ഞ് കരഞ്ഞുക്കൊണ്ട് അയാളുടെ മടിയില്‍ കയറിയിരുന്നു.അയാള്‍ അവളെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ചു . അയാളുടെ സ്നേഹപ്രകടനങ്ങളും വാക്കുകളും കേട്ട് ആലീസ് അന്ധാളിച്ചു നിന്നു .
                                                                         ശുഭം

rasheedthozhiyoor@gmail.com











20 November 2015

മിനിക്കഥ .ജിഹാദികള്‍


അവര്‍ ആ യുവാവിന് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിക്കുന്ന സുഖ ജീവിതത്തെക്കുറിച്ച്  പറഞ്ഞു കൊടുത്തു.

,,സ്വര്‍ഗ്ഗം നിര്‍മ്മിച്ചിരിക്കുന്നത് സ്വർണ്ണത്താലുള്ള ഇഷ്ടികയും വെള്ളിയാലുള്ള ഇഷ്ടികയും കൊണ്ടാണ് . അവയ്ക്കിടയിൽ വെക്കുവാനുള്ള പദാർത്ഥം സുഗന്ധമേറെവമിക്കു ന്ന കസ്തൂരിയാണ്. അതിലെ കല്ലുകൾ മുത്തും പവിഴങ്ങളുമാ ണ്. അതിൽ പ്രവേശിക്കുന്നവൻ നിത്യവാ സിയായിരിക്കും; മരണപ്പെടുകയില്ല. അവൻ നിത്യസുഖത്തിലായി രിക്കും; ദുരിതപ്പെടുകയില്ല. അവരുടെ യൌവനം ഒരിക്കലും നശി ക്കുകയില്ല. അവരുടെ വസ്ത്രം ജീർണിക്കുകയുമില്ല.പരിശുദ്ധരായ ഇണകളെ ലഭിക്കും .അവര്‍ യുവാവിനോട് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭ്യമാവുന്നത് പറഞ്ഞുകൊണ്ടേയിരുന്നു .യുവാവിന് സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ തിടുക്കമായി .

യുവാവ് ചോദിച്ചു .

,, നിങ്ങള്‍ക്ക് എന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവുമോ ?,,

കൂട്ടത്തിലൊരാള്‍ പറഞ്ഞു .

ഞങ്ങള്‍ക്ക് നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവും .ഞങ്ങള്‍ ഒരുപാടുപേരെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചിട്ടുണ്ട് ,,

പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ എന്നവര്‍ പറഞ്ഞപ്പോള്‍ യുവാവ് ചോദിച്ചു.

,, എന്താണ് ആ മാര്‍ഗം ?,,

അവരിലൊരാള്‍ പറഞ്ഞു

,,ജിഹാദിയാവണം . ജിഹാദിയായാല്‍ ആ നിമിഷം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്തുവാനാവും ,,

യുവാവ് പൊടുന്നനെ പറഞ്ഞു .

,, എനിക്ക് സ്വര്‍ഗ്ഗത്തില്‍ എത്രയുംവേഗം എത്തിപ്പെടണം .അവിടെയാണ് യഥാര്‍ത്ഥ ജീവിതം. ഒരു തൊഴിലിനും പോകേണ്ടതില്ല .സുഖമായി ജീവിതം ആനന്ദിച്ചു ജീവിക്കാം ,,

അവരിലൊരാള്‍ പറഞ്ഞു .

,, താങ്കളുടെ കൂടെ കൂട്ടിന് നൂറുകണക്കിന് ആളുകളേയും സ്വര്‍ഗ്ഗത്തിലേക്ക് അയയ്ക്കാം ,,

യുവാവ് തലയാട്ടി .അവിടെ കൂടിനിന്നവരുടെ മുഖങ്ങളില്‍ ഒരു ഇരയെ കിട്ടിയ സംതൃപ്തി നിഴലിച്ചു. അവര്‍ ഒരു ലോഹനിർമിതമായ ശരീരാവരണം യുവാവിനെ അണിയിച്ചു .അവര്‍ താവളത്തില്‍ നിന്നും നടന്നു . യുവാവ് അവരുടെ കൂടെ യാത്രയായി .അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയത് ജനസാന്ദ്രതയുള്ള ഇടത്തേക്കാണ് .അവിടെ ഒരു ആഘോഷം നടക്കുകയാണ് കുഞ്ഞുങ്ങളും ,സ്ത്രീകളും ,പുരുഷന്മാരും തിങ്ങിനിറഞ്ഞ ഇടത്ത് പോയി നില്കുവാന്‍  അവര്‍ യുവാവിനോട് പറഞ്ഞു .യുവാവ് തലയാട്ടിക്കൊണ്ട് അനുസരണയുള്ള കുഞ്ഞിനെപ്പോലെ ജനമധ്യത്തില്‍ പോയിനിന്നു .യുവാവിനെ വാഹനത്തില്‍ കൊണ്ടുപോയവരില്‍ ഒരാള്‍ ദൂരെയുള്ള വാഹനത്തിലിരുന്ന് അല്ലാഹു അക്ബര്‍ എന്നുരുവിട്ട് റിമോട്ടിലെ ചുമന്ന ബട്ടണില്‍ വിരലമര്‍ത്തി .ജനമധ്യത്തിലപ്പോള്‍ ഉഗ്രസ്ഫോടനമുണ്ടായി .മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറി .അവിടമാകെ രോദനങ്ങളുടെ അലയൊലികള്‍ മാത്രം .യുവാവിനെ കൊണ്ടുവന്നവര്‍ കര്‍ത്തവ്യ നിര്‍വഹണത്തിന്‍റെ ആതമസംതൃപ്തിയോടെ അല്ലാഹു അക്ബര്‍ എന്നുരുവിട്ട് ജിഹാദിനുള്ള പുതിയ ഇരയെ ലക്ഷ്യമാക്കി യാത്രതിരിച്ചു .


                                                                          ശുഭം


rasheedthozhiyoor@gmail.com

19 November 2015

ജനിക്കേണ്ടായിരുന്നു


 വേദനാജനകമായ ജീവിതം നല്‍കുന്ന
 ഈ ലോകത്ത് ഞാന്‍  ജനിക്കേണ്ടായിരുന്നു .
ജനിച്ചില്ലായിരുന്നെങ്കില്‍ നിരപരാധികളായ
മനുഷ്യരെ നികൃഷ്ടമായി  കൊലപ്പെടുത്തുന്ന
 വാര്‍ത്തകള്‍ കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.
അന്ധവിശ്വാസികള്‍ ലോകമെമ്പാടും
അവരവരുടെ വിശ്വാസങ്ങള്‍ ജനങ്ങളില്‍
അടിച്ചേല്‍പ്പിക്കാന്‍ ഉറഞ്ഞുതുള്ളുന്ന ഈ
ഭൂലോകത്തെ ജീവിതം എനിക്ക് വേണ്ടായിരുന്നു .
പലതരം മതങ്ങള്‍  വിശ്വാസികളെ തിരിച്ചറിയുവാന്‍
തലയിലും, നെറ്റിയിലും, കഴുത്തിലും, നോക്കിയാല്‍  മതി
ഞാന്‍  ഈ ലോകത്ത്  ജനിച്ചില്ലായിരുന്നെങ്കില്‍
പിഞ്ചുകുഞ്ഞുങ്ങളെ  നിഷ്ഠൂരമായി
ബലാത്സംഗം ചെയ്തു  കൊലപ്പെടുത്തുന്ന
വാര്‍ത്തകള്‍  കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.
മനുഷ്യരുടെ സ്വബോധം നശിപ്പിക്കുന്ന ലഹരി
പദാര്‍ത്ഥങ്ങള്‍ ഭരണകര്‍ത്താക്കളുടെ
മൌന സമ്മതത്തോടെ  ലോകമെമ്പാടും സുലഭമാണ്.
മസ്തിഷ്കത്തില്‍ ലഹരിപിടിച്ചാല്‍
മാതാവിനെയും സഹോദരിയേയും
അഭിസാരികളായി  കാണുന്ന ഈ  സമൂഹത്തിലെ
 ജീവിതം എനിക്ക് വെറുപ്പ് ഉളവാക്കുന്നു .
സ്ത്രീ  ഒരു സുഖഭോഗ വസ്തുവായി മാത്രം
കാണുന്ന ഒരു കൂട്ടം  ജനതയുടെ ഇടയിലുള്ള
 ഈ ജീവിതം  എനിക്ക്  വേണ്ടായിരുന്നു .
രാജ്യത്തിന്‍റെ വികസനത്തിനായി
ജനങ്ങളാല്‍ തിരഞ്ഞെടുത്ത ഭരണകര്‍ത്താക്കളുടെ
അഴിമതി  നിറഞ്ഞ ഭരണത്തില്‍ പൊറുതിമുട്ടിയുള്ള
ഈ  ജീവിതം എനിക്ക് വേണ്ടായിരുന്നു .
ജീവജാലങ്ങളെ  കൊന്നുതിന്നുന്ന
മാംസഭുക്കുകളുടെ   കൂട്ടത്തിലുള്ള
 ഈ  ജീവിതം എനിക്ക്  വേണ്ടായിരുന്നു .
വധിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
മനസാക്ഷിയില്ലാത്ത തീവ്രവാദികളെ
ഭയന്നുള്ള  ഈ  ജീവിതം  എനിക്ക്  വേണ്ടായിരുന്നു .
പ്രായം  വാര്‍ദ്ധക്യത്തിലേക്ക് എത്തുമ്പോള്‍
മരണഭയത്തോടെയുള്ള ഈ ജീവിതം
എനിക്ക്  വേണ്ടായിരുന്നു .
ഭൂമിയിലെ ഈ നരക ജീവിതം എനിക്ക് വേണ്ടായിരുന്നു .
                                              ശുഭം
rasheedthozhiyoor@gmail.com




7 November 2015

മിനിക്കഥ.നിദ്ര

പുലര്‍കാലം ഒരു ദാരുണമായ  സംഭവത്തിനു മുന്നോടിയായി  
 നിദ്ര അയാളെ  പിടിക്കൂടി . വാഹനത്തിന്‍റെ  വളയം
അയാളുടെ കൈകളിലാണ് . അയാളെ കൂടാതെ ഏഴ് ജീവനുകള്‍
അപ്പോള്‍  അയാളുടെ സംരക്ഷണത്തിലാണ് .
ശ്രദ്ധയൊന്നു വ്യതിചലിച്ചാല്‍ പൊലിഞ്ഞുപോകുന്ന ജീവനുകള്‍ .
അയാള്‍ ഉള്‍പ്പെടെ എട്ടു ജീവനുകളുണ്ട് വാഹനത്തില്‍
പ്രവാസലോകത്ത്‌ വര്‍ഷങ്ങളോളം  തന്‍റെ  കുടുംബത്തിന് വേണ്ടി
 പൊരിവെയിലില്‍ തൊഴില്‍ ചെയ്തു ഹരിതാഭമായ തന്‍റെ ജന്മനാടും
പ്രിയപ്പെട്ടവരെയും കണ്‍ കുളിര്‍ക്കെ  കാണുവാന്‍ കൊതിയോടെ
 വന്നതാണ് കൂട്ടത്തിലൊരു ജീവന്‍ .ജന്മനാട്ടില്‍ നിന്നും ഉപജീവനത്തിനായി 
അന്യനാട്ടില്‍ പോയ ആ ജീവനെ സമൂഹം നേരത്തെതന്നെ
 പ്രവാസിയെന്ന് മുദ്രകുത്തിയിരുന്നു.  ആ ജീവന്‍റെ രക്തത്തില്‍ നിന്നും
പിറവിയെടുത്ത രണ്ട്  കുരുന്നുകളുമുണ്ട് കൂട്ടത്തില്‍ .
 ആ കുരുന്നുകളെ പത്തുമാസം  ഉദരത്തില്‍ പേറി നൊന്തുപ്രസവിച്ച
 മതാവുമുണ്ട് കൂട്ടത്തില്‍ . പ്രവാസിയുടെ മാതാപിതാക്കളും
ഭാര്യ സഹോദരൻ എന്നിവരുമുണ്ട്.  പുലർകാലേ വിധിയുടെ താണ്ഡവം
നിദ്രയിലൂടെയാണ് ആഗതമായത് . ചാറ്റല്‍മഴയില്‍ നിന്നും നനുത്തൊരു
കാറ്റ് വളയം നിയന്ത്രിക്കുന്നയാളെ  തഴുകിപ്പോയി. അയാളറിയാതെ
 അയാളുടെ  ഇമകള്‍  അടഞ്ഞു. വാഹനത്തിന്‍റെ നിയന്ത്രണം
 അയാളില്‍ നിന്നും അന്യമായി.നിയന്ത്രണംവിട്ട  വാഹനം 
  ചതുപ്പിലെ വെള്ളക്കെട്ടിലെ അഗാധതയിലേക്ക്‌,  വേഗത്തില്‍ പതിച്ചു.
ആരുടേയും ആര്‍ത്തനാദങ്ങള്‍ ആരുംതന്നെ കേട്ടില്ല .ജലത്തില്‍
 ശ്വാസംമുട്ടി എട്ട്  ജീവനുകളും പിടഞ്ഞുകൊണ്ടിരുന്നു . 
എട്ട്  ജീവനുകളില്‍  ഒരു ജീവന്‍ മാത്രം ക്രൂരനായ മരണത്തിന് പിടികൊടുക്കാതെ ജീവിതം
 ജീവിച്ചു തീര്‍ക്കുവാനായി  ഉയര്‍ത്തെഴുന്നേറ്റു .
ഒരു പോറല്‍ പോലും ഏല്ക്കാതെ
ആ ബാലന്‍ ആശുപത്രിയില്‍ അവന്‍റെ
 കൂടെ യാത്ര ചെയ്തിരുന്നവരെ തിരക്കിക്കൊണ്ടിരുന്നു .
പൊലിഞ്ഞുപോയ ഏഴ് ജീവനുകളെ ക്കുറിച്ച്
 പറയുവാന്‍ ആര്‍ക്കുംതന്നെ കഴിയുന്നുണ്ടായിരുന്നില്ല .
ദൈവം ജീവനുകള്‍ അപഹരിച്ചാല്‍
കൃത്യമായി അപഹരിക്കപ്പെട്ട
ജീവനുകളെ കുറിച്ച് പുസ്തകത്തില്‍
അടയാളപ്പെടുത്തും .
ദൈവത്തിന്‍റെ വികൃതികള്‍ എഴുതുന്ന താളിലാണ്
  ദൈവം ഈ ഏഴ്  ജീവനുകള്‍ അപഹരിച്ച കണക്ക്  എഴുതിച്ചേർത്തത്
                                                          ശുഭം
rasheedthozhiyoor@gmail.com                       rasheedthozhiyoor.blogspot.qa





26 October 2015

കഥ .ചിത്താനുവര്‍ത്തനം

.ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 


തൊടിയിലെ നെന്ത്രവാഴത്തോട്ടത്തില്‍ നിന്നും മൂത്ത  പഴക്കുല വെട്ടുവാന്‍   ഭാസ്കരനെ  സഹായിക്കുകയാണ് ചന്ദ്രശേഖരമേനോന്‍ .മുപ്പത്തിമൂന്നു വര്‍ഷം ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ മലയാളം അദ്ധ്യാപകനായിരുന്ന  ചന്ദ്രശേഖരമേനോന്‍ തൊഴിലില്‍  നിന്നും രണ്ടുവര്‍ഷം മുമ്പാണ് വിരമിച്ചത് .ഇപ്പോള്‍ അയാളൊരു മുഴുനീള കര്‍ഷകനാണ്.പൂര്‍വികരായി പച്ചക്കറി കൃഷി ചെയ്തുപോന്നിരുന്ന  തറവാട്ടില്‍ അയാള്‍ക്ക്‌ വീതംവെച്ചപ്പോള്‍ ലഭിച്ച  മൂന്നര  ഏക്കര്‍ ഭൂമിയുടെ അതിരിനോട് ചേര്‍ന്നാണ്  വീട് പണിതത് .വീട് നില്ക്കുന്ന  സ്ഥലം ഒഴികെ പുരയിടമാകെ പച്ചക്കറികളാല്‍ സമ്പന്നമാണ് .പ്രധാന വിളകള്‍ കമുകും വാഴയുമാണ് .ബുദ്ധിവികാസമില്ലാത്ത  അരോഗദൃഢഗാത്രനായ   ഭാസ്കരന്‍   കുഞ്ഞുനാള്‍ മുതല്‍ വള്ളിനിക്കര്‍ധാരിയാണ് .അടിച്ചുതളിക്കാരിയായിരുന്ന നാണിത്തള്ളയുടെ പേരക്കിടാവാണ് ഭാസ്കരന്‍ . നാണി തള്ളയുടെ അവിവാഹിതയായ മകള്‍ക്ക് ജനിച്ച ഭാസ്കരനെ  സമൂഹം പിഴച്ചു പെറ്റ സന്താനമെന്നു വിളിച്ചു.നാണി തള്ളയുടെ മകള്‍ കൊലചെയ്യപ്പെടുകയായിരുന്നു .കുറ്റിക്കാട്ടില്‍  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയിലായിരുന്നു .കാമഭ്രാന്തന്‍മാരുടെ പാരവശ്യം തീര്‍ക്കുമ്പോള്‍ നിശ്ചലമായതാവാം അവരുടെ ശ്വാസോച്ഛ്വാസമെന്ന് ആ മൃതദേഹം കണ്ടവര്‍ക്കൊക്കെ മനസിലാകും . നാളിതുവരെ ആ കൊലപാതകത്തിന്‍റെ  നിഗൂഢതചുരുളഴിഞ്ഞിട്ടില്ല.അപ്പോള്‍    ഭാസ്കരന്  പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.

ചന്ദ്രശേഖരമേനോന് രണ്ടു മക്കളാണ്. ഒരാണും, ഒരു പെണ്ണും,മകനെ പഠിപ്പിച്ച്‌ അദ്ധ്യാപകനാക്കുവാനായിരുന്നു മോഹം.. പക്ഷെ മകന് എന്ജിനിയറിങ്ങിനു  പഠിക്കുവാനാണ്‌ താത്പര്യം   എന്നറിഞ്ഞപ്പോള്‍ ചന്ദ്രശേഖരമേനോന്‍ മനസ്സില്ലാമനസ്സോടെ മകന്‍റെ ഇഷ്ട്ടത്തിന്    സമ്മതം മൂളുകയായിരുന്നു.വിദേശത്ത്‌  തൊഴില്‍ ലഭിച്ച  മകന്‍ മഹേഷും   കുടുംബവും  വര്‍ഷങ്ങളായി  വിദേശത്താണ്.ആറുമാസം മുമ്പാണ്  ഇളയമകള്‍  മഹിതയുടെ  വിവാഹം കഴിഞ്ഞത്.മകള്‍ക്ക്  പല വിവാഹാലോചനകളും   വന്നെങ്കിലും മകള്‍ക്ക് വരനായി  സര്‍ക്കാര്‍  ഉദ്യോഗസ്ഥന്‍ തന്നെ വേണം എന്ന് ചന്ദ്രശേഖരമേനോന് നിര്‍ബന്ധമായിരുന്നു.മഹിതയുടെ ഭര്‍ത്താവ് രാജീവിന്  തൊഴില്‍   വൈദ്യുതി  കാര്യാലയത്തിലാണ് .ഇന്ന്  ചന്ദ്രശേഖരമേനോനും പത്നിയും പട്ടണത്തില്‍ താമസിക്കുന്ന   മകളുടെ അരികിലേക്ക് പോകുവാനുള്ള  ഒരുക്കത്തിലാണ് . തൊടിയിലെ വിളകളില്‍  നിന്നും മകളുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഒരുക്കൂട്ടി വെച്ചതിനുശേഷം ചന്ദ്രശേഖരമേനോന്‍ ഭാസ്ക്കരനോട് പറഞ്ഞു .

,, ഭാസ്കരാ  നീ പോരുന്നുണ്ടോടാ  മഹിത മോളുടെ വീട്ടിലേക്ക് ,,

ഭാസ്കരന്‍ തലയില്‍ ചൊറിഞ്ഞുക്കൊണ്ട് പുഞ്ചിരിച്ചു നിന്നു.ഭാസ്കരന്‍റെ  ആ നില്പ്  കൂടെ വരുവാനുള്ള താത്പര്യം   പ്രകടിപ്പിക്കലാണെന്ന് ചന്ദ്രശേഖരമേനോന് അറിയാം .ഭാസ്കരന്‍റെ സംസാരത്തിന് വൈകല്യമുള്ളതുക്കൊണ്ട് അയാള്‍ വളരെകുറച്ച് മാത്രമേ സംസാരിക്കുകയുള്ളൂ .ചന്ദ്രശേഖരമേനോന്‍ തുടര്‍ന്നു .

,,നീ വരുന്നുണ്ടെങ്കില്‍ വേഗം കുളിച്ച് വസ്ത്രം മാറി വാ ,,

ചന്ദ്രശേഖരമേനോന്‍ അകത്തുള്ള  പത്നിയോടായി പറഞ്ഞു .

,,അലമാരയിലുള്ള  ഭാസ്കരന്‍റെ പുതിയ വസ്ത്രം എടുത്തുകൊടുക്കൂ . അരമണിക്കൂര്‍ കഴിഞ്ഞാല്‍ ടാക്സിക്കാരന്‍ വരും. അപ്പോഴേക്കും ഞാനൊന്ന് കുളിക്കട്ടെ ,,

നാണിതള്ള ഭാസ്കരന് പതിനാല് വയസ്സുള്ളപ്പോള്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ  ഭാസ്കരന്‍  വളര്‍ന്നത്‌ ചന്ദ്രശേഖരമേനോന്‍റെ തറവാട്ടിലായിരുന്നു.തറവാട്ടിലുള്ളവര്‍ പറയുന്ന എല്ലാ തൊഴിലുകളും ഭാസ്കരന്‍ യാതൊരു മടിയും കൂടാതെ ചെയ്യുമായിരുന്നു.  ചന്ദ്രശേഖരമേനോന്‍ തറവാട്ടില്‍ നിന്നും താമസം മാറിയപ്പോള്‍ ഭാസ്കരനേയും ഒപ്പം കൂട്ടുകയായിരുന്നു.ഗ്രാമത്തിലുള്ളവര്‍ ഭാസ്കരനെ പാക്കരന്‍ എന്നാണ് വിളിക്കുന്നത്‌. അങ്ങിനെ വിളിക്കുവാനുള്ള കാരണം ഭാസ്കരനോട് ആരെങ്കിലും പേര്  ചോദിച്ചാല്‍ അയാള്‍ പാക്കരന്‍ എന്നാണ് പറയുക .അങ്ങിനെ ഉച്ചരിക്കാനേ ഭാസ്കരനാവുകയുള്ളൂ.   അയാള്‍ക്ക്‌ സംസാരത്തില്‍  വിക്കലുണ്ട്.  മഹിതയെ ഭാസ്കരന് വലിയകാര്യമാണ് .മഹിത  വിദ്യാലയത്തില്‍ പോയിരുന്ന കാലത്ത്
ഭാസ്കരനായിരുന്നു മഹിതയെ വിദ്യാലയത്തിലേക്ക്‌ ക്കൊണ്ടാക്കുന്നതും തിരികെ കൂട്ടിക്കൊണ്ടു വരുന്നതും .കലാലയത്തില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ കവല വരെ മഹിതയുടെ കൂടെ ഭാസ്ക്കരന്‍  പോകുമായിരുന്നു.മഹിത  ബസ്സ് കയറിപ്പോകുന്നത്‌ വരെ ഭാസ്കരന്‍ അവിടെത്തന്നെ നില്‍ക്കും .  മഹിത തിരികെ വരുന്ന  ബസ്സ് എത്തുന്നതിനു മുമ്പ്തന്നെ ഭാസ്കരന്‍ കവലയില്‍ സന്നിഹിതനായിരിക്കും.മഹിതയ്ക്ക് ഭാസ്കരന്‍  കൂട്ടുകാരനെ പോലെയായിരുന്നില്ല കൂട്ടുകാരിയെ പോലെയായിരുന്നു.

വാഹനം വന്നപ്പോള്‍ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്കരനും കൂടി മഹിതയുടെ അരികിലേക്ക് യാത്രയായി .മഹിതയുടെ വീടിന്‍റെ പടിക്കല്‍ വാഹനം നിറുത്തിയതും   ഭാസ്കരന്‍ വാഹനത്തില്‍ നിന്നും  തിടുക്കത്തില്‍ അകത്തേക്ക് നടന്നു .പാദരക്ഷകള്‍ ഉപയോഗിക്കുന്ന പതിവ്  കുഞ്ഞുനാള്‍ മുതല്‍ക്കേ  ഭാസ്കരനില്ല.രാവിലെ പെയ്ത മഴയാല്‍  മുറ്റം നിറയെ ചെളിയായിരുന്നു .ഭാസ്കരന്‍റെ പാദങ്ങളില്‍  പുരണ്ട ചെളി വെള്ള നിറമുള്ള മാര്‍ബിളില്‍ കാല്‍പ്പാടുകള്‍ തീര്‍ത്തു . മഹിതയുടെ ഭര്‍ത്താവിന്‍റെ അച്ഛന് അതത്ര രസിച്ചില്ല .അയാള്‍  ചാരുകസേരയില്‍ നിന്നും അല്പം നിവര്‍ന്നിരുന്ന് ഭാസ്കരനോടായി പറഞ്ഞു.

,, ഹേയ് എവിടേക്കാ ധൃതിയില്‍ ഈ ഓടിക്കയറി പോകുന്നെ ?  മാര്‍ബിളില്‍ ചെളിക്കൊണ്ട് അഭിഷേകമാക്കിയല്ലോ ,,

മുറ്റത്തിന്‍റെ  അങ്ങേത്തലയ്ക്കലുള്ള  വെള്ളത്തിന്‍റെ  ടാപ്പ്  ചൂണ്ടിക്കാട്ടി അയാള്‍ തുടര്‍ന്നു.

,, ആ കിടക്കുന്ന  ചെരുപ്പുകള്‍ ഇട്ട് കാല്‍പാദങ്ങള്‍  കഴുകി  വൃത്തിയാക്കി ഈ  തിണ്ണയില്‍   വന്നിരിക്കൂ ,,

ഭാസ്കരന്‍റെ പുഞ്ചിരി  പൊടുന്നനെ എങ്ങോ  പോയ്മറഞ്ഞു.അയാള്‍ ചാറ്റല്‍മഴ ഗൌനിക്കാതെ   മുറ്റത്തേക്കിറങ്ങിനിന്ന് മാര്‍ബിളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ നോക്കിനിന്നു .പുറത്തെ വര്‍ത്തമാനങ്ങള്‍  കേട്ടുകൊണ്ട്   അടുക്കളയില്‍ നിന്നും   മഹിത പൂമുഖത്തേക്ക് വന്നു .ചന്ദ്രശേഖരമേനോനും പത്നിയും മഹിതയുടെ അരികിലേക്ക് നടന്നു .അമ്മ അരികിലേക്ക് എത്തിയപ്പോള്‍ മഹിത അമ്മയുടെ മാറിലേക്ക്‌  ചാഞ്ഞു .ചന്ദ്രശേഖരമേനോന്‍  മകളെ തലോടി .മഹിത   ക്ഷീണിച്ചിരിക്കുന്നു.കണ്‍ തടങ്ങളിലെ  കരുവാളിപ്പ് അവളുടെ സൌന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു,എണ്ണ പുരളാത്ത കാര്‍കൂന്തല്‍ പങ്കയുടെ കാറ്റിനാല്‍  പാറിപ്പറന്നു .അമ്മ  മകളുടെ  നെറുകയില്‍ ചുംബിച്ചുക്കൊണ്ട്   ചോദിച്ചു .

,, എന്തൊരു  കോലമാണ്   മോളെ ഇത് ? ന്‍റെ കുട്ടിക്ക് എന്താ പറ്റിയെ ?ന്‍റെ കുട്ടിക്ക് ഇവിടെ സുഖല്ല്യാന്നുണ്ടോ ?,,

മഹിത അമ്മയുടെ കവിളുകളില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .

,, ന്‍റെ അമ്മയ്ക്ക് തോന്നുന്നതാ . നിക്ക് ഇവിടെ ഒന്നിനും ഒരു കുറവൂല്യാ ,,

മഹിതയുടെ വാക്കുകള്‍  അവിശ്വസനീയമായി തോന്നിയതിനാല്‍  അമ്മ തുടര്‍ന്നു .

,,ന്നാലും ന്‍റെ കുട്ടി ....... ഇങ്ങിനെ ക്ഷീണം ഉണ്ടാവാന്‍  എന്താപ്പോ  ഉണ്ടായെ ?,,

മഹിത മറുപടി പറയാതെ മാര്‍ബിളില്‍ പതിഞ്ഞ  കാല്‍പ്പാടുകള്‍ തുടച്ചുനീക്കിയതിനു ശേഷം   അതിഥികള്‍ക്ക് നാരങ്ങ വെള്ളം  കുടിക്കുവാന്‍ കൊടുക്കുവാനായി അടുക്കളയിലേക്ക് നടന്നു, ഒപ്പം അമ്മയും . ചന്ദ്രശേഖരമേനോന്‍ കാറില്‍ നിന്നും പച്ചക്കറികള്‍ നിറച്ച ചാക്കുകള്‍
ഭാസ്ക രനോട് ഇറക്കിവെക്കുവാന്‍ പറഞ്ഞതിനുശേഷം രാജീവിന്‍റെ അച്ഛന്‍റെ  അരികിലായി ഇരുന്നു.അല്പം കഴിഞ്ഞപ്പോള്‍ മഹിത ഭാസ്കരനെ  പുറകുവശത്തേക്ക്  വിളിച്ച് ചോദിച്ചു .

,, എന്താ  ഭാസ്കരേട്ടാ ...കയറിയിരിക്കാതെ മുറ്റത്തുതന്നെ നിന്നത് .അച്ഛന്‍ പറഞ്ഞത് വിഷമമായോ ?,,

എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുന്ന ഭാസ്കരന്‍റെ മുഖത്ത് പുഞ്ചിരിയുടെ ചെറിയ  അംശം പോലും നിഴലിച്ചിരുന്നില്ല .ഭാസ്കരന്‍ വിക്കിവിക്കി പറഞ്ഞു .

,,ഈ.... ഇവിടത്തെ അച്ഛന്‍  വാ... വാ... വഴക്കു പാ... പാ...  പറഞ്ഞു  ,,

മഹിത ഭാസ്കരന്‍റെ കൈപിടിച്ചു അടുക്കളയിലേക്ക് ക്ഷണിച്ചുക്കൊണ്ട്  പറഞ്ഞു .

,, സാരല്യാട്ടോ.അച്ഛന്‍ പറഞ്ഞത് കാര്യമാക്കേണ്ട  ,,

മഹിത അടുക്കളയിലെ കസേര ഭാസ്കരന് ഇരിക്കാനായി നീക്കിയിട്ടു പറഞ്ഞു

,,ഭാസ്കരേട്ടന്‍ ഇവിടെയിരുന്നോ ,,

ഭാസ്കരന്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ കസേരയിലിരുന്നു . മഹിത തിടുക്കത്തില്‍ ഊണിനുള്ള ജോലികളില്‍ മുഴുകി,  സഹായിക്കുവാന്‍ ഒപ്പം അമ്മയും കൂടി .മഹിതയുടെ ഭര്‍ത്താവ്   ജോലികഴിഞ്ഞ് വരുന്നത് സന്ധ്യ കഴിഞ്ഞാണ് . വൈകിട്ട്  അഞ്ചു മണിക്ക് ജോലി കഴിയുമെങ്കിലും
കൂട്ടുകാരോടൊത്തുക്കൂടി  മൂക്കറ്റം മദ്യപിച്ചിട്ടാണ് പതിവായി  അയാള്‍  വീട്ടിലേക്ക് വരുന്നത് .ഈയിടെയായി മഹിതയെ അയാള്‍ ദേഹോപദ്രവം എല്പ്പിക്കുന്നുണ്ട്. നാളിതുവരെ അച്ഛനോടും അമ്മയോടും ഈ വിവരങ്ങള്‍  ഒന്നും അവള്‍  പറഞ്ഞിട്ടില്ല.രാജീവും,ഇളയ സഹോദരനും  അച്ഛനുമാണ്   വീട്ടിലുള്ളവര്‍ .സഹോദരന്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .അയാള്‍ ആറുമാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വരുന്നത് .ഊണ് കഴിഞ്ഞ് രണ്ടുമണിയോടെ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്ക്കരനും തിരികെ പോന്നു.അടുത്ത വെള്ളിയാഴ്ച വൈകീട്ട് രാജീവും മഹിതയും വീട്ടിലേക്ക് വരണമെന്ന് ചന്ദ്രശേഖരമേനോന്‍ രാജീവിന് ഫോണ്‍ ചെയ്ത് പറഞ്ഞു .അയാള്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

വൈകീട്ട് അയല്‍വാസിയായ കണാരേട്ടന്‍  റേഷന്‍കടയില്‍ നല്ല ഗോതമ്പ് എത്തിയവിവരം   ചന്ദ്രശേഖരമേനോനോട് പറഞ്ഞു .ചന്ദ്രശേഖരമേനോന്‍ ഭാര്യയോട് സഞ്ചിയും പണവും എടുക്കുവാന്‍ പറഞ്ഞ്  തൊടിയിലേക്ക്‌ നടന്നു .ഭാസ്കരന്‍  മഹിതയുടെ വീട്ടില്‍ നിന്നും  വന്നയുടനെ തൊടിയിലേക്ക്‌ ഇറങ്ങിയതാണ് .ഭാസ്കരന്‍ തൊടിയില്‍ നിന്നും പശുക്കളെയും കൊണ്ട് വരുന്നത് ദൂരെനിന്നും ചന്ദ്രശേഖരമേനോനോന്‍  കണ്ടു .ചന്ദ്രശേഖരമേനോന്‍ ഭാസ്കരനോടായി പറഞ്ഞു.

,, ഭാസ്കരാ നീ വേഗം പശുക്കളെ തൊഴുത്തില്‍ക്കൊണ്ടാക്കി റേഷന്‍കടയിലേക്ക് ചെല്ല്. അവിടെ നല്ല ഗോതമ്പ് വന്നിട്ടുണ്ടെന്ന് കണാരേട്ടന്‍ പറഞ്ഞു.നേരം വൈകിയാല്‍ ഗോതമ്പ് തീര്‍ന്നുപോകും ,,

ഭാസ്കരന്‍ നടത്തത്തിന് വേഗം  കൂട്ടി .അപ്പോള്‍  കാര്‍മേഘങ്ങളില്‍ തുളവീഴ്ത്തിക്കൊണ്ട് മഴ ചാറാന്‍ തുടങ്ങിയിരുന്നു.ഭാസ്കരന്‍ പശുക്കളെ തൊഴുത്തിലാക്കി വീട്ടില്‍ എത്തിയപ്പോഴേക്കും മഹിതയുടെ അമ്മ ഗോതമ്പ് വാങ്ങുവാനുള്ള  പണവും, സഞ്ചിയുമായി കാത്തുനില്ക്കുന്നുണ്ടായിരുന്നു .ചാറ്റല്‍മഴയുംകൊണ്ട് നടന്നുനീങ്ങുന്ന ഭാസ്കരനെ  ചന്ദ്രശേഖരമേനോന്‍ തിരികെവിളിച്ചു .

ഭാസ്കരാ ...നീ മഴയും കൊണ്ടാണോ പോകുന്നത് ,,

ചന്ദ്രശേഖരമേനോന്‍ ഭാര്യയോട്  ഭാസ്കരന് കുട എടുത്തുകൊടുക്കാന്‍ പറഞ്ഞു .കുടയും വാങ്ങി ചൂടി ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാന്‍ ഭാസ്കരന്‍ ധൃതിയില്‍ നടന്നു .ടാറിട്ട  പ്രധാന പാതയിലൂടെ  രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് റേഷന്‍കടയിലേക്ക്.അല്പദൂരം നടന്നാല്‍ പാതയുടെ ഇടതുവശം   കുറ്റിക്കാടുകളാണ്. കുറ്റിക്കാട്ടിലൂടെയുള്ള    ചെമ്മണ്‍ പാതയിലൂടെ  നടന്നാല്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍  നടത്തം ലാഭിക്കാം .പ്രധാന പാതയില്‍ നിന്നും ചെമ്മണ്‍പാത ആരംഭിക്കുന്ന ഇടത്തുനിന്നും   അലപ്ദൂരത്തായിരുന്നു    ഭാസ്കരന്‍റെ അമ്മ  കൊലചെയ്യപ്പെട്ടു കിടന്നിരുന്നത്  .അവിടെ ദുര്‍മരണം നടന്നതില്‍ പിന്നെ സന്ധ്യകഴിഞ്ഞാല്‍  ആ വഴിയെ മനുഷ്യ സഞ്ചാരം കുറവാണ്.മോക്ഷം ലഭിക്കാത്ത ആത്മാവ് ഗതികിട്ടാതെ  രാത്രി കാലങ്ങളില്‍ അവിടമാകെ അലയുന്നുണ്ട് എന്ന് ദുര്‍മരണം നടന്നതില്‍ പിന്നെ  ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പക്ഷെ ഭാസ്ക്കരന്‍  പാതിരാത്രിയിലും  ആ വഴിയെ  യാത്രചെയ്യാറുണ്ട്.തറവാട്ടിലെ ചന്ദ്രശേഖരമേനോന്‍റെ സഹോദരന്‍റെ മകന്‍ അപ്പു ഭാസ്കരനെ കാരണംകൂടാതെ ദേഹോപദ്രവം എല്പ്പിക്കുന്നത് പതിവാണ് .ദേഹോപദ്രവം ഏറ്റു കഴിഞ്ഞാല്‍  ഭാസ്കരന്‍ നേരെ  അമ്മ മരണപ്പെട്ടു കിടന്നിരുന്ന ഇടത്ത് വന്നിരുന്ന് സങ്കടം പറഞ്ഞ് കരയും.ആ വഴിയെ പോകുമ്പോള്‍ അമ്മയുടെ മൃതദേഹം കിടന്നിരുന്ന ഭാഗത്തേക്ക്  നോക്കി  ഭാസ്കരന്‍ അല്പനേരം  നില്‍ക്കും.അപ്പോള്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ അയാളുടെ  കണ്ണുകള്‍  ഈറനണിയും .

ബുദ്ധിയുറക്കാത്ത     ഭാസ്കരന്‍റെ മനസ്സില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍  അപ്പുവിനെ നേരില്‍ കാണരുതേ എന്ന പ്രാര്‍ത്ഥനയാണ് .കവലയില്‍ എത്തിയപ്പോള്‍ കാലിത്തീറ്റ വില്പന കേന്ദ്രത്തിന് മുന്‍പില്‍ അപ്പു നില്ക്കുന്നത്  ഭാസ്കരന്‍ ദൂരെനിന്നും  കണ്ടു.അപ്പുവിന്‍റെ കണ്ണില്‍പ്പെടാതെയിരിക്കുവാന്‍ ഭാസ്കരന്‍ ശ്രമിച്ചുവെങ്കിലും അപ്പു
ഭാസ്ക രനെ കണ്ടു .അയാള്‍  ഭാസ്കരനെ അയാളുടെ  അരികിലേക്ക് വിളിച്ചു.അപ്പുവിന്‍റെ അല്പമകലെയായി ഭാസ്കരന്‍ നിന്നു.

,, എടാ പാക്കരാ ...നീ ആ വാങ്ങിവെച്ച കാലിത്തീറ്റയുടെ ചാക്ക് തറവാട്ടില്‍ എത്തിക്ക്‌.എനിക്ക് കുറച്ചുകൂടി സാധനങ്ങള്‍ വാങ്ങിക്കാനുണ്ട്.ഭാസ്കരന്‍ അപ്പുവിന്‍റെ സൈക്കിളിലേക്ക് നോക്കി പറഞ്ഞു.

,,ഞാ ....ഞാ  ഞാന്‍ റെ റേഷന്‍കടേക്ക്  പോ .പോ .പോകാ......നേ ....നേ ...നേരം വാ... വാ...വെക്യാ ഗോ...ഗോ...ഗോതമ്പ് തീ ...തീ ..തീരും.ആ ...ആ...അപ്പൂന്‍റെക്കെ സാ ...സാ.സക്കിളുണ്ടല്ലോ ....,,

അപ്പു  ഭാസ്കരനെ  രൂക്ഷമായി നോക്കിക്കൊണ്ട്‌ പറഞ്ഞു .

,, നീ  ഈ ചാക്ക് തറവാട്ടില്‍ എത്തിച്ചിട്ടെ റേഷന്‍കടയിലേക്ക് പോകുകയുള്ളൂ. അല്ലാതെ നീ ഇവിടെ നിന്നും പോകുന്നത് എനിക്കൊന്നു കാണണം  ,,

ഭാസ്കരന്‍  നിസഹായനായി  പറഞ്ഞു.

,, ആ ...ആ ...അപ്പു.... വാ ...വാ  ..വഴീന്ന്മാ മാ ...മാറിക്കാ ..ഈ ...ഈ...ഇക്ക്  പോ...പോ...പോണം ,,

അപ്പു ഭാസ്കരന്‍റെ വള്ളിനിക്കറില്‍ പിടിച്ച് ആകമാനം ഒന്ന് കുടഞ്ഞു.പിന്നെ നാഭിക്ക് നോക്കി തൊഴിച്ചു .തൊഴിയുടെ ആഘാതത്തില്‍ ഭാസ്കരന്‍ നിലത്തുവീണു .ഭാസ്കരന്‍റെ ഇടതു കൈ കല്ലില്‍ തട്ടി ചോരപൊടിഞ്ഞു.ഭാസ്കരന്‍  സങ്കടം സഹിക്കവയ്യാതെ കരഞ്ഞു.അടുത്ത് നിന്നിരുന്ന പരിചയക്കാരന്‍ അപ്പുവിനോടായി പറഞ്ഞു.

,,ഹേയ് ...എന്തിനാ ആ പാവത്തിനെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നത് .ചോദിക്കാനും പറയാനും ആരും ഇല്ലാന്ന് വെച്ച് എന്തും ആവാമെന്നാണോ .പോരാത്തതിന് ബുദ്ധിവികാസം ഇല്ലാത്ത ആളും .കഷ്ടണ്ട്ട്ടാ....,,

പരിചയക്കാരന്‍റെ സംസാരം ഇഷ്ടമാകാതെ അപ്പു അയാളോട് തട്ടിക്കയറി.

,, തനിക്ക് അത്രയ്ക്ക്  മനക്ലേശമുണ്ടെങ്കില്‍ ഈ മന്ദബുദ്ധിയെ  താന്‍ കൊണ്ടുപോയി സംരക്ഷിക്കടോ.,,

പരിചയക്കാരന്‍ പിന്നെ അപ്പുവിനോട് മറുത്തൊന്നും പറഞ്ഞില്ല.അപ്പു ഭാസ്കരനെ വീണ്ടും പൊതിരെ തല്ലി .ഭാസ്കരന്‍  ഗത്യന്തിരം  ഇല്ലാതെ കാലിത്തീറ്റയുടെ ചാക്ക് തലയിലേറ്റി കരഞ്ഞുക്കൊണ്ട്   തറവാട് ലക്ഷ്യമാക്കി നടന്നുനീങ്ങി .ചന്ദ്രശേഖരമേനോന്‍റെ  പടിപ്പുരയുടെ  മുന്നിലൂടെയാണ്   തറവാട്ടിലേക്ക്  പോകേണ്ടത് .ഭാസ്കരന്‍  ചുമടും താങ്ങി വരുന്നത്   ചന്ദ്രശേഖരമേനോന്‍ ദൂരെ നിന്നും കണ്ടു .അയാള്‍  പടിപ്പുരയിലേക്ക്‌ നടന്നു .ഭാസ്കരന്‍ അടുത്തെത്തിയപ്പോള്‍ ചന്ദ്രശേഖരമേനോന്‍ ചോദിച്ചു .

,, ഗോതമ്പ്  വാങ്ങുവാന്‍  പോയ നീയെന്തിനാ ഈ കാലിത്തീറ്റയുടെ ചാക്കുമായി പോന്നത്.ഗോതമ്പ് വാങ്ങിക്കുവാന്‍  അയച്ചാല്‍ അതല്ലെ വാങ്ങിയിട്ട് വരേണ്ടത് .അതോ നീ പുറത്ത്  കൂലിക്ക് പണിയെടുക്കാനും  തുടങ്ങിയോ ,,

ഭാസ്കരന്‍     ചന്ദ്രശേഖരമേനോന്‍റെ മുഖത്തേക്ക് നോക്കാതെ അല്പനേരം അവിടെ നിന്നു .ഭാസ്കരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ഭാസ്കരന്‍

 ,, താ ...താ ...തറവാട്ടിലേക്കാ ,,

എന്നുമാത്രം  പറഞ്ഞ് നടന്നുനീങ്ങി .വര്‍ഷങ്ങള്‍ക്കുമുമ്പ്  ആദ്യമായി  അപ്പു തന്നെ ദേഹോപദ്രവം ചെയ്തപ്പോള്‍  ഭാസ്കരന്‍ പോയി  ചന്ദ്രശേഖരമേനോനോട് കാര്യംപറഞ്ഞു. അന്ന് ചന്ദ്രശേഖരമേനോന്‍ അപ്പുവിനെ ചൂരല്ക്കൊണ്ട്‌ തല്ലി . അപ്പുവിന്‍റെ അച്ഛന്‍ സന്ധ്യക്ക്‌ വന്നപ്പോള്‍  അപ്പുവിനെ തല്ലിയ  വിവരമറിഞ്ഞ് ചന്ദ്രശേഖരമേനോനുമായി വഴക്കായി .അന്ന് സഹോദരങ്ങള്‍ വഴക്കിടാന്‍ ഹേതുവായ ഭാസ്കരനെ  മഹിതയുടെ അമ്മ വഴക്ക് പറഞ്ഞിരുന്നു.തന്നയുമല്ല അന്നുമുതല്‍ അപ്പു ഭാസ്കരന്‍റെ ശത്രുവായി മാറി.അവസരം കിട്ടിയാല്‍ അപ്പു  ഭാസ്കരനെ മര്‍ദ്ദിക്കുന്നത് പതിവാക്കി .പിന്നീട് അപ്പു ഭാസ്കരനെ മര്‍ദ്ദിക്കുമ്പോള്‍ നിസഹായനായി ഭാസ്ക്കരന്‍ മര്‍ദ്ദനം  ഏറ്റുവാങ്ങും .ജീവിച്ചിരിക്കുന്നവരോട് ആരോടുംതന്നെ ഭാസ്കരന്‍ പരാതി പറഞ്ഞില്ല.വല്ലാതെ സങ്കടം തോന്നുമ്പോള്‍ അയാള്‍ അമ്മ  കൊലചെയ്യപ്പെട്ടു കിടന്നിരുന്നിടത്ത് പോയി  സങ്കടം പറയും .കുറ്റിക്കാട്ടില്‍ എങ്ങോ അമ്മയുണ്ട്‌ എന്നാണ് അയാളുടെ വിശ്വാസം .തറവാട്ടില്‍ ചുമടിറക്കി റേഷന്‍കടയില്‍ പോയി ഗോതമ്പ് വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ എട്ടുമണികഴിഞ്ഞിരുന്നു .

 വെള്ളിയാഴ്ച സന്ധ്യക്ക്‌ മഹിതയും ഭര്‍ത്താവും വീട്ടിലെത്തി .മഹിതയെ വീട്ടിലാക്കി മഹിതയുടെ ഭര്‍ത്താവ് അപ്പോള്‍ തന്നെ   അയാളുടെ ഇരുചക്രവാഹനത്തില്‍ പട്ടണത്തിലേക്ക് പോയി. തിരികെ വന്നത് പത്തുമണിക്ക് ശേഷമാണ് .അയാള്‍ മദ്യപിച്ചിരുന്നു .കൈയില്‍ രണ്ടു മദ്യകുപ്പികളും ഉണ്ടായിരുന്നു.വന്നയുടനെ അയാള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയി.അത്താഴം വിളമ്പി രാജീവിനെ കാത്തിരുന്നവര്‍ നിരാശരായി .രാജീവിന്‍റെ പ്രവര്‍ത്തികള്‍ കണ്ട ചന്ദ്രശേഖരമേനോന്‍ ധര്‍മസങ്കടത്തിലായി .

രാവിലെ മഹിത തൊടിയിലാകെ ചുറ്റിനടന്നു .ഹരിതാഭമായ കാഴ്ചകള്‍ കാണുന്നത് മനസ്സിനൊരു കുളിരാണ്.മുരിങ്ങാ മരത്തില്‍ നിറയെ മുരിങ്ങ  കായ്ച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ മഹിത ഭാസ്ക്കാരനെ വിളിച്ച് മുരിങ്ങ . പറിക്കുവാന്‍ പറഞ്ഞു .അയാള്‍ മരത്തില്‍ കയറി മുരിങ്ങ പറിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങോനിന്നും വന്ന കടന്നല്‍  മഹിതയുടെ ദേഹത്ത് കുത്തി പറന്നുപോയി   വലിയയിനം കടന്നലായിരുന്നു  കുത്തിയത് . കഠിനമായ വേദനയാല്‍ മഹിത നിന്ന് പുളഞ്ഞു .ഭാസ്കരന്‍ മരത്തില്‍നിന്ന് ചാടിയിറങ്ങി ചോദിച്ചു .

,,എ...എ  എന്താ മാ...മാ..മഹിത കു ....കു ...കുഞ്ഞേ  ഊ  ...ഊ ..ഉണ്ടായെ ,,

കടച്ചില്‍ സഹിക്കവയ്യാതെ മഹിത പറഞ്ഞു.

,,ഭാസ്കരേട്ടാ ...എന്‍റെ പുറത്ത് കടന്നല്‍ കുത്തിയെന്ന്  തോന്നുന്നു .കടന്നലിന്‍റെ കൊമ്പ് മുറിഞ്ഞിരിക്കുന്നുണ്ടാവും അത് എടുക്കൂ ഭാസ്കരേട്ടാ ..,,

മഹിത  മാക്സിയുടെ   മൂന്ന് ഹുക്കുകളും  അഴിച്ച് വസ്ത്രം അല്പം നീക്കിക്കൊടുത്തു.ഭാസ്കരന്‍ മഹിതയുടെ  ദേഹത്ത് കയറിയ കൊമ്പ് കണ്ടുപ്പിടിച്ചു .കൊമ്പ് കുത്തിയ ഭാഗത്ത് ചുവന്ന്  തിണര്‍ത്തിരിക്കുന്നു.അപ്പോള്‍  രാജീവ്  പല്ല് തേച്ചുകൊണ്ട്  കിണറിന് അരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു .അവിടെ നിന്നാല്‍ ഭാസ്കരനേയും മഹിതയേയും രാജീവിന് കാണാം പുറംതിരിഞ്ഞു നില്‍ക്കുന്ന മഹിതയുടെ ശരീരത്തോട് ചേര്‍ന്നുനിക്കുന്ന ഭാസ്കരനെ കണ്ടപ്പോള്‍ രാജീവിന്‍റെ സമനില തെറ്റി .അയാള്‍

,,കഴുവേറിയുടെ മോനേ  ,,

എന്നുപറഞ്ഞുകൊണ്ട് അവരുടെ അരികിലേക്ക് പാഞ്ഞടുത്തു .. മഹിത പറയുന്നത് ചെവിക്കൊള്ളാതെ രാജീവ് ഭാസ്കരനെ പൊതിരെ മര്‍ദ്ദിച്ചു .രാജീവിനെ പിടിച്ചുമാറ്റുവാന്‍ ശ്രമിച്ച മഹിതയുടെ നേര്‍ക്കായി പിന്നീട് അയാളുടെ ആക്രമണം .സമനില തെറ്റിയ രാജീവ് പറഞ്ഞു.

,, ഈ മന്ദബുദ്ധിയില്‍ നിന്നുള്ള സുഖത്തിന് വേണ്ടിയാണ്  നീ ഇവിടേയ്ക്ക് വരുവാന്‍ തിടുക്കം കൂട്ടിയത് അല്ലെ  .എനിക്കിത് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.നീ പതിവ്രതയല്ല ,,

രാജീവ്‌ അലറിക്കൊണ്ട്‌ മഹിതയെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ ഭാസ്കരനത് സഹിച്ചില്ല. ഭാസ്കരന്‍ അയാളെ ശക്തിയായി തള്ളിമാറ്റി. രാജീവ് തള്ളലിന്‍റെ ശക്തിയാല്‍ നിലംപതിച്ചു .തൊടിയിലെ ബഹളം  കേട്ട്   ചന്ദ്രശേഖരമേനോനും പത്നിയും അവരടെ അരികിലേക്ക് ഓടിവന്നു.അപ്പോള്‍ ഭാസ്കരന്‍ രാജീവിനെ മര്‍ദ്ദിക്കുന്നതാണ് ചന്ദ്രശേഖരമേനോനും പത്നിയും കണ്ടത് .ചന്ദ്രശേഖരമേനോന്‍ ഭാസ്കരനെ തള്ളിമാറ്റി കരണത്തടിച്ചു.ഭാസ്കരന്‍ സ്തംഭിച്ചു നിന്നു.ചന്ദ്രശേഖരമേനോന്‍ ഭാസ്കരന്‍റെ മുഖത്ത് നോക്കി പറഞ്ഞു .

,, ആരെയാണ്  നീ ഈ തല്ലുന്നത് .നിനക്ക് എങ്ങിനെ ധൈര്യം  വന്നു മോനെ തല്ലാന്‍.ഉണ്ട ചോറിന് നന്ദിയില്ലാത്ത തെണ്ടി കടന്നുപോടാ ഇവിടെന്ന് .,,

 ചന്ദ്രശേഖരമേനോന്‍ ഭാസ്കരനെ പിടിച്ചുതള്ളി .മഹിത.....

,, അച്ചാ  അരുത്...... ഭാസ്കരേട്ടന്‍ പാവമാണ്,,

 എന്നുപറഞ്ഞുകൊണ്ട്  അലമുറയിട്ട് കരഞ്ഞു.ഭാസ്കരന്‍ കുഞ്ഞുങ്ങളെ പോലെ തേങ്ങിക്കരഞ്ഞുക്കൊണ്ട് ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ ഇരുകൈകള്‍കൊണ്ട് തുടച്ചുനീക്കി  ലക്ഷ്യസ്ഥാനം അറിയാതെ  തിരിഞ്ഞു നടന്നു .അപ്പോള്‍  ഭാസ്കരന്‍ പറിച്ചെടുത്ത മുരിങ്ങക്കായകള്‍ അവിടമാകെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
                                                                    ശുഭം
rasheedthozhiyoor@gmail.com                                                 rasheedthozhiyoor.blogspot.qa
















  

9 October 2015

ചെറുകഥ.അനപത്യത

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 



ഇന്നും മഴ ദിവസമാണ്. ഇന്നലെത്തന്നെ പശുക്കളെ പുല്ലു തീറ്റിക്കുവാന്‍ തൊഴുത്തില്‍ നിന്നും പുറത്തിറക്കുവാനായില്ല.സമയം രാവിലെ പത്തുമണിയായികാണും ,മഴയ്ക്ക്‌ അല്‍പം ശമനമായപ്പോള്‍ നിവേദിത തൊഴുത്തിനടുത്തേക്ക്  നടന്നു . ഇറച്ചിവെട്ടുകാരനും സഹായിയും ഉണ്ണ്യേട്ടന്‍റെ അച്ഛനോട് സംസാരിച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ നിവേദിത തിടുക്കത്തില്‍ കോവണി പടികള്‍ ഓടിക്കയറി മച്ചിന്‍ പുറത്തെ ജാലകത്തിനടുത്ത് കാതോര്‍ത്തുനിന്നു .മച്ചിന്‍പുറത്തെ ഇടനാഴിയിലെ ജാലകത്തിലൂടെ നോക്കിയാല്‍ വീടിന്‍റെ കിഴക്കുവശത്തുള്ള തൊഴുത്തിലെ പശുക്കളെ കാണാം .പടിഞ്ഞാറേക്ക്‌ നില്‍ക്കുന്ന പശുക്കള്‍ വീട്ടിലെ നിലവിളക്ക് കാണാവുന്ന വിധത്തിലാണ് തൊഴുത്ത് പണിതിരിക്കുന്നത്.കഴിഞ്ഞദിവസം അച്ഛന്‍ അമ്മയോട് പറഞ്ഞ വാക്കുകള്‍ കേട്ടതില്‍ പിന്നെ നിവേദിതയുടെ മനസ്സ് അസ്വസ്ഥമാണ്.അച്ഛന്‍ നന്ദിനിപശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കി ഇറച്ചിവെട്ടുകാരന് കൈമാറി പണം എണ്ണി തിട്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ നിവേദിതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .ഇറച്ചിവെട്ടുകാരനും സഹായിയും നന്ദിനിപശുവിനെയും കൊണ്ട് നടന്നുനീങ്ങി . അപരിചിതരുടെ കൂടെ പോകുവാന്‍ വിസമ്മതിക്കുന്ന നന്ദിനിപശുവിനെ ഇറച്ചിവെട്ടുകാരന്‍ വടിക്കൊണ്ട് അടിച്ചുക്കൊണ്ടിരുന്നു.അപ്പോഴൊക്കെയും നന്ദിനി പശു അലറിക്കരയുന്നുണ്ടായിരുന്നു .

നിവേദിത കോവണി പടികള്‍ ഇറങ്ങുമ്പോള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു .

,, ആ  മച്ചിപശുവിനെ കാലമെത്രയായി തീറ്റിപ്പോറ്റാന്‍ തുടങ്ങിയിട്ട്.അശ്രീകരം ഇവിടെ ഉണ്ടായാല്‍ അത് ഈ കുടുംബത്തിന് നാശമാണ്‌ ,,

അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .

,, എന്നാലും അതിനെ ആ ഇറച്ചിവെട്ടുകാരന് കൊല്ലാന്‍ കൊടുക്കേണ്ടിയിരുന്നില്ല.,,

അമ്മയുടെ വാക്കുകള്‍ ഇഷ്ടമാകാതെ അച്ഛന്‍ ഉച്ചത്തില്‍ പറഞ്ഞു.

,, പിന്നെ ആ അശ്രീകരത്തിനെ എന്ത് ചെയ്യണമെന്നാ ഈ പറഞ്ഞു വരുന്നേ? .
ഒരു ഉപകാരവും ഇല്ലാത്ത ആ ജന്തുവിന്‍റെ ആയുസ്സ് ഒടുങ്ങും വരെ തീറ്റിപ്പോറ്റണമെന്നാണോ ?,,

ഇനിയും ഈ വിഷയത്തില്‍ അച്ഛനോട് സംസാരിച്ചാല്‍ അച്ഛനുമായി  വഴക്കിടേണ്ടി  വരും എന്നത് കൊണ്ടാവാം അമ്മ മുറ്റത്തുനിന്നും അകത്തേക്കുപോയി .അച്ഛന്‍ പശുവിനെ കുറിച്ചാണ് പറഞ്ഞതെങ്കിലും അച്ഛന്‍റെ വാക്കുകള്‍ തന്നെയും കൂടി ചേര്‍ത്താണെന്ന് നിവേദിതയ്ക്ക് അറിയാം.പ്രസവിക്കേണ്ടുന്ന പ്രായത്തില്‍ പ്രസവിക്കാതെയായാല്‍ മൃഗങ്ങളായാലും മനുഷ്യസ്ത്രീകളായാലും സമൂഹം മച്ചി എന്ന നാമകരണം നല്കി ആദരിക്കുമല്ലോ .നിവേദിത ഉണ്ണികൃഷ്ണന്‍റെ സഹധര്‍മ്മിണിയായിട്ട് വര്‍ഷം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. വിവാഹത്തിനുശേഷം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പോലെ ഒരു കുഞ്ഞിന്‌ ജന്മംനല്‍കുവാന്‍ നിവേദിതക്കായില്ല.ഉണ്ണ്യേട്ടന്‍റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഈ തറവാട്ടിലെ അംഗമാകുവാനായത് തന്‍റെ ഏറ്റവുംവലിയ സൗഭാഗ്യമായിട്ടാണ് നിവേദിതയ്ക്ക് തോന്നിയത് .ഉണ്ണിയുമായുള്ള വിവാഹാലോചന വന്നപ്പോള്‍ തന്നെക്കാളും പതിനാറു വയസ്സ് കൂടുതല്‍ പ്രായമുള്ള ഉണ്ണിയെ വിവാഹംകഴിക്കുവാന്‍ നിവേദിതയ്ക്കുള്ള നീരസം അമ്മയെ അറിയിച്ചപ്പോള്‍ അച്ഛനില്‍ നിന്നുമുണ്ടായ പ്രതികരണം ഇടയ്ക്കൊക്കെ നിവേദിത ഓര്‍ക്കാറുണ്ട് .

,, ഉണ്ണിയുടെ തറവാടിന്‍റെ പടി ചവിട്ടുവാനുള്ള അര്‍ഹതയില്ലാത്തവരാണ് നമ്മള്‍.അയാള്‍ക്ക്‌ അല്പം പ്രായം കൂടുതല്‍ ഉള്ളതിനാലാണ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നത് . സ്ത്രീധനമായി അവര്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല .ഇവിടെ നിന്നും കൊടുക്കുവാന്‍ കഴിയുന്നത്‌ കൊടുത്താല്‍മതിയെന്നാണ് ഉണ്ണിയുടെ അച്ഛന്‍ പറഞ്ഞിരിക്കുന്നത്.ആ ഗ്രാമത്തിലെ പേരുകേട്ട തറവാടാണ് അവരുടേത് .കണ്ണെത്താദൂരത്തോളം ഭൂമിയുണ്ടവര്‍ക്ക് .നിന്‍റെ ഇളയതുങ്ങളെ ഓര്‍ത്തെങ്കിലും എന്‍റെ മോള് ഈ ബന്ധത്തിന് സമ്മതിക്കണം ,,

വിവാഹപ്രായമായ നാല് പെണ്‍മക്കളുടെ പിതാവിന് ഇങ്ങനെയൊരു തീരുമാനം എടുക്കുവാനെ നിര്‍വാഹമുള്ളൂ .അനിയത്തിമാരുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ പിന്നെ നിവേദിത എതിര്‍പ്പുകള്‍ ഒന്നും പറഞ്ഞില്ല.ഉണ്ണ്യേട്ടന്‍റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെക്കുന്നത് വരെ മാത്രമേ ഉണ്ണ്യേട്ടന്‍റെ പ്രായ കൂടുതലിനെ കുറിച്ചുള്ള സങ്കടം നിലനിന്നുള്ളൂ .പട്ടാളക്കാരനാണെങ്കിലും ഉണ്ണ്യേട്ടന്‍ സ്നേഹസമ്പന്നനാണെന്നുള്ള തിരിച്ചറിവ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നതില്‍ സന്തോഷം നല്കി .ഉണ്ണ്യേട്ടന് ഒരു ജേഷ്ടനും ഒരു സഹോദരിയുമുണ്ട് .രണ്ടുപേരുടേയും വിവാഹം നിവേദിതയുടെ വിവാഹത്തിനു മുന്‍പേ കഴിഞ്ഞതാണ്.സഹോദരിയെ വിവാഹംകഴിച്ചയച്ചിരിക്കുന്നത് ദൂരദേശത്തെക്കായതിനാല്‍ അവര്‍ ഇടയ്ക്കൊക്കെയെ തറവാട്ടിലേക്ക് വരികയുള്ളൂ .നിവേദിതയുടെ വിവാഹംകഴിയുമ്പോള്‍ ഏട്ടന് രണ്ടുവയസ്സുകാരി മഞ്ജരിമോള്‍ മാത്രമേയുള്ളൂ. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു മകന്‍ കൂടി പിറന്നു.

ആദ്യകാലങ്ങളില്‍ എല്ലാവര്‍ക്കും നിവേദിതയോട് ഒരുപാട് ഇഷ്ടമായിരുന്നു.വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുംതോറും ആ ഇഷ്ടത്തിന് മങ്ങലേല്‍ക്കുന്നതവളറിഞ്ഞു .അതിനുള്ള കാരണം അവള്‍ക്ക് അമ്മയാകുവാന്‍ കഴിയുന്നില്ല എന്നത് തന്നെയായിരുന്നു.അമ്മയും ഉണ്ണ്യേട്ടനും തന്നെ ഈ കാലംവരെ ആശ്വസിപ്പിക്കുവാനെ ശ്രമിച്ചിട്ടുള്ളൂ .പക്ഷെ അച്ഛനും ഏട്ടത്തിയും എന്തിനും ഏതിനും അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.ഈയിടെയായി അച്ഛന്‍ അവളില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തിയാല്‍ അശ്രീകരം എന്ന വാക്ക് എപ്പോഴും പറയും.ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിന് ഏല്‍ക്കുന്ന നോവ്‌ ചെറുതൊന്നുമല്ല.വര്‍ഷത്തില്‍ ഒരുമാസത്തെ അവധിക്ക് ഉണ്ണ്യേട്ടന്‍ വന്നാല്‍ എല്ലാവരും അവളോട്‌ സ്നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളൂ .വീട്ടിലെ നന്ദിനി പശുവടക്കം ആറു പശുക്കളെ പരിപാലിക്കുന്ന ജോലി നിവേദിതയ്ക്കാണ്.നന്ദിനി പശുവിനെ നേരില്‍ കാണുന്നത് തന്നെ അച്ഛന് വെറുപ്പായിരുന്നു.അച്ഛന്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തേക്കു പോകുമ്പോള്‍ നന്ദിനി പശുവിനെ അച്ഛന്‍റെ ദൃഷ്ടിയില്‍ പെടാത്ത ഇടത്ത് കൊണ്ടുപോയി കെട്ടിയിടണം .പുറത്തേക്ക് പോകുവാനായി ഒരുങ്ങുമ്പോള്‍ തന്നെ അച്ഛന്‍ വിളിച്ചു പറയും.

,, എനിക്ക് ഒരിടം വരെ പോകണം ആ മച്ചി പശുവിനെ ദൃഷ്ടിയില്‍ പെടാത്ത ഇടത്തേക്ക് മാറ്റി കെട്ടുക  .ആ  അശ്രീകരത്തെ കണ്ടുപോയാല്‍ പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.ജന്മംനല്‍കേണ്ട സമയത്ത് അതിന് കഴിയാത്ത ഏതു ജീവനുള്ളവയെ ശകുനം കണ്ടുപോയാലും പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.,,

ഒരിക്കല്‍ നിവേദിത പശുക്കളെ പടിപ്പുരയുടെ പുറത്തുള്ള പറമ്പില്‍ കെട്ടിയിട്ടു തിരികെ പോരുമ്പോള്‍ അച്ഛന്‍ കാലന്‍ കുടയും എടുത്ത് പടുപ്പുര കടന്നുവരുന്നത്‌ ദൂരെ നിന്നുതന്നെ നിവേദിത കണ്ടു .അന്ന് ഏതോ ഭൂമിയുടെ കച്ചവടത്തിന് മുന്‍‌കൂര്‍ പണം കൊടുക്കേണ്ടുന്ന ദിവസ്സമായിരുന്നു.നിവേദിത അച്ഛന്‍റെ ദൃഷ്ടിയില്‍ പെടാതെയിരിക്കുവാന്‍ തെങ്ങിനു മറവില്‍ ഒളിക്കുവാനൊരു ശ്രമം നടത്തി പക്ഷെ അത് ഫലിച്ചില്ല.അച്ഛന്‍ അവളെ കണ്ടതും കാര്‍ക്കിച്ചു തുപ്പിയിട്ട് പറഞ്ഞു .

,, പണ്ടാരമടങ്ങാന്‍ അശ്രീകരം മുന്നില്‍ത്തന്നെ വന്നുപെട്ടൂലോ എന്‍റെ ഈശ്വരാ ...... ശകുനപിഴ കണ്ടുപോയാല്‍ ഇനി ഇന്ന് എന്താ ഉണ്ടാകുവാന്‍ പോകുന്നെ എന്ന് ഒരു നിശ്ചയവുമില്ല.കാത്തോളണേ ദേവീ....... മഹാമായേ ,,

നിവേദിതയെ പ്രാകിക്കൊണ്ട്‌ അച്ഛന്‍ നടന്നകന്നു .അച്ഛന്‍റെ വാക്കുകള്‍ കേട്ട്  സങ്കടം ഒതുക്കാന്‍  അവള്‍ക്കായില്ല .അവളുടെ കണ്ണുനീർ അണപൊട്ടിയൊഴുകി.അച്ഛന് എങ്ങിനെ ഇങ്ങനെയൊക്കെ സംസാരിക്കുവാനാവുന്നു !.മകന്‍റെ മക്കളെ താലോലിക്കുവാന്‍ ഏതൊരു മുത്തശ്ശനും ആഗ്രഹമുണ്ടാകും .ഒരു കുഞ്ഞിനുവേണ്ടി താന്‍ എന്തുമാത്രം ആഗ്രഹിക്കുന്നു എന്ന് ആരും ചിന്തിക്കാത്തതില്‍ നിവേദിതയുടെ സങ്കടം അധികരിച്ചു . എത്രയോ ഡോക്ടര്‍മാരുടെ അരികില്‍ പോയി താന്‍ ചികിത്സ തേടിയിരിക്കുന്നു.തനിക്കു ചില ഹോര്‍മോണുകളുടെ തകരാറുകള്‍ ഉണ്ടെങ്കിലും ഗര്‍ഭധാരണം തന്നില്‍ സാധ്യമാണ് എന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.ഉണ്ണ്യേട്ടന്‍ അവധിക്ക് വരുമ്പോള്‍ പലപ്പോഴും പറഞ്ഞതാണ് ഏതെങ്കിലുംമൊരു ഡോക്ടറുടെ അരികില്‍ പോയി പരിശോധന നടത്താന്‍ .ഓരോരെ ഒഴിവുകള്‍ പറഞ്ഞ് ഈകാലം വരെ ഉണ്ണ്യേട്ടന്‍ തന്‍റെ ആവശ്യം അംഗീകരിച്ചിട്ടില്ല.അവള്‍ അന്ന് നന്ദിനി പശുവിന്‍റെ അരികില്‍ പോയിനിന്ന് പശുവിനെ തലോടിക്കൊണ്ട് പറഞ്ഞു.

,, എന്‍റെ നന്ദിനീ..... നിനക്കും എനിക്കും ഒരേവിധിയാണല്ലോ .പ്രസവിക്കാത്തതുക്കൊണ്ട് എല്ലാവര്‍ക്കും എന്നോടും നിന്നോടും വെറുപ്പാണ് .ശാപജന്മമാണ് നമ്മുടേത്‌ .എന്‍റെ നന്ദിനി വിഷമിക്കേണ്ട ട്ടോ ...എന്‍റെ നന്ദിനിയെ ഞാന്‍ ഒരിക്കലും ശപിക്കില്ലാട്ടോ ..എനിക്ക് ജീവനുള്ള കാലം വരെ ഞാന്‍ നിന്നെ ഒരു കുറവും കൂടാതെ നോക്കിക്കോളാം ,,

നന്ദിനി പശു നിവേദിതയുടെ കൈകളില്‍ നക്കിക്കൊണ്ട്‌ അതിന്‍റെ സ്നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.മിണ്ടാപ്രാണിയാണെങ്കിലും നിവേദിതയുടെ സങ്കടങ്ങള്‍ അവള്‍ പങ്കുവെയ്ക്കുന്നത് നന്ദിനി പശുവിനോടാണ്.അവള്‍ക്കു അത്രയ്ക്ക് ഇഷ്ടമാണ് നന്ദിനി പശുവിനെ.ഉണ്ണ്യേട്ടന്‍റെ അച്ഛന്‍ പോയ കാര്യം തന്‍റെ കഷ്ടകാലത്തിന് അന്ന് ശെരിയായില്ല .തിരികെ വന്ന അച്ഛനില്‍ നിന്നും അന്നവള്‍ക്ക് ഒരുപാട് ശകാരം കേള്‍ക്കേണ്ടി വന്നു.അന്ന് കിടപ്പുമുറിയില്‍ പോയി ഒരുപാട് കരഞ്ഞു. ഇന്ന് നന്ദിനി പശു നിവേദിതയ്ക്ക് അന്യമായിരിക്കുന്നു.നന്ദിനി പശുവിനെ വില്‍ക്കുവാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍  അമ്മയോട്  അവള്‍  അതിനെ വില്‍ക്കരുതേ എന്ന് അച്ഛനോ പറയുവാന്‍   പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ അവളെ കൂടുതല്‍ വിഷമിപ്പിച്ചു.

,, എന്‍റെ കുട്ടീ..... അച്ഛന്‍ ഒരു തീരുമാനം എടുത്താല്‍ ഞാന്‍ പറഞ്ഞാലൊന്നും ആ തീരുമാനത്തില്‍ നിന്നും പിന്തിരിയില്ല.തന്നെയുമല്ല ആ പശു പ്രസവിക്കില്ല എന്ന് മൃഗ ഡോക്ടര്‍ തീര്‍ത്തും പറഞ്ഞതല്ലെ .അതിനെ തീറ്റിപ്പോറ്റിയിട്ട് എന്താ ഗുണം? .ഈ കാലത്ത് ഒരു പശുവിനെ തീറ്റിപ്പോറ്റാന്‍ എന്തോരം പണം ചിലവഴിക്കണം .എനിക്ക് വയ്യ കുട്ടി........ അച്ഛന്‍റെ വഴക്ക് കേള്‍ക്കുവാന്‍.,,

അച്ഛനോട് നേരിട്ട് പറയുവാന്‍ അവള്‍ക്ക് ഭയമായിരുന്നു.വിവാഹം കഴിഞ്ഞു വന്ന കാലത്ത് അച്ഛന് ഭക്ഷണം വിളമ്പി കൊടുക്കുന്നതും മറ്റും നിവേദിതയായിരുന്നു.വെള്ളംകുടിക്കണമെങ്കില്‍ പോലും,, മോളേ ,,എന്ന് നീട്ടി വിളിക്കുമായിരുന്നു.ആ വിളി കേള്‍ക്കുമ്പോള്‍ മനസ്സിന് എന്തൊരു ആശ്വാസമായിരുന്നു.ഇപ്പോള്‍‌  തന്നെ കണ്മുന്നില്‍ കാണുന്നതുപോലും അച്ഛന് ഇഷ്ടമല്ല.ആ വീട്ടിലെ ജീവിതം അവള്‍ക്ക് ശെരിക്കും മടുത്തു തുടങ്ങിയിരുന്നു.ഉണ്ണ്യേട്ടനെ ഓര്‍ക്കുമ്പോള്‍ എല്ലാ സങ്കടങ്ങളും അവളില്‍ നിന്നും പമ്പകടക്കും. ഏട്ടന്‍റെ മകള്‍ മഞ്ജരിക്ക് ആ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം നിവേദിതയോടാണ്.താന്‍ ഈ വീടിന്‍റെ പടി കയറിയതില്‍ പിന്നെ  മഞ്ജരി  നിവേദിതയെ അമ്മയെന്നാണ് വിളിക്കുന്നത്‌.ഏട്ടത്തിയെ വല്യമ്മയെന്നും . ഏട്ടത്തി കുഞ്ഞുനാള്‍ മുതലെ നിവേദിതയെ അമ്മയെന്ന് വിളിക്കുന്നത്‌ തിരുത്തുവാന്‍ ശ്രമിച്ചതാണ് പക്ഷെ ആ ശ്രമം വിഫലമായി .മഞ്ജരി ഉറങ്ങുവാന്‍ കിടക്കുന്നതും നിവേദിതയുടെ കൂടെയാണ്. ഏട്ടന്‍ ഗള്‍ഫിലായത് കൊണ്ട് ഏട്ടത്തി കുഞ്ഞുങ്ങളുടെ വിദ്യാലയങ്ങള്‍ക്ക് അവധിയുള്ളപ്പോഴൊക്കെ ഏട്ടത്തിയുടെ വീട്ടിലേക്ക് പോകും. കുഞ്ഞായിരിക്കുമ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകുവാന്‍ വിസമ്മതിച്ച് നിവേദിതയുടെ പുറകില്‍ വന്നു നില്‍ക്കും . ഏട്ടത്തി ദേഷ്യത്തോടെ അപ്പോഴൊക്കെയും മോളെ എടുത്തുക്കൊണ്ട് പോകുകയാണ് പതിവ്. പക്ഷെ ഇപ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകാറില്ല അവളിപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു .

ഇന്ന് പുലര്‍ച്ചെ മുതല്‍ തുടങ്ങിയതാണ്‌ മഴ. ഇടയ്ക്കൊക്കെ മഴയ്ക്ക്‌ ശമനം ഉണ്ടാകുമെങ്കിലും അല്‍പസമയം കഴിയുമ്പോഴേക്കും പൂര്‍വാധികം ശക്തിയോടെ മഴ വീണ്ടും പെയ്തുകൊണ്ടിരുന്നു .രാവിലെ മഴയുള്ളതുകൊണ്ടാണ് നന്ദിനി പശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കിക്കെട്ടാതെയിരുന്നത്.രാവിലെ മഴയ്ക്ക്‌ അല്‍പം ശമനം കണ്ടപ്പോഴാണ്  തൊഴുത്ത്  വൃത്തിയാക്കി പശുക്കളെ തൊഴുത്തില്‍ നിന്നും അഴിച്ചുക്കെട്ടാം എന്ന് കരുതി തൊഴുത്തിന് അരികിലേക്ക് പോയത്. അപ്പോഴാണ്‌ ഇറച്ചിവെട്ടുകാരനും സഹായിയും വന്നത് .അവരെ കണ്ടപ്പോള്‍തന്നെ നിവേദിതയുടെ ഹൃദയമിടിപ്പിന്‍റെ വേഗം അധികരിച്ചിരുന്നു.ശരീരമാകെ തളരുന്നതുപോലെ തോന്നിയവള്‍ക്ക്‌.രാത്രി ഉറങ്ങുവാന്‍ കിടന്നിട്ട് അവള്‍ക്ക് ഉറങ്ങുവാനായില്ല.മഞ്ജരി മോളുടെ മുടിയിഴകളില്‍ നിന്നും ഈര് വലിച്ചെടുക്കുമ്പോള്‍ മോള് പറഞ്ഞു.

,, അമ്മേ തലവേദനിക്കുന്നു. അമ്മയുടെ മനസ്സ് എവിടെയാ എനിക്ക് അറിയാം അമ്മ നന്ദിനി പശുവിനെ ഓര്‍ക്കുകയല്ലേ ,,

നിവേദിത മഞ്ജരിയുടെ ശിരസ്സ്‌ തലയണയിലേക്ക് ചായ്ച്ചു നീണ്ടുനിവര്‍ന്നി കിടന്നുക്കൊണ്ട് പറഞ്ഞു.

,, അതെ മോളെ....... ഞാന്‍ നന്ദിനിയെ തന്നെയാണ് ഓര്‍ക്കുന്നത് .അതിന്‍റെ ആയുസ്സ് ഒരു പക്ഷെ നാളെ തന്നെ അവസാനിക്കും .ഒരു ദാക്ഷിണ്യം ഇല്ലാതെ ആ ഇറച്ചിവെട്ടുകാരന്‍ നന്ദിനിയുടെ കഴുത്തില്‍ കത്തി വെയ്ക്കും. ആ മിണ്ടാപ്രാണി നിലംപതിച്ചു പിടഞ്ഞുപിടഞ്ഞു ഇല്ലാതെയാവും .ഈ ലോകത്ത് ജീവനുള്ളവയെ ഒന്നിനേയും കൊല്ലാതെയിരുന്നെങ്കില്‍...,,

മഞ്ജരി നിവേദിതയുടെ കണ്ണുകളില്‍നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുടച്ചുക്കൊണ്ട് പറഞ്ഞു .

,, നമ്മുക്കൊരു കാര്യം ചെയ്താലോ? .അമ്മേടെ വീട്ടില്‍ തൊഴുത്തുണ്ടല്ലോ .അമ്മയുടെ അച്ഛനോട് പറഞ്ഞ് നമുക്ക് ആ ഇറച്ചിവെട്ടുകാരനില്‍ നിന്നും നമ്മുടെ നന്ദിനി പശുവിനെ തിരികെ വാങ്ങിയാലോ ? .തിരികെ വാങ്ങുന്നത് ഇവിടത്തെ മുത്തശ്ശന്‍ അറിയാതെയിരുന്നാല്‍ മതിയല്ലോ ,,

മോള് പറഞ്ഞ ബുദ്ധി തനിക്കു തോന്നാതെയിരുന്നതിലുള്ള കുറ്റബോധം മൂലം നിവേദിതയുടെ മനസ്സുനൊന്തു .അവള്‍ ഉടനെതന്നെ മൊബൈല്‍ഫോണ്‍ എടുത്ത് അച്ഛനെ വിളിച്ച് കാര്യം ധരിപ്പിച്ചു .അച്ഛന്‍ രാവിലെ തന്നെ ഇറച്ചിവെട്ടുകാരന്‍റെ അരികില്‍ പോയി അയാള്‍ പറയുന്ന തുകയ്ക്ക് തന്നെ പശുവിനെ തിരികെ വാങ്ങിക്കാം എന്ന് ഉറപ്പ് പറഞ്ഞപ്പോള്‍ അവളുടെ അസ്വസ്ഥമായ മനസ്സ് അല്പം ശാന്തമായി .തിരികെ മെത്തയില്‍ വന്നുകിടന്നപ്പോള്‍ ബുദ്ധി പറഞ്ഞു തന്ന മോള്‍ക്ക്‌ കവിളിലൊരു ചുംബനം നല്കുവാന്‍ നിവേദിത മറന്നില്ല.നന്ദിനി പശുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കിയതിനാല്‍ നിദ്രാ ദേവി വളരെ വൈകിയാണ് അവളെ കടാക്ഷിച്ചത്.   നേരം പുലരുന്നതിനു മുന്‍പ്തന്നെ മൊബൈല്‍ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് നിവേദിത ഉറക്കമുണര്‍ന്നത്‌.അങ്ങേത്തലയ്ക്കല്‍ അച്ഛന്‍റെ ശബ്ദമാണ് .

,, മോളെ....... ഈ കശാപ്പുകാര്‍ മാടുകളെ നേരംപുലരുന്നതിനു മുന്‍പ്തന്നെ കശാപ്പുചെയ്യുന്നതിനാല്‍ അച്ഛന്‍ പുലര്‍ച്ചെ നാലുമണിയോടെ മോള് പറഞ്ഞ കശാപ്പുക്കാരനെ ചെന്ന് ക്കണ്ടു. അയാള്‍ നമ്മുടെ പശുവിനെ ഇന്നലെത്തന്നെ കശാപ്പുചെയ്ത് ഇന്ന് നടക്കുവാന്‍ പോകുന്ന വിവാഹ സല്ക്കാരത്തിനായി വിതരണം ചെയ്തുവത്രേ .ഇനിയിപ്പോ എന്താ ചെയ്യാ. മോള് വെറുതെ മനസ്സ് വിഷമിപ്പിക്കാതെ, അച്ഛന്‍ നാളെയങ്ങാനും മോളുടെ അരികിലേക്ക് വരാം ,,

അച്ഛന്‍ ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍ നിവേദിത വീണ്ടും മെത്തയിലേക്ക് ചാഞ്ഞുകൊണ്ട് മഞ്ജരിയെ കെട്ടിപ്പിടിച്ചു കിടന്നു.നല്ല തണുപ്പുണ്ടെങ്കിലും വല്ലാത്തൊരു വിമ്മിഷ്ടം നിവേദിത അനുഭവിക്കുന്നുണ്ടായിരുന്നു.ഈയിടെയായി ഉണ്ണ്യേട്ടന്‍റെ അച്ഛന്‍ തന്നെ മാനസീകമായി വല്ലാതെ പീഡിപ്പിക്കുന്നുണ്ട്.സഹിക്കാവുന്നതിലുമപ്പുറമാണ് അച്ഛന്‍റെ കുറ്റപ്പെടുത്തലുകളും തന്നോടുള്ള പെരുമാറ്റങ്ങളും .ഉണ്ണ്യേട്ടന്‍ വരുന്നതുവരെ വീട്ടില്‍ പോയി നിന്നാലോ എന്ന് പോലും തോന്നുന്നുണ്ട് .പക്ഷെ മഞ്ജരി മോളെ പിരിഞ്ഞിരിക്കുവാന്‍ തനിക്കോ തന്നെ പിരിഞ്ഞിരിക്കുവാന്‍ മഞ്ജരി മോള്‍ക്കോ കഴിയാത്ത അത്രയ്ക്കുമൊരു ആത്മബന്ധം തങ്ങളില്‍ ഉടലെടുത്തിരിക്കുന്നു.ജന്മം നല്‍കിയില്ലെങ്കിലും  പെറ്റമ്മയെക്കാളും കൂടുതല്‍ മോള് തന്നെ സ്നേഹിക്കുന്നുണ്ട് .ഭക്ഷണം നല്കുവാനും നല്ലെണ്ണ തേച്ചു കുളിപ്പിക്കുവാനും,ഒരുക്കിക്കൊടുക്കുവാനുമൊക്കെ മോള്‍ക്ക്‌ താന്‍ ത്തന്നെ വേണം . മച്ചി എന്ന് തന്നെ സമൂഹവും, കുടുംബവും മുദ്രകുത്തി പ്രസവിക്കാത്തതിന്‍റെ പേരില്‍ പരിഹസിക്കുമ്പോഴും ഈ ലോകത്ത് ജീവിക്കുവാനുള്ള പ്രേരണ മഞ്ജരി മോളും ഉണ്ണ്യേട്ടനുമാണ് .

അച്ഛന്‍റെ കുത്തുവാക്കുകളും ശകാരവും നാള്‍ക്കുനാള്‍ അധികരിച്ചുക്കൊണ്ടിരുന്നു.ഉണ്ണ്യേട്ടന്‍ അടുത്തമാസം ഒന്നാം തിയ്യതി അവധിക്ക് വരും. ഇത്തവണ വന്നാല്‍ എന്തായാലുമൊരു വന്ധ്യതയ്ക്കുള്ള ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകണം .പ്രായം രണ്ടുപേര്‍ക്കും അധികരിച്ചുക്കൊണ്ടിരിക്കുന്നു.സ്ത്രീകള്‍ക്ക് മുപ്പത്തിയാറ് വയസ്സില്‍ കൂടുതലായാല്‍ പിന്നെ ഗര്‍ഭധാരണം പ്രയാസകരമാണെന്ന് വായിച്ചറിഞ്ഞിട്ടുണ്ട് .ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നതുപോലെ..... ഉണ്ണ്യേട്ടന്‍റെ വരവിനായി നിവേദിത പ്രതീക്ഷയോടെ കാത്തിരുന്നു.

കാത്തിരിപ്പിനൊടുവില്‍ ഉണ്ണ്യേട്ടന്‍ ഒന്നാംതിയ്യതി വൈകുംനേരം വീട്ടിലെത്തി .എല്ലാവരോടും കുശലാന്വേഷണം കഴിഞ്ഞ് മച്ചിന്‍ പുറത്തെ കിടപ്പുമുറിയില്‍ എത്തിയപ്പോള്‍ മഞ്ജരി മോളും ഒപ്പം ഉണ്ടായിരുന്നു.തനിയെ കിട്ടിയാല്‍ ആ മാറില്‍ തലചായ്ച്ച് എല്ലാ സങ്കടങ്ങളും പറഞ്ഞ് ഒന്ന് പൊട്ടിക്കരഞ്ഞാലെ മനസ്സിലെ വിമ്മിഷ്ടത്തിന് ശമനം ലഭിക്കുകയുള്ളൂ .ഉണ്ണിയേട്ടന്‍ കുളിക്കുവാനായി പോയപ്പോള്‍ ഏട്ടത്തി വന്ന് മഞ്ജരി മോളെ കൂട്ടിക്കൊണ്ടുപോയി .ഉണ്ണ്യേട്ടന്‍ കുളിമുറിയില്‍ നിന്നും പുറത്തുവരുവാനായി അക്ഷമയോടെ നിവേദിത കാത്തിരുന്നു. പന്ത്രണ്ടു വര്‍ഷം പോയതറിഞ്ഞില്ല .ഉണ്ണ്യേട്ടന്‍ വര്‍ഷാവര്‍ഷം അവധിക്ക് വന്നത് കൂട്ടിയാല്‍ തങ്ങള്‍ക്ക് ഒരിമിച്ചു ജീവിക്കുവാനായത് പന്ത്രണ്ടു മാസങ്ങള്‍ മാത്രമാണ്.ജീവിതം ഏറ്റവും പ്രിയങ്കരമായതും ഈ കാലയളവിലാണ്.നിവേദിത അലമാരയുടെ കണ്ണാടിയില്‍ തന്‍റെ പ്രതിബിംബം നോക്കിനിന്നു.മുടിയിഴകളില്‍ വെള്ളിനൂല്‍ പോലെ നര ബാധിച്ചു തുടങ്ങിയിരിക്കുന്നു .മനസ്സില്‍ എപ്പോഴും സങ്കടമുള്ളവരുടെ മുടി യവ്വനം  കാലത്തുതന്നെ നരയ്ക്കും എന്ന് പറയുന്നത് എത്ര ശെരിയാണ്. മുഖത്തെ പ്രസരിപ്പിനും മങ്ങലേറ്റിരിക്കുന്നു.

കുളിമുറിയില്‍ നിന്നും ഉണ്ണ്യേട്ടന്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ നിവേദിത ഓടിച്ചെന്നു അയാളുടെ മാറിലേക്ക്‌ ചാഞ്ഞു .അവള്‍ എല്ലാ നിയന്ത്രണവും വെടിഞ്ഞ് പൊട്ടിക്കരഞ്ഞു.അയാള്‍ അവളെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ചുക്കൊണ്ട് പറഞ്ഞു.

,, എന്താടോ പതിവില്ലാത്തവിധം ഇത്രയും സങ്കടം എന്താ ഉണ്ടായെ ?,,

അവളുടെ ആര്‍ത്തനാദം പുറത്തേക്ക് കേള്‍ക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ അവളുടെ വായ പൊത്തിപിടിച്ച്‌ വീണ്ടും ചോദിച്ചു .

,, എന്താ ?... എന്താ ഉണ്ടായെ എന്തായാലും ഉണ്ണ്യേട്ടനോട് പറയു,,

അവള്‍ അയാളെ ഒന്നുകൂടി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു പറഞ്ഞു.

,,ഉണ്ണ്യേട്ടാ.....എനിക്ക് അമ്മയാകണം എനിക്കൊരു കുഞ്ഞിനെ വേണം .ഞാന്‍ എന്തുമാത്രം ചികിത്സകള്‍ നടത്തി........ പരിശോധിച്ച എല്ലാ ഡോക്ടര്‍മാരും പറയുന്നത് എനിക്ക് ഗര്‍ഭധാരണത്തിന് യാതൊരുവിധ തടസ്സങ്ങളുമില്ലാ എന്നാണ്. എന്നിട്ടും എന്നെ എല്ലാവരും മച്ചിയെന്നു വിളിക്കുന്നു.എനിക്ക് ഇനിയും വയ്യ സമൂഹത്തിന്‍റെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ ,,

ഉണ്ണി അവളെ തന്‍റെ മാറില്‍ നിന്നും അകറ്റി ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കിനിന്നു .അയാളുടെ ആ പ്രവര്‍ത്തി അവളെ അങ്കലാപ്പിലാക്കി.അവള്‍ അയാളുടെ പുറകില്‍ പോയിനിന്നു വിളിച്ചു .

,,ഉണ്ണ്യേട്ടാ ....എന്താ ഒന്നും പറയാത്തെ ?,,

ഉണ്ണി വിദൂരതയില്‍ നിന്നും നോട്ടം പിന്‍വലിക്കാതെതന്നെ പറഞ്ഞു .

,, എന്നോട് ക്ഷമിക്കണം. കഴിഞ്ഞ തവണ അവധിക്ക് വന്നുപോയപ്പോള്‍ മിലിട്ടറിയുടെ അധീനതയിലുള്ള ആശുപത്രിയില്‍ പോയി ഞാന്‍ വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു.നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന്‍റെ കാരണക്കാരന്‍ ഞാനാണ് .ഞാന്‍ മിലിട്ടറിയില്‍ ചേര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ്‌ പാകിസ്ഥാന്‍ അതിര്‍ത്തി കാവലിനുള്ള ബറ്റാലിയനില്‍ ഞാനും അംഗമായി ചേര്‍ന്നു .തീവ്രവാദികളുടെ ആക്രമണത്തില്‍ എനിക്ക് ഗുരുതരമായ പരിക്കേറ്റു . സാരമായി പരിക്കുകള്‍ പറ്റിയ എന്‍റെ വൃഷണങ്ങള്‍ അന്ന് ശാസ്ത്രക്രിയ ചെയ്തിരുന്നു .പക്ഷെ പിതാവാകുവാന്‍ ആവില്ലായെന്ന് കഴിഞ്ഞ തവണ അവധിക്ക് വന്നു തിരികെ പോകുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു.ഞാന്‍ കാരണം എല്ലാ അപഹാസ്യങ്ങളും സഹിക്കുന്നത് ഇയാളല്ലെ ,,

ഉണ്ണിയുടെ വാക്കുകള്‍ കേട്ട നിവേദിത തളര്‍ന്നിരുന്നു.മാതാവാകുക എന്ന തന്‍റെ ആഗ്രഹം ചിന്നഭിന്നമായിരിക്കുന്നു.തന്നിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. വ്യസനത്തോടെയിരിക്കുന്ന നിവേദിതയുടെ നിര്‍മലമായ കൈത്തലം നുകര്‍ന്നുക്കൊണ്ട് ഉണ്ണി പറഞ്ഞു.

,, എന്‍റെ ജന്മം പാപ ജന്മമാണ് .മക്കളില്ലാത്ത ജീവിതം അര്‍ത്ഥമില്ലാത്തതാണ് .ചികിത്സിച്ചാല്‍ പോലും എനിക്ക് ഈ ജന്മത്തില്‍ പിതാവാകുവാന്‍ കഴിയില്ല.നമുക്ക് പിരിയാം ......തനിക്ക് ഇനിയുമൊരു ജീവിതം ലഭിക്കും ,,

ഉണ്ണിയുടെ വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്‍പ് നിവേദിത ഉണ്ണിയുടെ വായ പൊത്തിക്കൊണ്ട് പറഞ്ഞു .

,, അരുത് ഇങ്ങനെയൊന്നും പറയരുത്. എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമായിരുന്നില്ലായെങ്കില്‍ എന്നെ ഉണ്ണ്യേട്ടന്‍ ഉപേക്ഷിക്കുമായിരുന്നോ ?ഞാന്‍ പ്രസവിച്ചില്ലായെങ്കിലും സ്വന്തം അമ്മയേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരു മകളില്ലെ നമുക്ക്. നമുക്ക് അതുമതി .ഉണ്ണ്യേട്ടന്‍ എന്നോട് പറഞ്ഞത് ഞാനല്ലാതെ മറ്റാരും ഒരിക്കലും അറിയരുത് .ഇനിമുതല്‍ സമൂഹം എന്നെ മച്ചിയെന്നു വിളിക്കുമ്പോള്‍ ആ വാക്കുകള്‍ എന്നെ ഒരിക്കലും വ്യസനിപ്പിക്കില്ല .ഇപ്പോള്‍ എനിക്ക് ഒരു ആഗ്രഹം മാത്രമേയുള്ളൂ ഉണ്ണ്യേട്ടന്‍റെ മാറില്‍ എന്നും തലചായ്ച്ചുറങ്ങാന്‍ കഴിഞ്ഞാല്‍ മാത്രം മതിയെന്ന്‍ ,,

ഉണ്ണി നിവേദിതയെ തന്‍റെ മാറോടു ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബനം നല്കി അപ്പോള്‍ രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഉണ്ണി പട്ടാളത്തില്‍ നിന്നും വിരമിക്കും .ഒരു മാസത്തെ അവധിക്ക് ശേഷം ഉണ്ണി അടുത്ത വര്‍ഷം എന്നേക്കുമായി തിരികെ വരുവാനായി യാത്രപറഞ്ഞിറങ്ങി .അപ്പോള്‍ പുലര്‍കാലത്തണുപ്പില്‍ സൂര്യന്‍റെ ആദ്യകിരണങ്ങളേറ്റുവാങ്ങി പ്രകൃതി ശോഭിച്ചു തുടങ്ങിയിരുന്നു .

                                                                             ശുഭം

rasheedthozhiyoor@gmail.com                                                     rasheedthozhiyoot.blogspot.qa





     



     
,,  

2 October 2015

അനുഭവക്കുറിപ്പ്. ദുരിതപൂര്‍ണ്ണമീജീവിതം


നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്‍റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്‍റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന്‍ സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത്‌ .അദ്ദേഹത്തിന്‍റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില്‍ കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .

കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത്‌ ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ  വാര്‍ദ്ധക്യ കാലത്ത്  തൊഴിലെടുക്കുന്നത്‌ എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ   വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും? .

 എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക്‌ ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍ നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്‍മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.

ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു  പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്‍റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്‍റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.

                                                                                           ശുഭം
rasheedthozhiyoor@gmail.com                                                                                               rasheedthozhiyoor.blospot.qa

13 September 2015

ചെറുകഥ.അകരുണം


കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം .കുന്നംകുളങ്ങര എന്നായിരുന്നു പൂർ‌വനാമം.നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉത്പാദനത്തിന്‍റെ തൊണ്ണൂറ് ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. പട്ടണത്തിലെ ജനത്തിരക്കേറിയ പട്ടാമ്പി റോഡിന്‍റെ ഇരുവശങ്ങളിലും വ്യാപാരകേന്ദ്രങ്ങളാണ്. അവയില്‍ അധികവും മേല്‍ക്കൂര ഓടിട്ട പഴകിയ കെട്ടിടങ്ങളും.ഇപ്പോള്‍ ചില പഴകിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ കെട്ടിടസമുച്ചയങ്ങള്‍ പണിതിരിക്കുന്നു.ബസ്സ്റ്റാന്‍ഡില്‍ നിന്നും വലത്തുവശത്തേക്ക് നടന്നാല്‍ നാലുംകൂടിയ വഴിയിലെത്താം.പട്ടാമ്പി റോഡിലെ ചെമ്പ്,അലുമിനിയം,ഇരുമ്പ് മുതലായ പാത്രങ്ങളും മറ്റും വില്ക്കുന്ന പ്രശസ്തമായ കടയിലാണ് നീലിമയ്ക്ക് ജോലി .രാവിലെ എട്ടുമണിയോടെ കടയിലെത്തിയാല്‍ വൈകുന്നേരം ആറുമണിക്കാണ് നീലിമ തിരികെ പോകുന്നത്

        ഇന്ന് കടയില്‍ പതിവിലും കൂടുതല്‍ തിരക്കുണ്ടായിരുന്നു.പത്തുമിനിറ്റ് വൈകിയാണ് കടയില്‍ നിന്നും ഇറങ്ങിയത്‌.ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പതിവായി പോകുന്ന ബസ്സ് നിറയെ യാത്രക്കാരുമായി നീങ്ങിത്തുടങ്ങിയിരുന്നു . നീലിമ ബസ്സിനു പുറകെ ഓടിയെങ്കിലും ബസ്സ്‌ നിറുത്താതെ പോയി.നിരാശയോടെ അവൾ ബസ്സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലേയ്ക്ക് തിരികെ നടന്നു.അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. ഇനി അടുത്ത ബസ്സ്‌ വരണമെങ്കില്‍ അരമണിക്കൂര്‍ കഴിയണം. നീലിമ ആകാശത്തേക്ക് നോക്കി. പടിഞ്ഞാറു ദിശയില്‍ സൂര്യന് ചുറ്റുമുള്ള സ്വര്‍ണ്ണ വര്‍ണ്ണങ്ങളെ എങ്ങോ നിന്നും ധൃതഗതിയില്‍ എത്തിയ മേഘശകലങ്ങള്‍ മറച്ചു.അപ്പോള്‍ പ്രപഞ്ചം ഇരുട്ടിനെ പ്രാപിച്ചു . നേരം ഇരുട്ടിയത് കൊണ്ടാകാം സ്ത്രീകളുടെ ഇരിപ്പിടങ്ങളില്‍ നീലിമയെ കൂടാതെ വേറെയൊരു സ്ത്രീയും ഉണ്ടായിരുന്നില്ല .ബസ്സ്റ്റാന്‍ഡില്‍ ജോലികഴിഞ്ഞ് അവരവരുടെ വാസസ്ഥലത്തേക്ക് പോകുന്ന പുരുഷന്മാരുടെ നല്ല തിരക്കുണ്ടായിരുന്നു. ഫുട്പാത്തിലെ പലതരം കച്ചവടക്കാരുടെ ചുറ്റിലും ആളുകുള്‍ കൂട്ടംകൂടി നില്ക്കുന്നത് കണ്ടപ്പോള്‍ പാവയ്ക്കയുടെ വിത്ത്‌ വാങ്ങുവാന്‍ അമ്മ പറഞ്ഞതവള്‍ക്ക് ഓര്‍മ്മവന്നു .ഫുട്പാത്തിലെ പച്ചക്കറി വിത്ത്‌ വില്പനക്കാരനില്‍ നിന്നും വിത്ത്‌ വാങ്ങി തിരിയുമ്പോള്‍ ഒരുത്തന്‍ നീലിമയുടെ ശരീരത്തില്‍ തട്ടി നടന്നുനീങ്ങി.അയാള്‍ തന്നെ മനപ്പൂര്‍വം സ്പര്‍ശിക്കുവാന്‍ ശ്രമിച്ചതാണെന്ന് നീലിമയ്ക്ക് മനസ്സിലായെങ്കിലും പ്രതികരിക്കാതെ അവള്‍ വീണ്ടും ഇരിപ്പിടത്തില്‍ പോയിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ ആ യുവാവ് അല്പ്പമകലെ നിന്നുകൊണ്ട് തന്നെത്തന്നെ വീക്ഷിക്കുന്നതവള്‍ കണ്ടു.യുവാവിന്‍റെ നോട്ടം തന്നില്‍ നിന്നും മാറ്റുന്നില്ല എന്ന് കണ്ടപ്പോള്‍ നീലിമയ്ക്ക് ദേഷ്യം വന്നു. ,യുവാവ് വീണ്ടും കണ്ണുകള്‍കൊണ്ട് ആംഗ്യം കാട്ടുന്നത് കണ്ടപ്പോള്‍ അവളുടെ സര്‍വ നിയന്ത്രണവും വിട്ടുപോയി .നീലിമ അയാളുടെ അരികില്‍ പോയി പറഞ്ഞു .

“നിന്‍റെ സൂക്കേട് എനിക്ക് മനസ്സിലായി .നിനക്ക് അമ്മേം പെങ്ങമ്മാരുമൊന്നും ഇല്ലെടാ.... വയറ്റിപ്പിഴപ്പിന് വേണ്ടി ജോലിക്ക് വന്നതാടാ ഞാന്‍.ഇനി ഇവിടെ നിന്നുകൊണ്ട് നീ നിന്‍റെ കണ്ണുകള്‍ കൊണ്ട് വ്യത്തികെട്ട ആംഗ്യം കാട്ടിയാലുണ്ടല്ലോ .ദേ ... ആ നില്‍ക്കുന്ന പോലിസ് എമാനോട് പോയി നിന്‍റെ സൂക്കേടിന് മരുന്ന് നല്‍കാന്‍ പറയും. മനസ്സിലായോടാ,,

നീലിമ അമിത കോപത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.അവള്‍  വീണ്ടും ഇരിപ്പിടത്തില്‍ തന്നെ വന്നിരുന്നു. നീലിമയൊരു ശാന്തസ്വഭാവക്കാരിയായിരുന്നു.പ്രായപൂര്‍ത്തിയാവുകയും ശാരീരിക വളര്‍ച്ച ഉണ്ടാകുകയും ചെയ്തപ്പോള്‍ സമൂഹത്തിലെ പുരുഷവര്‍ഗ്ഗത്തിന്‍റെ അവളോടുള്ള ഇടപെടലുകളാണ് അവളെ കോപക്കാരിയാക്കിമാറ്റിയത്.അല്പമകലെ പുരുഷന്മാരുടെ ഇരിപ്പിടത്തിനും ചുമരിനുമിടയില്‍ നിന്നും ആളനക്കം കേട്ടപ്പോള്‍ നീലിമ അവിടേക്ക് സൂക്ഷിച്ചുനോക്കി.കീറിയ കമ്പിളി പുതപ്പിനുള്ളില്‍ നിന്നും ഒരു വയോവൃദ്ധന്‍റെ തല അല്പ്പം ഉയര്‍ന്നിരിക്കുന്നു. ഒപ്പം ഒരു കൈയില്‍ വെള്ളത്തിന്‍റെ ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി അയാള്‍ എന്തോ വിളിച്ച് പറയുന്നുണ്ട്.നീലിമ വൃദ്ധന്‍റെ അരികില്‍ പോയി കുനിഞ്ഞിരുന്നു.ഒറ്റ നോട്ടത്തില്‍ വൃദ്ധനെ കണ്ടാല്‍ ആര്‍ക്കും അയാളൊരു ഭിക്ഷക്കാരനാണെന്ന് മനസിലാകും.കെട്ടുപിണഞ്ഞ നീട്ടിവളര്‍ത്തിയ താടിയും,തലമുടിയും.മുഷിഞ്ഞ കീറിയ കാഷായ വസ്ത്രവും, കഴുത്തിലൊരു വലിയ രുദ്രാക്ഷ മാലയും കണ്ടപ്പോള്‍ നീലിമ ഊഹിച്ചു. വൃദ്ധന്‍ സന്യാസ ജീവിതം നയിക്കുന്ന ആളായിരിക്കുമെന്ന്. അയാൾ തിരെ അവശനായി കിടക്കുകയാണ് .

“വെള്ളം ...വെള്ളം”

വൃദ്ധന്‍ കാലിയായ  പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി പതിഞ്ഞശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു. നീലിമ  ബോട്ടില്‍ അയാളില്‍ നിന്നും വാങ്ങി അടുത്തുള്ള കടയിലെക്കോടി.നീലിമ ബോട്ടില്‍ കടക്കാരന്‍റെ  നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ഈ ബോട്ടിലില്‍  വെള്ളം നിറച്ചുതരുമോ ?,,

കടക്കാരന്‍ നീലിമയെ നീരസത്തോടെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

,, അയ്യോ ...പെങ്ങളെ വെള്ളം ബോട്ടിലില്‍ നിറച്ചുകൊടുക്കുന്ന പതിവ് ഇവിടെ ഇല്ല .മിനറല്‍ വാട്ടര്‍ ബോട്ടില്‍ വില്‍പനയ്ക്കുണ്ട് ,,

നീലിമ ജീവിതത്തില്‍ ആദ്യമായിട്ടാണ് വെള്ളം രൂപ കൊടുത്ത് വാങ്ങിക്കുന്നത് വെള്ളത്തിന് പാലിനേക്കാളും വില. അവൾ ബോട്ടിലുമായി വൃദ്ധന്‍റെ അരികിലേക്കോടി .ബോട്ടലിന്‍റെ അടപ്പ് തുറന്ന് വൃദ്ധന്‍റെ നേര്‍ക്ക്‌ ബോട്ടില്‍ നീട്ടി .ആര്‍ത്തിയോടെ വൃദ്ധന്‍ ബോട്ടില്‍ വാങ്ങി എഴുന്നേല്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലാ .അവരുടെ ചുറ്റിലും ആളുകള്‍ കൂടിനിന്നിരുന്നുവെങ്കിലും .വൃദ്ധനെ എഴുന്നെല്പ്പിക്കുവാന്‍ ആരും സഹായത്തിനായി എത്തിയില്ല.അവൾ വൃത്തിഹീനമായ തറയില്‍ ഇരുന്ന് വൃദ്ധന്‍റെ ശിരസ്സ്‌ അവളുടെ മടിയിലേക്ക്‌ വെച്ച് കുപ്പിയിലെ  വെള്ളം അയാളുടെവായിലേക്കിറ്റിച്ചു . വൃദ്ധന്‍ ആര്‍ത്തിയോടെ കുറേശ്ശെയായി അര ബോട്ടില്‍ വെള്ളംകുടിച്ചു തീര്‍ത്തു.വൃദ്ധന്‍റെ ശരീരമാകെ പൊള്ളുന്ന ചൂടുണ്ടായിരുന്നു.കൂടി നിന്നവരോട് നീലിമ പറഞ്ഞു.

“ഈ മനുഷ്യന് തീരെ സുഖമില്ല. ദയവായി ആരെങ്കിലും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമോ?.ഇദ്ദേഹം ഇവിടെ ഇങ്ങിനെ കിടന്നാല്‍ മരിച്ച് പോകും“

കൂടിനിന്നവര്‍ ഓരോരുത്തരായി പിരിഞ്ഞുപോയി .ആരും നീലിമയുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല.നീലിമ ഉടനെ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി പനിക്കുള്ള മരുന്നും പിന്നെ ഹോട്ടലില്‍നിന്ന് ഒരു ഗ്ലാസ് ചായയും ഒരു കവർ ബ്രഡും വാങ്ങി വൃദ്ധന് കൊടുത്തു .ആപ്പോഴേക്കും നീലിമയ്ക്ക് പോകുവാനുള്ള ബസ്സ്‌ സ്റ്റാന്റിൽ എത്തിയിരുന്നു.ഈ ബസ്സില്‍ പോയില്ലായെങ്കില്‍ ഇനി ഒരുപാട് നേരം കഴിഞ്ഞാലെ ബസ്സ്‌ ലഭിക്കുകയുള്ളൂ എന്നതുകൊണ്ട്‌ നീലിമ മനസ്സില്ലാമനസ്സോടെ ബസ്സില്‍ കയറിയിരുന്ന് വൃദ്ധനെ നോക്കി. അയാള്‍ ശിരസ്സ്‌ പൊക്കി ബ്രെഡ്‌ കഴിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കാശ്വാസമായി.
ബസ്സ് മുന്നോട്ടുനീങ്ങി.കുത്തനെയുള്ള ഇറക്കം കഴിഞ്ഞാല്‍ പാടശേഖരങ്ങളുടെ നടുവിലൂടെയാണ് പ്രധാന പാത. ബസ്സ്‌ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുപായുന്നു.നനുത്ത കാറ്റ് നീലിമയെ തലോടിക്കൊണ്ടിരുന്നു.ഒപ്പം ജീവിതത്തില്‍ പിന്നിട്ട ജീവിത യാത്രകളെ കുറിച്ച് അവളോര്‍ത്തു.അച്ഛനെ കണ്ട നേരിയ ഓര്‍മ്മയേ നീലിമയ്ക്കുള്ളൂ വിരുന്നുകാരനെപ്പോലെ എപ്പോഴെങ്കിലും സന്ധ്യമയങ്ങിയാല്‍ മാത്രം വരികയും. നേരം പുലരുന്നതിനു മുമ്പ് തന്നെ തന്‍റെ ഇരുചക്ര വാഹനത്തില്‍ തിരികെ പോകുകയും ചെയ്യുന്ന അച്ഛന്‍ കാലക്രമേണ അശേഷം വരാതെയായി.അമ്മയോട് അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ അമ്മയുടെ ഇമകള്‍ എപ്പോഴും നിറയുമായിരുന്നു.‘പിഴച്ചു പെറ്റ സന്തതി‘ എന്ന് പലരും അവളുടെ നേരെ നോക്കി പറഞ്ഞപ്പോള്‍ കുഞ്ഞുനാളില്‍ ആ വാക്കുകളുടെ പൊരുള്‍ എന്താണെന്ന് അവള്‍ക്കറിയില്ലായിരുന്നു.പിന്നെപ്പിന്നെ ആ വാക്കുകളുടെ സാരം എന്താണെന്ന് മനസ്സിലായപ്പോള്‍ അച്ഛനെ കുറിച്ചവള്‍ അമ്മയോട് ഒന്നും ചോദിച്ചില്ല.അമ്മയൊരു സാധുവാണ്‌.മുത്തശ്ശിക്ക് ഒരേയൊരു മകളാണ് അമ്മ.മുത്തശ്ശിയെ പോലെ അമ്മയ്ക്കും ഒരേയൊരു മകളെ പ്രസവിക്കാനേ യോഗമുണ്ടായുള്ളൂ.
മുത്തശ്ശിയും,അമ്മയും വയലുകളിലും മറ്റും പണിയെടുത്താണ്.നീലിമയെ പഠിപ്പിച്ചിരുന്നത്.നീലിമ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മുത്തശ്ശി ഇഹലോകവാസം വെടിഞ്ഞു.പിന്നെ അമ്മയുടെ വരുമാനം കൊണ്ട് അത്യാവശ്യ ചെലവുകളും നീലിമയുടെ പഠനവും നടന്നിരുന്നു. ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് അമ്മയുടെ നട്ടെല്ലിന് ക്ഷതമേല്ക്കുന്നത്.പിന്നെ അമ്മയ്ക്ക് ജോലിചെയ്യുവാൻ ആവാതെയായി.നീലിമയുടെ പഠനത്തിന്‍റെ ആയുസ്സ് അതോടെ നിശ്ചലമായി.ഒരുമാസം അമ്മയുടെ മരുന്നുകള്‍ക്ക് തന്നെവേണം നല്ലൊരു തുക.രണ്ടുമൂന്നു സ്ഥാപനങ്ങളില്‍ നീലിമ ജോലി ചെയ്തു.മുന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ ഉടമയുടെ അര്‍ത്ഥംവെച്ചുള്ള നോട്ടവും പെരുമാറ്റത്തിലുള്ള പന്തികേടും കണ്ടപ്പോഴേ.ആ സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്നായി അവള്‍ക്ക്.ഒരു ദിവസം സ്ഥാപനത്തിന്‍റെ ഉടമ വലിയൊരു തുക നീലിമയ്ക്ക് മാസ ശമ്പളമായി വാഗ്ദാനം ചെയ്തു .പകരം അയാള്‍ ചോദിച്ചത് കേട്ടപ്പോള്‍ ചെരുപ്പൂരി കാരണം നോക്കി ഒരടി കൊടുത്ത് ആ നിമിഷം സ്ഥാപനത്തില്‍ നിന്നും ഇറങ്ങിപ്പോന്നു .അന്നവള്‍ ഒരുപാട് കരഞ്ഞു ജീവിതത്തോട് തന്നെ അവള്‍ക്ക് വെറുപ്പ്‌ തോന്നി.പാത്രക്കടയില്‍ വിശ്രമമില്ലാത്ത ജോലിയാണ് എന്നാലും ആ സ്ഥാപനത്തിന്‍റെ ഉടമ ഒരു സ്ത്രീയായിരുന്നു.അതുകൊണ്ടവള്‍ക്ക് സ്വൈര്യമായി ജോലി ചെയ്യുവാനാവുന്നുണ്ട്.കണ്ടക്ടര്‍ പെരുമ്പിലാവ് എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും നീലിമ എഴുന്നേറ്റു ബസ്സിറങ്ങി നടന്നു .പരുവക്കുന്ന് കഴിഞ്ഞാല്‍ വീടെത്താം സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശം അവസാനിച്ചപ്പോള്‍ ബാഗില്‍ നിന്നും ഞെക്കു വിളക്കെടുത്ത് തെളിയിച്ചു നടന്നു.വിളക്ക് എടുക്കുമ്പോള്‍ ബാഗില്‍ എപ്പോഴും കരുതാറുള്ള പേനാകത്തി ബാഗില്‍ ഉണ്ടെന്നു ഉറപ്പുവരുത്തി. കറുത്തവാവ് ആയതിനാല്‍ പ്രപഞ്ചമാകെ കൂരിരുട്ടില്‍ മുങ്ങിയിരുന്നു.വൃദ്ധനെ സഹായിച്ചതില്‍ പിന്നെ അയാളുടെ ദയനീയമായ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.പകലായിരുന്നുവെങ്കില്‍ അയാളെ ഏതെങ്കിലും അഗതി മന്ദിരത്തിലും ആക്കാമായിരുന്നു.ആളെ കണ്ടിട്ട് ഏതോ തറവാട്ടില്‍ പിറന്നയാളെ പോലെ തോന്നിച്ചു. അയാളെക്കുറിച്ച് ചോദിച്ച് അറിയുവാനും ആയില്ല.നേരത്തിന് ഭക്ഷണം കഴിക്കാതെ ശരീരമാകെ ക്ഷീണിച്ചിരിക്കുന്നു.അയാള്‍ക്ക്‌ എന്തായാലുമൊരു കുടുംബം ഉണ്ടായിരുന്നിരിക്കില്ലേ ? .ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീലിമയെ വീര്‍പ്പുമുട്ടിച്ചു.നാളെ എന്തായാലും അയാളെ പോയികാണണം.തന്നാല്‍ ആവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കണം .സമ്മതമാണെങ്കില്‍ ഏതെങ്കിലും അഗതി മന്ദിരത്തിലും എത്തിക്കണം.ദൂരെ നിന്നും മേല്‍ക്കൂര ഓടിട്ട ചെത്തിത്തേക്കാത്ത അവളുടെ വീട്ടില്‍ നിന്നും വൈദ്യുതി പ്രകാശം കണ്ടപ്പോള്‍ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.
കാല്‍ പെരുമാറ്റം കേട്ടിട്ടാവണം അമ്മ വിളിച്ചുചോദിച്ചു.

,,മോളെ നീലിമേ നീ വന്നോടീ ,,

അമ്മയുടെ വിളി കേട്ടപ്പോള്‍ വീടിന്‍റെ പടി ഓടിക്കടന്നവള്‍ അമ്മയുടെ അരികിലെത്തി. നേരം വൈകിയതിലുള്ള നീരസം പ്രകടിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു.

,,എന്താ മോളെ ഇത്രേം വൈകിയേ ....ന്‍റെ കുട്ടി ഇവിടന്ന്‍ പോയി തിരികെ വരുന്നത് വരെ ഞാന്‍ തീ തിന്നുകയാണ് .ന്‍റെ കുട്ടീടെ യോഗം അല്ലാണ്ടെ ഞാന്‍ എന്താ പറയാ ന്‍റെ ഈശ്വരാ ...,,

നീലിമ അമ്മയുടെ നെറുകയില്‍ ചുംബനം നല്‍കിക്കൊണ്ട് പറഞ്ഞു.

,,എന്തിനാ ന്‍റെ അമ്മെ ഇങ്ങനെ വേവലാതി പെടുന്നത്. ഞാന്‍ ഇവിടെ നിന്നും പോയാല്‍ ഇവിടേക്ക് തന്നെ തിരികെയെത്തും. അല്ലാണ്ടെ ഞാന്‍ ന്‍റെ അമ്മേനെ തനിച്ചാക്കി എവിടെ പോകാനാ....,,

നെടുവീര്‍പ്പിട്ടുകൊണ്ട് അമ്മ പറഞ്ഞു.

,,പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും തനിയെ പുറത്തുപോയാല്‍ .അമ്മമാര്‍ അനുഭവിക്കുന്ന വിഷമം അറിയണമെങ്കില്‍ ന്‍റെ മോള് ഒരു പെണ്‍കുട്ടിയയെ പ്രസവിക്കണം .അല്ലാണ്ടെ ന്‍റെ മോളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല,,

,, ഈ അമ്മയുടെയൊരു കാര്യം .ഞാന്‍ കുളിക്കട്ടെ എന്നിട്ട് എന്തെങ്കിലും കഴിക്കുവാന്‍ ഉണ്ടാക്കാം,,

കുളികഴിഞ്ഞ് വന്ന് ഭക്ഷണം പാചകം ചെയ്തു കഴിച്ച് കിടക്കുവാന്‍ നേരം വൃദ്ധനെ കണ്ടതും ഉണ്ടായ സംഭവവികാസങ്ങളും നീലിമ അമ്മയോട് പറഞ്ഞു .എല്ലാം കേട്ടതിനുശേഷം അമ്മ പറഞ്ഞു.

“ പാവം...... എത്രയോ ജന്മങ്ങള്‍ ഇതുപോലെ ഒറ്റപ്പെട്ടു പരസഹായം ഇല്ലാതെ ജീവിക്കുന്നു.അയാള്‍ക്ക്‌ ബന്ധുക്കള്‍  ഉണ്ടായിരിക്കും.പ്രായമായപ്പോള്‍ അയാളെ ആര്‍ക്കും വേണ്ടാതെ ആയിട്ടുണ്ടാവും .നീ അദ്ദേഹത്തെക്കുറിച്ചൊന്നും ചോദിച്ചില്ലേ?....,,

 “ഇല്ലാ” 

അവളുടെ മറുപടിയിൽ കുറ്റബോധം ഘനീഭവിച്ചു. 

“ന്‍റെ കുട്ടി ഉറങ്ങിക്കോളൂ......... നേരത്തെ ഉറക്കമുണരേണ്ടതല്ലേ “

 അമ്മ തിരിഞ്ഞ് കിടന്നു.
പുലര്‍ച്ചെ നാലര മണിക്ക് തന്നെ നീലിമ ഉറക്കമുണര്‍ന്നു.ലൈറ്റിട്ടപ്പോള്‍ അമ്മ ഉണർന്ന് കിടക്കുന്നതവള്‍ കണ്ടു .

,,എന്തിനാ അമ്മേ..... ഇത്രേം നേരത്തെ ഉറക്കമുണര്‍ന്നു കിടക്കുന്നത്,,

അവളുടെ ചോദ്യത്തിന് അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു.നീലിമ പ്രാതലും,ഉച്ചയ്ക്ക് അവള്‍ക്ക് കഴിക്കുവാന്‍ കൊണ്ടുപോകുവാനുള്ള ഭക്ഷണവും തയ്യാറാക്കിക്കഴിഞ്ഞപ്പോഴേക്കും നേരം ആറുമണി കഴിഞ്ഞിരുന്നു.പരസഹായമില്ലാതെ എഴുന്നേല്‍ക്കുവാന്‍ കഴിയാത്ത അമ്മയെ പ്രഭാതകൃത്യങ്ങള്‍ക്ക് സഹായിച്ച് . കുളികഴിഞ്ഞ് വന്ന് വസ്ത്രം മാറി . ഭക്ഷണം ചോറ്റും പാത്രത്തിലാക്കി വൃദ്ധനുള്ള ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞ് പ്രാതല്‍ കഴിച്ചു എന്ന് വരുത്തി അമ്മയ്ക്ക് പ്രാതല്‍ കൊടുത്ത് അമ്മയ്ക്കുള്ള ഉച്ചഭക്ഷണം കട്ടിലിന്‍റെ അരികില്‍ കിടക്കുന്ന മേശയില്‍ കൊണ്ടുവന്നു വെച്ചപ്പോഴേക്കും സമയം ഏഴ് മണി .നീലിമ തിടുക്കത്തില്‍ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.

ബസ്റ്റാണ്ടില്‍ ബസ്സിറങ്ങിയപ്പോള്‍ അവള്‍ തിരക്കിയത് വൃദ്ധനെയായിരുന്നു.ദൂരെ നിന്നും അവളയാളെ കണ്ടപ്പോഴാണ് അവള്‍ക്ക് സമാധാനമായത് .അവള്‍ അയാളുടെ അരികിലേക്ക് ചെന്നു .അപ്പോള്‍ അയാള്‍ ചുമരിനോട് ചാരിയിരിക്കുകയായിരുന്നു.നീലിമ അയാളുടെ കഴുത്തില്‍ തൊട്ട് നോക്കി .പനി കുറഞ്ഞിരിക്കുന്നു.അയാളുടെ ക്ഷീണത്തിന് നല്ല കുറവും തോന്നിക്കുന്നുണ്ട്. വൃദ്ധന്‍ ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്നു..അല്പനേരം കഴിഞ്ഞപ്പോള്‍ കുഴഞ്ഞ സ്വരത്തില്‍ വൃദ്ധന്‍ പറഞ്ഞു.

,, ഇന്നലെ കുട്ടി വന്നില്ലായിരുന്നെങ്കില്‍ ഒരു തുള്ളി വെള്ളം കിട്ടാതെ ഞാന്‍ ഇവിടെ കിടന്നു ചത്തുപോയേനെ .... .ഇത്തിരി ദാഹജലത്തിനായി ഞാന്‍ ഇവിടെ കിടന്ന് യാചിച്ചു. ആരും എന്‍റെ അടുത്തേക്ക്‌ പോലും വന്നില്ല മോളെ,,

നീലിമ സങ്കടം ഉള്ളിലൊതുക്കി ചോദിച്ചു .

,,ഇന്നലെ മരുന്നുകള്‍ കഴിച്ചുവോ ?,,

,,ഉവ്വ് കഴിച്ചു.... അതോണ്ടല്ലേ എനിക്ക് ഇന്ന് എഴുനേറ്റ് ഇരിക്കുവാനായത്,,

നീലിമ രണ്ടു പൊതി ഭക്ഷണം അയാളുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ആദ്യം പ്രാതല്‍ കഴിക്കൂ ....ഉച്ചയ്ക്കുള്ള ഭക്ഷണം അവിടെ വെച്ചോളൂ .ഞാന്‍ ഇവിടെ അടുത്തുള്ള പാത്ര കടയിലാണ് ജോലി നോക്കുന്നത്. തരവാച്ചാ ഞാന്‍ ഇടയ്ക്കൊന്നു വരാം .പ്രാതല്‍ കഴിച്ചാല്‍ മരുന്ന് കഴിക്കുവാന്‍ മറക്കരുത്ട്ടോ...,,

വൃദ്ധന്‍ തലയാട്ടിക്കൊണ്ട് കണ്ണുകളിൽ നിന്നും തുള്ളിയിട്ട കണ്ണനീര്‍ തുടച്ചുകൊണ്ടിരുന്നു. നീലിമ വൃദ്ധന്‍റെ അരികില്‍ എല്ലാദിവസങ്ങളിലും പോയികൊണ്ടിരുന്നു.രണ്ടുനേരത്തെ ഭക്ഷണം അവള്‍ അയാള്‍ക്കായി എന്നും കൊണ്ടുപോയി.രാത്രി ഭക്ഷണം കഴിക്കുവാനുള്ള രൂപ അവള്‍ അയാള്‍ക്ക്‌ കൊടുക്കും. ഞായറാഴ്ച അവള്‍ക്ക് അവധിയായിരുന്നു.പക്ഷെ അവള്‍ അന്നും അയാള്‍ക്കുള്ള ഭക്ഷണവുമായി അയാളെ തേടിയെത്തി.തലേദിവസം വാങ്ങിയ കാഷായ വസ്ത്രം അയാളുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു.

,,ദേ ആ കാണുന്ന മുനിസിപ്പാലിറ്റിയുടെ കുളിപ്പുരയില്‍ പോയി കുളിച്ച് വസ്ത്രം മാറി വരൂ ...ഞാന്‍ ഇവിടെ കാത്തിരിക്കാം,,

വൃദ്ധന്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ വസ്ത്രങ്ങള്‍ വാങ്ങി കുളിപ്പുരയിലേക്ക് നടന്നു.വൃദ്ധന്‍ കുറെയേറെ സമയം കഴിഞ്ഞാണ് തിരികെ വന്നത്.പുതിയ വസ്ത്രം ധരിച്ചുവന്ന അയാളെ കണ്ടാല്‍ ഏതോ ബുദ്ധിജീവിയാണെന്നെ തോന്നിപ്പിക്കുകയുള്ളൂ.നീലിമ വൃദ്ധനേയും കൂട്ടി അല്‍പമകലെയുള്ള ബാസ്കറ്റ്ബോള്‍ ഗ്രൌണ്ടിലേക്ക് നടന്നു.അവിടെയിരുന്നാല്‍ ജനങ്ങളുടെ നോട്ടത്തില്‍ നിന്നും രക്ഷപ്പെടാം.
നീലിമ വൃദ്ധനെക്കുറിച്ച് ചോദിച്ചു .വൃദ്ധന്‍ അയാളെക്കുറിച്ച് പറഞ്ഞു തുടങ്ങി.

,,രാഷ്ട്രപിതാവിന്‍റെ ചിതാഭസ്മം നിര്‍മ്മാര്‍ജ്ജനം ചെയ്ത തിരുന്നാവായയാണ് എന്‍റെ സ്വദേശം.മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം.മാമാങ്കം അരങ്ങേറുന്ന ഇടത്തേക്ക് എന്‍റെ വീട്ടില്‍ നിന്നും നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ.ഒരു പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് ദൈവം നല്‍കിയില്ല.രണ്ട് ആണ്‍ മക്കളായിരുന്നു എനിക്ക്.എന്‍റെ ഭാര്യ നേരത്തെതന്നെ മരണപ്പെട്ടിരുന്നു.കൃഷിയായിരുന്നു.എന്‍റെ ഉപജീവനമാര്‍ഗ്ഗം. .ഇളയ മകന്‍ അമേരിക്കയിലാണ് അവിടെയൊരു മദാമ്മയെ വിവാഹം കഴിച്ചതില്‍ പിന്നെ അവന്‍ എന്നെ മാത്രമല്ല ഇന്ത്യയെ ത്തന്നെ മറന്നു. ഇപ്പോള്‍ അവനെ ക്കുറിച്ച് യാതൊരു വിവരവുമില്ല.മൂത്തമകന്‍ മരണപ്പെട്ടിട്ട് ഏതാണ്ട് അഞ്ചു വര്‍ഷം കഴിയുന്നു.ബിസിനസ്സില്‍ ഒരുപാട് നഷ്ടം വന്നു . അവനൊരു പാവമായിരുന്നു.അവന് കിട്ടിയ ഭാര്യ ഒട്ടും മനസ്സാക്ഷിയില്ലാത്തവളായിരുന്നു .എന്‍റെ പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും പ്രമാണം ബിസിനസ്സ് തുടങ്ങുവാനായി എന്‍റെ മകന്‍ ബാങ്കില്‍ പണയപ്പെടുത്തി . എടുത്ത രൂപ തിരിച്ചടക്കുവാന്‍ അവനെക്കൊണ്ടായില്ല.മകനാണെങ്കില്‍ സ്വന്തമായി ഒരു തുണ്ടം ഭൂമിപോലും ഉണ്ടായിരുന്നില്ല.വീടും വസ്തുക്കളും ബാങ്കുകാര്‍ ജപ്തി ചെയ്യുവാനായി വരും എന്ന് പറഞ്ഞ ദിവസം. ഏതാനും മുഴം കയറില്‍ ന്‍റെ മോന്‍ ജീവിതം അവസാനിപ്പിച്ചു. ശവദാഹം കഴിഞ്ഞ് ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടും അനുബന്ധ വസ്തു വഹകളും ജപ്തി ചെയ്യപ്പെട്ടു.മരുമകളും കുഞ്ഞുങ്ങളും മരുമകളുടെ വീട്ടിലേക്കുപോയി .എന്നോട് അവരുടെ കൂടെ പോരുന്നോ എന്നൊരു വാക്ക് പോലും എന്‍റെ മരുമകള്‍ ചോദിച്ചില്ല.ഞാന്‍ ഒരു അകന്നബന്ധുവിന്‍റെ വീട്ടില്‍ അഭയംതേടി.അത് മറ്റൊരു കഥ അത് ഞാൻ മോളോട് പറയണില്ലാ.ആകപ്പാടെ ഉണ്ടായിരുന്ന ഇരുചക്രവാഹനം ബന്ധു സ്വന്തമാക്കി വെറും കൈയോടെയാണ് ഞാന്‍ ബന്ധുവിന്‍റെ വീടിന്‍റെ പടിയിറങ്ങിയത്.എന്‍റെ മകന്‍ ഈ ലോകത്ത് നിന്നും ഒളിച്ചോടിയത്‌ പോലെ ഒളിച്ചോടുവാന്‍ എന്നെക്കൊണ്ടായില്ല.ഞാന്‍ ഇന്ത്യ ഒട്ടുക്കും അലഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള ഈ യാത്ര തുടങ്ങിയിട്ട് കാലം കുറെയായിരിക്കുന്നു.ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രസാദഊട്ട് കഴിച്ചാണ് ജീവന്‍ നിലനിറുത്തുന്നത് .എന്‍റെ ഈ കോലം കണ്ടാല്‍ ചില ഭക്തര്‍ എന്‍റെ നേര്‍ക്ക്‌ നാണയങ്ങളും നോട്ടുകളും നീട്ടും. അങ്ങിനെ ലഭിക്കുന്നത് വേണ്ടാ എന്നും വെയ്ക്കാറില്ല.യാത്രകള്‍ക്കുള്ള രൂപ അങ്ങിനെയാണ് സ്വരൂപിക്കുന്നത് ഇടയ്ക്കിടയ്ക്ക് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകാറുണ്ട്.ഏതാണ്ട് ആറുമാസമായി മൂകാംബിക ക്ഷേത്രത്തിലായിരുന്നു ഞാന്‍ .എന്താണെന്നറിയില്ല കുറച്ചുനാളുകളായി ഗുരുവായൂരപ്പനെ തൊഴുതു വണങ്ങാന്‍ കലശലായ മോഹം തോന്നി.ബസ്സുകള്‍ പലതും കയറിയിറങ്ങി അവസാനം ഇവിടെയെത്തി എങ്ങിനെവീണ്ടും ഇവിടെ എത്തപ്പെട്ടൂ എന്നതും എനിക്ക് അതിശയമമാകുന്നു.ആരോഗ്യമുള്ള കാലാത്ത് അരുതാത്തത് പലതും ഞാന്‍ ചെയ്തുകൂട്ടിയിട്ടുണ്ട് അതിനൊക്കെയുള്ള ഈശ്വരന്‍റെ ശിക്ഷയാവും ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോള്‍ മോളെ വിട്ട് ഇവിടെ നിന്നും പോകുവാനും മനസ്സുവരുന്നില്ലാ ...,,

വൃദ്ധനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞപ്പോള്‍ വൃദ്ധന്‍ നിവര്‍ന്നിരുന്ന് നെടുവീര്‍പ്പിട്ടു.അപ്പോള്‍ പുഞ്ചിരിയോടെ നീലിമ ചോദിച്ചു.

“എന്നെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പോരുന്നോ എന്‍റെ കൂടെ.എന്നെ അങ്ങയുടെ മകളായി കണ്ടാല്‍ മതി“

വൃദ്ധന്‍ അവളില്‍ നിന്നും അങ്ങിനെയൊരു വാക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.വൃദ്ധന്‍റെ ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.നീലിമ അവളെക്കുറിച്ച് വൃദ്ധനോട് സംസാരിച്ചു.അവളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതില്‍ പിന്നെ വൃദ്ധന്‍ ഒന്നും ഉരിയാടാതെ ആലോചനയില്‍ മുഴുകിയിരുന്നു.തിരികെ പോരുവാന്‍ നേരം നീലിമ പറഞ്ഞു.

,, എനിക്ക് രണ്ടുമൂന്നു ദിവസ്സത്തെ സാവകാശം തരണം.ആദ്യം അമ്മയുടെ സമ്മതം വാങ്ങണം.പിന്നെ ഞങ്ങളുടെ വീടിന്‍റെ വരാന്തയോട് ചേര്‍ന്നുള്ള കിടപ്പുമുറി ചെത്തിതേച്ചു വൃത്തിയാക്കണം .എന്നിട്ട് ഞാന്‍ കൂട്ടിക്കൊണ്ടു പോകുവാന്‍ വരും ,,

അന്ന് അന്തിയുറങ്ങാന്‍ നേരം നീലിമ അമ്മയോട് പറഞ്ഞു .

,,അമ്മെ ആ മുത്തശ്ശനെ ഞാന്‍ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരട്ടെ,,

അമ്മ ആശ്ചര്യത്തോടെ പറഞ്ഞു.

,,എന്താ ന്‍റെ മോള് ഈ പറയുന്നെ നമുക്ക് തന്നെ നേരാംവണ്ണം ജീവിക്കുവാന്‍ വകയില്ല.ഒരാളുടെ കൂടി ബാധ്യത നമ്മള്‍ ഏറ്റെടുക്കണോ...?,,

നീലിമ അമ്മയുടെ മുടിയിഴകളീലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു .

,,വേണം ആ ബാധ്യത നമുക്ക് ഏറ്റെടുക്കണം .നമുക്ക് സ്വന്തമെന്നു പറയുവാന്‍ വേറെ ആരുമില്ലല്ലോ .ഒരാള്‍കൂടി നമ്മുടെ കൂടെ കൂടട്ടെ.അമ്മ എന്‍റെ തീരുമാനത്തെ അംഗീകരിക്കണം .“

അമ്മ പിന്നെയൊന്നും പറഞ്ഞില്ല .രണ്ടുദിവസം അവധിയെടുത്ത് നീലിമ വൃദ്ധനുള്ള കിടപ്പുമുറിയിലെ ബാക്കിയുള്ള പണികള്‍ തീര്‍ത്തു.പട്ടണത്തില്‍ നിന്നും കട്ടിലും മെത്തയും വണ്ടിക്കാരനെ പറഞ്ഞയച്ചു വാങ്ങിപ്പിച്ചു.രണ്ടുദിവസം വൃദ്ധനെ കാണാതെയിരുന്നതില്‍ നീലിമയ്ക്ക് സങ്കടം തോന്നി.മൂന്നാംനാള്‍ രാവിലെതന്നെ അക്കിക്കാവില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് വൃദ്ധനെ കൂട്ടിക്കൊണ്ടു വരുവാന്‍ നീലിമ പുറപ്പെട്ടു.ബസ്സ്റ്റാന്‍ഡിനു പുറകുവശം ഓട്ടോറിക്ഷ നിറുത്തി നീലിമ ബസ്സ്റ്റാന്‍ഡിലെക്ക് നടന്നു.മനസ്സില്‍ വലിയൊരു നന്മ ചെയ്യുന്നതിന്‍റെ സുഖം അവള്‍ അറിയുന്നുണ്ടായിരുന്നു. വൃദ്ധന്‍ ഇരിക്കാറുള്ള ഇടത്ത് നോക്കിയപ്പോള്‍ വൃദ്ധനെ അവിടെയെങ്ങും കണ്ടില്ല.അയാള്‍ അവിടെ ഇല്ലെങ്കിലും അയാളുടെ ഭാണ്ഡം അവിടെ ഉണ്ടാകുമായിരുന്നു .അവള്‍ക്കെന്തോ പന്തികേട്‌ തോന്നി . അടുത്തുള്ള ഫുട്പാത്ത് കച്ചവടക്കാരനോട് വൃദ്ധനെപ്പറ്റി തിരക്കി.

,,അയാളോ ..... അയാളെ മുനിസിപ്പാലിറ്റിക്കാര്‍ കൊണ്ടുപോയി. ,,

നീലിമയ്ക്ക് കാര്യം മനസിലാകാതെ ചോദിച്ചു.

,, എന്ത് മുനിസിപ്പാലിറ്റിക്കാര്‍ കൊണ്ടുപോകുകയോ ? ,,

കച്ചവടക്കാരന്‍ വ്യാപാരസാധനങ്ങള്‍ തറയില്‍ വിരിച്ച ഷീറ്റിലേക്ക് എടുത്തുവെച്ചുകൊണ്ട് പറഞ്ഞു.

,,അതെ ആ കിഴവന്‍ മിനിഞ്ഞാന്ന് രാത്രി ഇവിടെ കിടന്ന് ചത്തു . കിഴവന്‍ ആത്മഹത്യ ചെയ്തതാണെന്ന്  ആളുകള്‍  പറയുന്നുണ്ട്. രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ ആരോ വിളിച്ചുനോക്കി .മുനിസിപ്പാലിറ്റി ജീവനക്കാര്‍ കിഴവനെ ഏതെങ്കിലും ചുടുകാട്ടില്‍ കുഴിച്ചുമൂടിയിട്ടുണ്ടാവും .അല്ലെങ്കില്‍ വൈദ്യുതി ശ്മശാനത്തില്‍ ചാമ്പലാക്കിയിട്ടുണ്ടാവും.ആരും പരാതി പറയുവാന്‍ ഇല്ലാത്തതുകൊണ്ട് പോലീസും വന്നില്ല പോസ്റ്റുമോര്‍ട്ടവും ചെയ്തില്ല . ആര്‍ക്കാ അതൊക്കെ അന്വേഷിക്കുവാൻ നേരം,,

അയാളുടെ വാക്കുകള്‍ കേട്ട് നീലിമ സ്തംഭിച്ചുനിന്നുപോയി.വൃദ്ധന്‍റെ വേര്‍പാട് വിശ്വസിക്കുവാനാവാതെ എന്തുചെയ്യണമെന്നറിയാതെ നീലിമ ഓട്ടോറിക്ഷയുടെ അരികിലേക്ക് നടന്നു.ഉത്സാഹത്തോടെ പോയ നീലിമ നിരാശയോടെ മടങ്ങിയെത്തിയപ്പോള്‍ ഓട്ടോറിക്ഷക്കാരന്‍ ചോദിച്ചു.

,,ഒരാളെ കൂട്ടിക്കൊണ്ടുപോകാനുണ്ട് എന്ന് പറഞ്ഞുപോയിട്ട് അയാളെവിടെ ?,,

നെടുവീര്‍പ്പിട്ടു കൊണ്ട് നീലിമ പറഞ്ഞു. 

,, അയാള്‍ പോയി ചേട്ടാ ... ചേട്ടന്‍ തിരികെ പൊയ്ക്കോളൂ .ഞാനിനി  വരുന്നില്ല. ,,

നീലിമ അയാള്‍ക്ക്‌ ഓട്ടോറിക്ഷയുടെ വാടക കൊടുത്തിട്ട് തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് നടന്നു...ഓർമ്മയിൽ എവിടെയോ ഒരു ചോദ്യം അവളെ വീര്‍പ്പുമുട്ടിച്ചു.എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം   ..... ഒരുപക്ഷേ അദ്ദേഹം.... ?                                                                 ശുഭം
rasheedthozhiyoor@gmail.com                                   rasheedthozhiyoor.blogspot.com